ഇനി ജുഡീഷ്യറി? സുപ്രീം കോടതിയെ 'ചട്ടം പഠിപ്പിക്കാന്‍' കാവി കാലാള്‍പ്പട!

ഇനി ജുഡീഷ്യറിയെ ചട്ടം പഠിപ്പിക്കാം എന്ന നിലയ്ക്കാണ് ബിജെപി ഭരണകൂടം സുപ്രീം കോടതി വിധിക്കെതിരായി പട ഒരുക്കം നടത്തുന്നത്. ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരുപ്പുറച്ചവരാണ് സുപ്രീം കോടതി വിധിക്കെതിരെ പാര്‍ലമെന്റിന്റെ പേര് പറഞ്ഞു അമിതാധികാര പ്രയോഗമെന്നെല്ലാം വ്യാഖ്യാനങ്ങളുണ്ടാക്കുന്നത്. തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ വന്ന സുപ്രീം കോടതി വിധിക്കെതിരെ ആദ്യം രംഗത്ത് വന്നത് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ്. ബിജെപിയുടെ കേന്ദ്രഭരണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദം ആസ്വദിച്ച ഗോവയിലെ ബിജെപി നേതാവും ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് ആര്‍ലേക്കര്‍. ബിഹാര്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണറായും അതിന് മുമ്പ് ഗോവയില്‍ ബിജെപിയുടെ കാര്യക്കാരനായും മന്ത്രിയായുമെല്ലാം പ്രവര്‍ത്തിച്ച രാജേന്ദ്ര ആര്‍ലേക്കറാണ് സുപ്രീം കോടതി വിധിയെ കേരള ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് ചോദ്യം ചെയ്തത്. പിന്നാലെ പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള പലരും ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായം പറഞ്ഞെങ്കിലും സുപ്രീം കോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്യാന്‍ ബിജെപിയുടെ പലനേതാക്കളും ഒന്നു മടിച്ചു. പക്ഷേ അണിയറയില്‍ കോടതിയെ വെല്ലുവിളിക്കാന്‍ കാര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ഭരണഘടന സ്ഥാനങ്ങളിലിരിക്കുന്ന ഓരോരുത്തരായി സുപ്രീം കോടതിയെ ചോദ്യം ചെയ്യാന്‍ ഇറങ്ങി. രാഷ്ട്രപതിയ്ക്ക് സമയപരിധി നിശ്ചയിച്ചതിന് സുപ്രീം കോടതിയെ ചോദ്യം ചെയ്ത് ഗവര്‍ണര്‍മാര്‍ക്ക് പിന്നാലെ ഉപരാഷ്ട്രപതിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകള്‍ പാസാക്കുന്നതിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി വന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ജുഡീഷ്യറിയെ വിമര്‍ശിച്ചു രംഗത്തുവരുന്നത്. രാഷ്ട്രപതി എന്ത് ചെയ്യണമെന്ന് കോടതികള്‍ നിര്‍ദ്ദേശിക്കുന്ന ഒരു സാഹചര്യം നമുക്ക് ഉണ്ടാകാന്‍ പാടില്ലെന്നാണ് രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി പറഞ്ഞത്. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 ഒരു ആണവ മിസൈലായി ജനാധിപത്യ ശക്തികള്‍ക്കെതിരെ 24 മണിക്കൂറും ജുഡീഷ്യറിയുടെ പക്കല്‍ ഉണ്ടെന്നതാണ് ധന്‍ഖറിന്റെ ആകുലത. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ജുഡീഷ്യറിയ്ക്ക് നേരെയുള്ള ആക്രമണത്തിന്റെ കെട്ട് ധന്‍ഖാര്‍ പൊട്ടിച്ചത്.

Latest Stories

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി