അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?

രാജ്യത്ത് 13 വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരുന്നിട്ടും എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം നെഹ്‌റുവിനെ കുറ്റം പറയുന്ന ഒരു പ്രധാനമന്ത്രിയും ഭരണപക്ഷവും വഖഫ് ഭേദഗതി ബില്ല് പാസാക്കിയെടുക്കുമ്പോഴും ആ കീഴ്‌വഴക്കം മറന്നില്ല. ഇക്കുറി നെഹ്‌റു രക്ഷപ്പെട്ടു കുറ്റം മുഴുവന്‍ യുപിഎ സര്‍ക്കാരിനാണ്. 2013ല്‍ യുപിഎ സര്‍ക്കാര്‍ 1995ലെ വഖഫ് ബില്ലിന് ഭേദഗതി കൊണ്ടുവന്ന് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയില്ലായിരുന്നെങ്കില്‍ നിലവിലെ ബില്ലിന്റെ ആവശ്യം ഉണ്ടാവുമായിരുന്നില്ലെന്ന കഥയാണ് അമിത് ഷാ തുടക്കമിട്ട് ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞുവെച്ചത്. വിവാദമായ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കേണ്ടത് അനിവാര്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരാണെന്നാണ് ബിജെപി പറഞ്ഞുവെയ്ക്കുന്നത്. 1995 ലെ വഖഫ് നിയമത്തില്‍ കൊണ്ടുവന്ന 2013ലെ ഭേദഗതി വ്യവസ്ഥകള്‍ അതീവ തീവ്രവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അങ്ങേയറ്റം പ്രീണന നടപടിയായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞത്.

പിന്നാലെ ബില്ല് അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും ആ വാചകങ്ങള്‍ ഏറ്റു ചൊല്ലി. അങ്ങേയറ്റം പ്രശ്‌നം പിടിച്ചൊരു നിയമം നിങ്ങളുണ്ടാക്കി വെച്ചത് മറ്റ് ചില വ്യവസ്ഥകളിലൂടെ ഞങ്ങള്‍ ലഘൂകരിച്ച് ഏവര്‍ക്കും ഗുണമുള്ളതാക്കുന്നുവെന്നതാണ് വഖഫ് ഭേദഗതി ബില്ലില്‍ ബിജെപി പ്രചരിപ്പിക്കുന്നത്. അന്ന് നിയമം ഭേദഗതി ചെയ്തില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നതാണ് ഷായും റിജിജുവും പറഞ്ഞുവെച്ചത്. 2013ല്‍, ഏത് മതത്തില്‍പ്പെട്ടവര്‍ക്കും വഖഫ് രൂപീകരിക്കാമെന്ന തരത്തിലേക്ക് യുപിഎ സര്‍ക്കാര്‍ വഖഫ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നുവെന്നും ഇത് 1995-ലെ യഥാര്‍ത്ഥ നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്നുമാണ് ബിജെപി ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് ഷിയ വഖഫ് ബോര്‍ഡില്‍ ഷിയകള്‍ മാത്രമേ ഉണ്ടാകാവൂ എന്നും സുന്നി വഖഫ് ബോര്‍ഡില്‍ സുന്നികള്‍ മാത്രമേ ഉണ്ടാകാവൂ എന്നും വ്യവസ്ഥ ചെയ്യപ്പെട്ടുവെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.

Latest Stories

സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാം; യുഡിഎഫില്‍ ഒരു കുഴപ്പവുമില്ലെന്ന് വിഡി സതീശന്‍

പഞ്ചായത്ത് അംഗത്തെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി; യുവതിയെയും കുട്ടികളെയും കണ്ടെത്തിയത് എറണാകുളത്ത് നിന്ന്

പാലക്കാട് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി; ആക്രമണം പുറംലോകം അറിയുന്നത് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ

ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍കല്ലും അടച്ചു; വാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കനത്ത മഴയില്‍ അടച്ചുപൂട്ടി കോട്ടയം ജില്ല

IPL 2025: അവനെ എന്തിനാണ് ഇങ്ങനെ ശപിക്കുന്നത്, പന്തിന് ഇനി കളിക്കാനാവില്ല, പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്, ആദ്യം മലയാളം ക്ലാസിൽ കയറാൻ മറുപടി നൽകി പത്തനംതിട്ട കളക്ടർ

IPL 2025: മുംബൈ ഇന്ത്യന്‍സിന്‌ പേടി തുടങ്ങി, എലിമിനേറ്ററിനെ കുറിച്ചുളള ഐപിഎല്‍ ചരിത്രം ഞെട്ടിക്കുന്നത്, ആശങ്കയില്‍ ആരാധകര്‍

ഉത്സവത്തിനിടെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്

‘കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു’; സവർക്കറെ മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹർജി സുപ്രിംകോടതി തള്ളി

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെയുമായുള്ള മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് കരാര്‍ പ്രാവര്‍ത്തികമാകുന്നു; തമിഴ്‌നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു