രാഹുലിന്റെ വരവില്‍ പോര്‍ക്കളമാകുന്ന അമേഠി, പോര്‍വിളിയുമായി സ്മൃതി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരു പൊതുറാലിയുമായി അമേഠിയിലേക്കെത്തിയ രാഹുല്‍ ഗാന്ധിയെ തടയാന്‍ ഇത്രയും വളഞ്ഞ വഴികള്‍ ബിജെപി പയറ്റുന്നതെന്തിന്?. ശ്രീരാമന്റെ ചിത്രം പതിച്ച കൊടികളുമായി എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപി ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. അമേഠിയിലേക്ക് എത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് ജനങ്ങളുടെ ഇടയില്‍ നിന്നും വന്‍ സ്വീകരണം കിട്ടുമ്പോള്‍ രാമന്റെ കൊടി തോരണങ്ങളുമായി ഇറങ്ങി ബിജെപി പ്രവര്‍ത്തകര്‍ മോദിയ്ക്ക് ജയ് വിളിക്കുന്ന കാഴ്ചയാണ് അമേഠി കണ്ടത്.

രാഹുല്‍ ഗാന്ധിക്ക് ഗോ ബാക്ക് പറയാന്‍ താമര ചിഹ്നം നിറഞ്ഞ കൊടിക്ക് പകരം രാമന്റെ ചിത്രമുള്ള കൊടിയുമായി ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിയതിന് പിന്നിലുണ്ട് മതത്തേയും രാഷ്ട്രീയത്തേയും ഒന്നാക്കി ജനങ്ങളെ പിടിക്കാനുള്ള രാഷ്ട്രീയം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഭാരത് ജോഡോ ന്യായ് യാത്രയുമായി ഉത്തര്‍പ്രദേശില്‍ ഇറങ്ങിയതോടെ ഹൈ പ്രൊഫൈല്‍ മണ്ഡലമായ അമേഠി യുദ്ധക്കളമായി മാറി. വാക് പോരും വെല്ലുവിളിയുമായി അമേഠിയില്‍ കഴിഞ്ഞ കുറി രാഹുല്‍ ഗാന്ധിയെ വീഴ്ത്തിയ സ്മൃതി ഇറാനിയും കളത്തിലിറങ്ങി.

ഒരു ചുവന്ന ഓപ്പണ്‍ എയര്‍ ജീപ്പില്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും സഞ്ചരിച്ചപ്പോള്‍ ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിന് ജനക്കൂട്ടം തടിച്ചുകൂടുന്നതിന്റേയും കയ്യില്‍ തൊടാനും ഫോട്ടോയെടുക്കാനും ഓടി അടുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

ഞാന്‍ അമേഠിയില്‍ വന്നിട്ടുണ്ട്. നമ്മുടെ ബന്ധം പഴയതാണ്. നമ്മള്‍ക്കിടയില്‍ ഒരു സ്‌നേഹബന്ധമുണ്ട്. എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..

രാഹുല്‍ ഗാന്ധിയുടെ വരവിന്റെ മാറ്റു കുറയ്ക്കാന്‍ സിറ്റിങ് എംപിയായ സ്മൃതി ഇറാനി ജന്‍ സംവാദ് അതായത് പൊതു ചര്‍ച്ചകളുമായി തന്റെ മണ്ഡലത്തിലെ നിരവധി ഗ്രാമങ്ങളില്‍ ജനങ്ങളുടെ പരാതികള്‍ കേട്ട് നടക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി അമേഠിയെ അധികാര കേന്ദ്രമായി കരുതിയിരുന്നെങ്കിലും സേവനം നല്‍കിയില്ലെന്നും, അതുകൊണ്ട് അമേഠിയിലെ വിജനമായ തെരുവുകളാണ് അദ്ദേഹത്തെ വരവേറ്റതെന്നുമാണ് സ്മൃതി ഇറാനിയുടെ ന്യായ് യാത്രയെ കുറിച്ചുള്ള പ്രതികരണം.

ഭാരത് ജോഡോ ന്യായ് യാത്ര തിങ്കളാഴ്ച അമേഠിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ നാലുദിവസത്തെ മണ്ഡല പര്യടനത്തിനായി സ്മൃതി ഇറാനി ഓടി അമേഠിയില്‍ എത്തി. രാഹുലിനെ അമേഠിയില്‍ മല്‍സരിക്കാന്‍ വെല്ലുവിളിച്ച് സ്മൃതി മാധ്യമങ്ങളെ കാണുകയും ചെയ്തു. ധൈര്യം ഉണ്ടെങ്കില്‍ അമേഠിയില്‍ മാത്രം മല്‍സരിക്കാനാണ് സ്മൃതി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരിക്കുന്നത്. ഇനി കേന്ദ്രമന്ത്രിയായ എംപിയുടെ പാര്‍ട്ടി നടത്തിയ വലിയ വികസനങ്ങളൊന്നുമല്ല പിന്നീടാ വെല്ലുവിളിയില്‍ സ്മൃതി ഇറാനി നടത്തിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാത്ത ഗാന്ധി കുടുംബം ധൈര്യമുണ്ടെങ്കില്‍ തനിക്കും തന്റെ പാര്‍ട്ടിയ്ക്കുമെതിരെ അമേഠിയില്‍ മല്‍സരിക്കൂവെന്നതാണ് ആ ധ്വനി.

ഇത് തന്നെയാണ് ബിജെപിയുടെ ഇക്കുറി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തന്ത്രം. ബിജെപിയെന്നാല്‍ രാമനും രാമന്റെ പാര്‍ട്ടിയുമാണെന്ന മട്ടിലാണ് ബിജെപി നേതാക്കളുടെയെല്ലാം വെല്ലുവിളി. മതത്തെ രാഷ്ട്രീയവുമായി കൂട്ടികെട്ടി വിജയമുണ്ടാക്കാനുള്ള പ്രവര്‍ത്തനം ഉഷാറാക്കിയിരിക്കുകയാണ് ബിജെപി നേതാക്കളെല്ലാം. സ്മൃതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

വയനാട്ടില്‍ വെച്ച് അമേഠിയിലെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണ് അമേഠി മുന്‍ എംപി. അമേഠി ഇതില്‍ അമര്‍ഷത്തിലാണ്. രാം ലല്ലയുടെ ക്ഷണം അദ്ദേഹവും കുടുംബവും നിരസിച്ചതാണ്. ഇതുമൂലം അമേഠിയിലെ അമര്‍ഷം ഇരട്ടിയായിട്ടുണ്ട്.

സ്മൃതി ഇറാനി ഇത്തരത്തില്‍ അമേഠിയില്‍ രാഹുലിനെ പോര് വിളിച്ചും രാമന്റെ പേരില്‍ പഴി പറഞ്ഞും മുന്നോട്ട് പോകുമ്പോള്‍ രാഹുലിന്റെ ന്യായ് യാത്ര തുടരുകയാണ്. രാഹുലിന് വേണ്ടി അമേഠിയിലെ പദ്ധതി നടത്തിപ്പിലെ തടസത്തെ കുറിച്ച് കേന്ദ്രത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് യാത്രയില്‍. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ കോടികളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയില്‍ ഭൂരിഭാഗവും പൂര്‍ത്തിയായിരുന്നില്ലെന്നും എന്തുകൊണ്ടാണ് ആ പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തതെന്ന ചോദ്യം ബിജെപിയോടു ചോദിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഖാര്‍ഗെ പറയുന്നു. അമേഠിയിലും റായ്ബറേലിയിലും പ്രവര്‍ത്തിക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്ന് കൂടി ഖാര്‍ഗെ പറഞ്ഞുവെയ്ക്കുന്നുണ്ട്. നിരവധി തവണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയുമെന്നും എന്നാല്‍ ഇവിടെ ജനങ്ങളില്‍ ശത്രുത വിതയ്ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. അമേഠിയിലേക്ക് മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തുമോ എന്ന ചോദ്യത്തിന് ഇന്നും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉത്തരമുണ്ടായിട്ടില്ല. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതിനാല്‍ റായ്ബറേലിയിലേക്ക് രാഹുല്‍ ഗാന്ധി നീങ്ങുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും സ്മൃതി ഇറാനി അമേഠിയിലേക്ക് രാഹുലിന്റെ കാല് കുത്തിയാല്‍ അപ്പോള്‍ തന്നെ മണ്ഡലത്തിലെത്തി മണ്ഡലം കാക്കാനുള്ള പദ്ധതികളുമായി തെരുവിലുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ