'സംഘ' ഭാരതത്തിലെ ഷൂവേറ്

ഇന്ത്യയുടെ ഭരണഘടനയ്ക്ക് മുകളില്‍ മറ്റൊന്നും ഇല്ലെന്ന് ഓരോ പൗരനും അടിയുറച്ചു വിശ്വസിക്കുന്ന ജനാധിപത്യ രാജ്യത്താണ് ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് ചെരുപ്പേറുണ്ടായത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് മുന്നിലേക്ക് സനാതനത്തിന്റെ പേര് പറഞ്ഞുള്ള ചെരിപ്പേറ്. രാജ്യം ഭരിക്കുന്ന കാവിപ്പാര്‍ട്ടിയും സംഘപരിവാരവും രാജ്യത്തുണ്ടാക്കിയ വര്‍ഗീയ വിഷചിന്തയുടെ പ്രകടമായൊരു പ്രതിഫലനമാണ് സുപ്രീം കോടതിയ്ക്കുള്ളില്‍ ഇന്ന് അരങ്ങേറിയത്. നീതിയും നിയമവും ഭരണഘടനയുമെല്ലാം മതത്തിനും മതവിചാരങ്ങള്‍ക്കും കീഴെയാണെന്ന് കരുതാന്‍ ഇന്ത്യ ഒരു മതരാജ്യമല്ലെന്ന് ആവര്‍ത്തിച്ച് പലരേയും ഓര്‍മ്മപ്പെടുത്തേണ്ടിയിരിക്കുന്നു.

വിഗ്രഹ പുനര്‍നിര്‍മ്മാണത്തിന്റെ ഒരു പൊതുതാല്‍പര്യഹര്‍ജി തള്ളി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി ഭഗവാന്‍ വിഷ്ണുവിനെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശമാണ് ദിവസങ്ങള്‍ക്ക് ശേശം രാജ്യത്തെ പരമോന്നത നീതി പീഠത്തിന് മുന്നില്‍ ഒരു സനാതനിയുടെ രോഷപ്രകടനത്തിലേക്ക് നയിച്ചത്. സനാതന്‍ കാ അപമാന്‍ നഹി സഹേഗ ഹിന്ദുസ്ഥാന്‍ എന്ന് പറഞ്ഞാണ് രാകേഷ് കിഷോര്‍ എന്ന 71 വയസുകാരന്‍ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേര്‍ക്ക് ചെരുപ്പൂരി എറിഞ്ഞത്. അതായത് ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിധിയുണ്ടായാല്‍ കോടതിയില്‍ കയറി പ്രതികരിക്കാന്‍ മടിക്കില്ലെന്ന കാവിഭരണത്തിന്‍ കീഴിലെ ഇമ്മ്യൂണിറ്റിയാണ് ഇന്നത്തെ സംഭവത്തിന്റെ ആണിക്കല്ല്.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍