സംജോത എക്‌സ്പ്രസും പരപ്പന അഗ്രഹാര ജയിലും തമ്മില്‍ എന്ത്?

സംജോത എക്‌സ്പ്രസ്സ് സ്‌ഫോടനക്കേസില്‍ ഒടുവില്‍ വിധി വന്നിരിക്കുന്നു. മുഖ്യ പ്രതി അസീമാനന്ദ ഉള്‍പ്പടെ നാലു പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഈ വിധിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാം. നിരവധി പാകിസ്ഥാന്‍കാര്‍ ഉള്‍പ്പടെ 68 പേര്‍ കൊല്ലപ്പെട്ട കേസിലെ വിധിയില്‍ പാക്കിസ്ഥാന്‍ അസംതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ വിചാരണ നീണ്ടു പോകുന്നത് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നമ്മള്‍ ചെറുതായി കാണരുത്. സംജോത സംഭവം ഉണ്ടായത് 2007 ലാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. സമാനമായ രീതിയില്‍ 2010 മുതല്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ കാത്ത് കഴിയുകയാണ് അബ്ദുല്‍ നാസര്‍ മദനി. നാലു മാസം കൊണ്ട് വിചാരണ പൂര്‍ത്തീകരിക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിട്ട് നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതുപോലെ തന്നെ എല്ലാ കേസിലും സി ബി ഐ അന്വേഷണം എന്ന ആവശ്യം അര്‍ത്ഥശൂന്യമാണ്. എന്‍ ഐ എ, സി ബി ഐ തുടങ്ങിയ ഏജന്‍സികള്‍ കേസന്വേഷണത്തില്‍ വേണ്ടത്ര ഫലപ്രദമല്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് സംജോത കേസിലെ വിധി.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര