എം.എ യൂസഫലിയെ പിണറായി ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം

സ്വപ്‌നാ സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ നിലക്കുന്നില്ല. അത് അത്രപെട്ടെന്ന് നിലക്കാനും പോകുന്നില്ല. എന്നാല്‍ 2016 ല്‍ ഭരണം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു വാചകമുണ്ട്. തന്റെ അവതാരങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഉണ്ടാകില്ലന്നും, തന്റെ പേര് പറഞ്ഞ വരുന്ന അവതാരങ്ങളെ സൂക്ഷിക്കുക എന്നുമായിരുന്നു അത്. പിണറായി സര്‍ക്കാരിന്റെ അകത്തളങ്ങളില്‍ നിറഞ്ഞാടുന്ന അവതാരങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകളാണ് ഇന്നത്തെ പ്രതികരണത്തിലൂടെയും സ്വപ്‌ന നല്‍കുന്നത്. അവതാരങ്ങളെ അടുപ്പിക്കില്ലന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറും കളളം മാത്രമാണെന്ന് സ്വപ്‌നയുടെ ഇന്നത്തെ വെളിപ്പെടുത്തലുകള്‍ വീണ്ടും വ്യക്തമാക്കുന്നു.

സ്വപ്‌നയുടെ ശിവശങ്കരന്റെയും ചാറ്റുകള്‍ വീണ്ടും പുറത്തുവന്നതോടെ ഒരു കാര്യം കൂടൂതല്‍ വ്യക്തായി. പിണറായി ഭരണത്തിന്റെ ഇടനാഴികളില്‍ നിറഞ്ഞാടുന്ന/ ആടിയിരുന്ന അതിസമ്പന്നരായ അവതാരപുരുഷന്‍മാരുടെ കഥകള്‍ സ്വപ്‌നയുടെ കൈവശം ധാരാളമായുണ്ട്. ലോകപ്രശസ്തനായ മലയാളി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ എം എ യൂസഫലിയടക്കമുളളവരുടെ പേരുകളാണ് സ്വപ്‌നാ സുരേഷ് പലതവണ പറഞ്ഞിട്ടുണ്ട്. ശിവശങ്കരനും സ്വപ്‌നയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളിലും എം എ യൂസഫലിയുടെ പേര് നിരന്തരം കടന്ന് വരുന്നുണ്ട്. ലോകമെങ്ങും ഉള്ള മലയാളികള്‍ക്ക് പ്രത്യേകിച്ച് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും മറ്റും നാട്ടിലെത്താന്‍ വലിയ സഹായങ്ങള്‍ ചെയ്യുന്നയാളാണ് യൂസഫലി. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ലോകത്തെമ്പാടും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. നൂറുക്കണക്കിനാളുകള്‍ അതിന്റെ പ്രയോജനം ലഭിക്കുന്നുമുണ്ട്.

എന്നാല്‍ എം എ യൂസഫലിയും മുഖ്യമന്ത്രിയും തമ്മില്‍ പുറമേ വല്യ ലോഹ്യമാണെങ്കിലും ഉള്ളുകൊണ്ട് അവര്‍ തമ്മില്‍ അകല്‍ച്ചയിലാണ് എന്നാണ് സ്വപ്‌ന ഇന്ന് പറഞ്ഞത്. യു എ ഇ ഭരണാധികാരി ക്‌ളിഫ് ഹൗസില്‍ വന്നപ്പോള്‍ നടത്തിയ ചര്‍ച്ചയില്‍ യൂസഫലിയെ പങ്കെടുപ്പിക്കരുതെന്ന് പിണറായി പറഞ്ഞതായും നേരത്തെ സ്വപ്‌ന ആരോപിച്ചിരുന്നു. തന്നെ നോര്‍ക്കയില്‍ നിയമിക്കാനുള്ള നീക്കം യൂസഫലി ഇടപെട്ട് തടഞ്ഞതായും സ്വപ്‌ന പറയുന്നുണ്ട്. ശിവശങ്കരന്റെ നോര്‍ക്കെയിലുള്ള കൈകടത്തലുകളും യൂസഫലി എതിര്‍ത്തിരുന്നത്രെ.

പിണറായിക്ക്് എം എ യൂസഫലിയെ ഇഷ്ടമല്ലന്ന കാര്യം സ്വപ്‌ന പറഞ്ഞാണ് നമ്മള്‍ അറിയുന്നത്. എന്തായിരിക്കും അതിന് കാരണം? മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുമ്പോഴൊക്കെ സ്വപ്‌നാ സുരേഷ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന കാര്യമുണ്ട്. സ്വന്തം മകളെ വലിയ വ്യവസായിയാക്കുക എന്നതാണ് പിണറായി വിജയന്റെ ഏക ലക്ഷ്യവും സ്വപ്‌നവും . അതിന് വേണ്ടിയാണ് ദുബായ് ഷേഖിനെ ക്‌ളിഫ് ഹൗസിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നതും, ഷേഖിന്റെ ഭാര്യക്ക് വലിയ രത്‌നങ്ങള്‍ സമ്മാനിക്കാന്‍ പിണറായിയുടെ ഭാര്യ ശ്രമം നടത്തിയതും. എന്നാല്‍ രത്‌നങ്ങള്‍ നല്‍കി ഷേഖിന്റെയും ഭാര്യയുടെയും പ്രീതി പിടിച്ചുപറ്റാനുള്ള നീക്കം പൊളിഞ്ഞു പോയ കാര്യവും സ്വപ്‌ന പറഞ്ഞു നമ്മള്‍ അറിഞ്ഞു.

സ്വന്തം മകളെ മിഡില്‍ ഈസ്റ്റിലെ വലിയ ബിസിനസുകാരിയാക്കുക എന്ന ആഗ്രഹം ഉളളപ്പോള്‍ പിന്നെ പിണറായി വിജയന് മറ്റു ബിസിനസുകാരോട് അത്ര ആഭിമുഖ്യം തോന്നില്ല എന്ന് ആര്‍ക്കാണ് അറിയിയാത്തത്. പ്രത്യേകിച്ച് എം എ യൂസഫലിയെപോലുള്ളൊരാളോട്. മറ്റു ബിസിനസുകാരെ എല്ലാവരെയും തന്റെ മകളുടെ ഉയര്‍ച്ചയിലേക്കുള്ള പാതയിലെ കുപ്പിച്ചില്ലുകളും കാരമുള്ളുകളും ആയിട്ടേ അദ്ദേഹത്തിന് തോന്നുകയുള്ളു.

യൂസഫലിയെ മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലാത്തതിനുള്ള കാരണം താന്‍ വഴിയേ വെളിപ്പെടുത്താമെന്നാണ് സ്വപ്‌ന പറയുന്നത്. അവരുടെ ഇതുവരെയുള്ള ചരിത്രം വച്ചു നോക്കുകയാണെങ്കില്‍ കൃത്യമായ സമയത്ത് തന്നെ ആ വെടി അവര്‍ പൊട്ടിക്കും. എന്നാല്‍ ഇവിടെ നമ്മള്‍ ഓര്‍മിക്കേണ്ടത് മറ്റൊരു കാര്യമാണ്. തന്റെ ഭരണത്തില്‍ അവതാരങ്ങളാരും ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമായിരുന്നു എന്നതാണത്. ഭരണത്തിലേറിയതിന്റെ ആദ്യനാളുകളില്‍ തന്നെ തന്നെ തിരഞ്ഞെടുത്ത ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു ഭരണാധികാരി ശ്രമിക്കുക എന്നാല്‍ ജനാധിപത്യത്തില്‍ അതിനെക്കാള്‍ ദുരന്തമായി മറ്റൊന്നുമില്ല.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ