ലൈഫിലെ കോഴ ശിവശങ്കരന് മാത്രമോ?

ലൈഫ് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കരനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ലൈഫ് പദ്ധതിയില്‍ ഒരു കോടിരൂപ കോഴയായി ശിവശങ്കരന് ലഭിച്ചുവെന്നാണ് കേസ്. മൊത്തം 3.80 കോടിയുടെ കോഴ ഇടപാടാണ് ലൈഫ് മിഷനില്‍ നടന്നിരിക്കുന്നതെന്നാണ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ട്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചത്.

യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കമ്മീഷന്‍ ആയി ലഭിച്ച പണം തന്റെ പേരിലുള്ള ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചതും ശിവശങ്കര്‍ എന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വ്യക്തമാക്കുന്നു.

എന്നാല്‍ ശിവശങ്കരനു മാത്രമാണോ ഈ ഇടപാടില്‍ കോഴ ലഭിച്ചത്. അല്ലന്ന് ഏറെക്കുറെ വ്യക്തമായി പറയാം. വളരെ രസകരമാണ് ഈ കരാറിന്റെ കഥ. കേരളത്തിലെ ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി യു.എ.ഇ. റെഡ്ക്രസന്റ് അതോറിറ്റിയുമായി ലൈഫ്മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് 2019 ജൂലായ് 11-ന്. റെഡ്ക്രസന്റിന്റേതായിരുന്നു സഹായ വാഗ്ദാനം.റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍ ഫഹദ് അബ്ദുള്‍ റഹ്‌മാന്‍ യൂസഫ് അലി ബിന്‍ സുല്‍ത്താനും ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.

്‌വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ളാറ്റിന്റെ നിര്‍മാണ കരാര്‍ കിട്ടാല്‍ യൂണിടാക് എന്ന കമ്പനി ശിവശങ്കരന് ഒരു കോടി രൂപ കൈക്കൂലി കൊടുത്തുവെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ ഒരു കോടി രൂപ ശിവശങ്കരന് ലഭിച്ച കൈക്കൂലിയായിരുന്നുവെന്നാണ് സ്പന് ഇ ഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയിലാണ് ശിവശങ്കരന്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നതും.

എന്നാല്‍ ഇ ഡിക്ക് അവരുടെ നിയമപ്രകാരം ശിവശങ്കരന് ലഭിച്ചുവെന്ന് പറയുന്ന കൈക്കൂലിയെക്കുറിച്ച് മാത്രമേ അന്വേഷിക്കാന്‍ കഴിയുകയുളളു. ലൈഫ് മിഷനില്‍ മൊത്തം നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയമം ഇ ഡി യെ അനുവദിക്കുന്നില്ല. ശരിക്കും ഏതാണ്ട് നാല് കോടിയുടെ കൈക്കൂലിയാണ് വടക്കാഞ്ചേരി ലൈഫ് മിഷനില്‍ മറിഞ്ഞിരിക്കുന്നതെന്ന് സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണത്തില്‍ അടക്കം തെഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബാക്കിയുളള കൈക്കൂലി ആരുടെ കയ്യി്ല്‍ പോയി. അത് അന്വേഷിക്കാന്‍ നിന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ വിസ്‌ഫോടനം തന്നെയുണ്ടാകും.

വിദേശരാജ്യത്തുളള ഒരു ഏജന്‍സിയുമായി കേരളത്തിലെ ഒരു പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ മാത്രം ഒപ്പിടാന്‍ കഴിയുന്ന ഒന്നല്ല. അതിന് കൃത്യമായ രാഷ്ട്രീയ നയം വേണം. അത് രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ ഉന്നതങ്ങളിലിരിക്കുന്ന രാഷ്ട്രീയക്കാരാണ്. അവര്‍ അറിയാതെ അവരുടെ അനുമതിയില്ലാതെ ശിവശങ്കരനെപോലുള്ള ഉ്‌ദ്യോഗസ്ഥര്‍ക്ക്് ഒന്നും ചെയ്യാന്‍ കഴിയില്ല. കോഴപ്പണത്തിന്റെ സിംഹഭാഗം ചെന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിലിരിക്കുന്ന രാഷ്ട്രീയപ്പുലികളുടെ മടയിലേക്കാണ്. റെയ്ഡും പരിശോധനയും ഒക്കെ നടക്കേണ്ടത് അവിടെയാണ്. അത് ചെയ്യാതെ  സ്വപന് യിലും, ശിവശങ്കരനിലും മാത്രം കോഴയുടെ അന്വേഷണം ഒതുക്കുമ്പോള്‍ തേങ്ങയെടുത്തവന്‍ അഴിക്കുള്ളിലാവുകയും, തെങ്ങിന്‍തോട്ടം തന്നെ തട്ടിയെടുത്തവന്‍ രക്ഷപെടുകയുമാണ് ചെയ്യുന്നത്.

Latest Stories

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്