അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?

രാജ്യത്ത് 13 വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരുന്നിട്ടും എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം നെഹ്‌റുവിനെ കുറ്റം പറയുന്ന ഒരു പ്രധാനമന്ത്രിയും ഭരണപക്ഷവും വഖഫ് ഭേദഗതി ബില്ല് പാസാക്കിയെടുക്കുമ്പോഴും ആ കീഴ്‌വഴക്കം മറന്നില്ല. ഇക്കുറി നെഹ്‌റു രക്ഷപ്പെട്ടു കുറ്റം മുഴുവന്‍ യുപിഎ സര്‍ക്കാരിനാണ്. 2013ല്‍ യുപിഎ സര്‍ക്കാര്‍ 1995ലെ വഖഫ് ബില്ലിന് ഭേദഗതി കൊണ്ടുവന്ന് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയില്ലായിരുന്നെങ്കില്‍ നിലവിലെ ബില്ലിന്റെ ആവശ്യം ഉണ്ടാവുമായിരുന്നില്ലെന്ന കഥയാണ് അമിത് ഷാ തുടക്കമിട്ട് ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞുവെച്ചത്. വിവാദമായ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കേണ്ടത് അനിവാര്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരാണെന്നാണ് ബിജെപി പറഞ്ഞുവെയ്ക്കുന്നത്. 1995 ലെ വഖഫ് നിയമത്തില്‍ കൊണ്ടുവന്ന 2013ലെ ഭേദഗതി വ്യവസ്ഥകള്‍ അതീവ തീവ്രവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അങ്ങേയറ്റം പ്രീണന നടപടിയായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞത്.

പിന്നാലെ ബില്ല് അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും ആ വാചകങ്ങള്‍ ഏറ്റു ചൊല്ലി. അങ്ങേയറ്റം പ്രശ്‌നം പിടിച്ചൊരു നിയമം നിങ്ങളുണ്ടാക്കി വെച്ചത് മറ്റ് ചില വ്യവസ്ഥകളിലൂടെ ഞങ്ങള്‍ ലഘൂകരിച്ച് ഏവര്‍ക്കും ഗുണമുള്ളതാക്കുന്നുവെന്നതാണ് വഖഫ് ഭേദഗതി ബില്ലില്‍ ബിജെപി പ്രചരിപ്പിക്കുന്നത്. അന്ന് നിയമം ഭേദഗതി ചെയ്തില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നതാണ് ഷായും റിജിജുവും പറഞ്ഞുവെച്ചത്. 2013ല്‍, ഏത് മതത്തില്‍പ്പെട്ടവര്‍ക്കും വഖഫ് രൂപീകരിക്കാമെന്ന തരത്തിലേക്ക് യുപിഎ സര്‍ക്കാര്‍ വഖഫ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നുവെന്നും ഇത് 1995-ലെ യഥാര്‍ത്ഥ നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്നുമാണ് ബിജെപി ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് ഷിയ വഖഫ് ബോര്‍ഡില്‍ ഷിയകള്‍ മാത്രമേ ഉണ്ടാകാവൂ എന്നും സുന്നി വഖഫ് ബോര്‍ഡില്‍ സുന്നികള്‍ മാത്രമേ ഉണ്ടാകാവൂ എന്നും വ്യവസ്ഥ ചെയ്യപ്പെട്ടുവെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!