അരിയില്‍ ഷുക്കൂര്‍ വധക്കേസ്, കുഞ്ഞാലിക്കുട്ടി പി. ജയരാജന് വേണ്ടി ഇടപെട്ടോ?

അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ അന്ന് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ പേരില്‍ നിന്ന് കൊലക്കുറ്റം ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് സൂചിപ്പിച്ച് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ ടി പി ഹരീന്ദ്രനിട്ട ഫേസ് ബുക്ക് പോസ്റ്റ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിവാദത്തെ ഇപ്പോള്‍ ജ്വലിപ്പിച്ച് നിര്‍ത്തിയത് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ്. പി കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ ഈ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നുമാണ് കെ സുധാകരന്‍ പ്രതികരിച്ചത് ഉടന്‍ തന്നെ മുസ്‌ളീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അതേറ്റുപിടിക്കുകയും സുധാകരന്റെ ആരോപണം യു ഡി എഫില്‍ ഉന്നയിക്കുമെന്ന് പറയുകയും ചെയ്തു.

ഒരു കാലത്ത് കെ സുധാകരന്റെ എല്ലാ കേസുകളും എന്നുവച്ചാല്‍ എടക്കാട് തിരഞ്ഞെടുപ്പ് കേസുള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന വക്കീലാണ് ടി പി ഹരീന്ദ്രന്‍. ഒരിക്കല്‍ അദ്ദേഹത്തെ സി പി എമ്മുകാര്‍ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തു. കെ സുധാകരന്റെ അടുത്തയാളാണ് ടി പി ഹരീന്ദ്രന്‍ എന്നത് കൊണ്ട് തന്നെ ചെറിയ രാഷ്്ട്രീയ മാനങ്ങളില്ല ഈ വെളിപ്പെടുത്തലിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നുവരുമുണ്ട്.

2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എംഎസ്എഫ് പ്രാദേശിക നേതാവുമായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അന്ന് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജനും , കല്യാശേരി എം എല്‍ എ ആയിരുന്ന ടി വി രാജേഷും ഈ കേസില്‍ 32 ഉം 33 ഉം പ്രതികളായിരുന്നു. മാത്രമോ ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറി എ വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും ഈ കേസില്‍ പ്രതിയാണ്. മുസ്‌ളീം ലീഗ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ട സി പി എം പ്രവര്‍ത്തകരെ കാണാന്‍ പോകും വഴി പി ജയരാജനും, ടി വി രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. ആക്രമിച്ചവരില്‍ അരിയില്‍ ഷൂക്കുറടങ്ങുന്ന സംഘവുമുണ്ടായിരുന്നുവെന്നാണ് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചത്. രണ്ട് മണിക്കൂര്‍ ബന്ദിയാക്കപ്പെട്ട് ഫോട്ടോയെടുത്ത് അയച്ച് കൊടുത്ത് ജയരാജന്റെ കാര്‍ ആക്രമിച്ചത് ഷൂക്കൂര്‍ ആണെന്ന് അക്രമികള്‍ ഉറപ്പ് വരുത്തിയത്രെ, അതിന് ശേഷമാണ് ആ പാവം ചെറുപ്പക്കാരനെ നിഷ്ഠൂരമായി വധിച്ചത്

2014-ല്‍ ഷുക്കൂറിന്റെ ഉമ്മയുടെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. 2019 ജനുവരിയില്‍ ജയരാജനും രാജേഷിനുമെതിരെ ക്രിമിനല് ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തുന്ന അനുബന്ധ കുറ്റപത്രം സി ബി ഐ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

പ്രസ്തുത കേസ് അട്ടിമറിക്കപ്പെടുമെന്ന് മുസ്‌ളീം ലീഗിലെ ചില പ്രമുഖ നേതാക്കള്‍ക്കെല്ലാം അന്ന് സംശയമുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് കെ എം ഷാജി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ഈ കേസിന്റെ പിറകെ തന്നെ കൂടുകയും കേസ് സി ബി ഐ വിടുന്നതായി വിവധി തലങ്ങളില്‍സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തത്. സി പി എം നേതൃത്വമാകട്ടെ പി ജയരാജനും, ടി വി രാജേഷും പ്രതികളായത് കൊണ്ട് എന്ത് വില കൊടത്തും ഈ കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

മുസ്‌ളീം ലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസില്‍ കെ സുധാകരനും രാഷ്ട്രീയമായ ഒറ്റപ്പെടല്‍ അനുഭവിക്കുയാണ് . വി ഡി സതീശനും സംഘത്തിനും കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം. പി കെ കുഞ്ഞാലിക്കുട്ടിക്കാണെങ്കില്‍ മുസ്‌ളീം ലീഗിനെ ഇടതു മുന്നണിയിലേക്ക് കൊണ്ടു പോകണം. മുസ്‌ളീം ലീഗിനെ നിരന്തരമായി ചൊറിഞ്ഞു കൊണ്ടിരുന്നാല്‍ അത് യു ഡി എഫില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവന യു ഡി എഫില്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. പി കെ കുഞ്ഞാലിക്കുട്ടിക്കാകട്ടെ യു ഡി എഫില്‍ എന്ത് പ്രതിസന്ധിയുണ്ടാകുന്നതും വളരെ സന്തോഷപ്രദമായ കാര്യമാണ്. കാരണം ലീഗിനെ ഇടതുമുന്നണിയിലേക്കു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് വേഗം വര്‍ധിക്കാന്‍ അത് സഹായകമാകും. പി കെ കുഞ്ഞാലിക്കുട്ടി അത്തരത്തിലൊരു നിലപാട് എടുക്കുന്നത് കെ സുധാകരനും സന്തോഷകരമാണ്. കാരണം മുസ്‌ളീം ലീഗ് ഇടതുമുന്നണിയിലേക്ക് പോവുക എന്നാല്‍ പിന്നെ യു ഡി എഫിന്റെ ഇടപാട് തീരുക എന്നാണര്‍ത്ഥം. തന്നെ ഒതുക്കാന്‍ ശ്രമിക്കുന്ന സതീശന്‍ ഗ്യാംഗിന് അത് നല്ല തിരിച്ചടിയായിരിക്കുമെന്ന് കെ എസ് കരുതുന്നു.

ചുരുക്കത്തില്‍ പ്രസ്തുത അഭിഭാഷകന്റെ ഫേസ് ബുക്ക് പോസ്റ്റിന് കോണ്‍ഗ്രസിലും മുസ്‌ളീം ലീഗിലും തദ്വാരാ യു ഡി എഫിലും ചലങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നുറപ്പാണ്. പി കെ കുഞ്ഞാലിക്കുട്ടി പി ജയരാജന് വേണ്ടി പൊലീസില്‍ സമ്മര്‍ദ്ധം ചെലുത്തിയെന്ന അഭിഭാഷകന്റെ വാദത്തിന് തെളിവ് നിരത്താന്‍ തല്‍ക്കാലം ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. എന്നാല്‍ യു ഡി എഫ് യോഗത്തില്‍ സുധാകരന്റെ പ്രസ്താവന ഗൗരവമായി തങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പി എം എ സലാം പറഞ്ഞത് ഏതായാലും വെറുതെ ആവില്ലന്നുറപ്പിക്കാം.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി