ആ തെറ്റ് ആവര്‍ത്തിക്കരുത്!

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും തിരിച്ചടിയായതിന്റെ ആശങ്കയില്‍ 2025ല്‍ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ മുന്നണി. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയമാനങ്ങളേറെ ഉണ്ടാകുന്നത് അവിടെ നിതീഷ് കുമാറിന്റെ കസേരകളി നിര്‍ണായകമാകുമെന്നത് കൊണ്ടാണ്. നിലവില്‍ ബിജെപിയ്‌ക്കൊപ്പം ഭരിക്കുന്ന നിതീഷ് കുമാര്‍ നേരത്തെ ഇന്ത്യ മുന്നണിയുടെ ആദ്യ കാല രൂപം മഹാഗഡ്ബന്ധനൊപ്പം മല്‍സരിച്ചും പിന്നീട് എന്‍ഡിഎയിലേക്ക് ചാടിയും തിരിച്ചു ചാടിയുമൊക്കെയാണ് കസേരയില്‍ ഉറച്ചിരുന്നത്. സീറ്റ് കൂടുതല്‍ നേടിയ ഒറ്റകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി സഖ്യത്തിന് വേണ്ടി നിതീഷിന് മുഖ്യമന്ത്രി പദം വിട്ടുനല്‍കിയ ചരിത്രവമുണ്ട്. 2020ല്‍ ബിജെപിയ്ക്ക് ഒപ്പം മല്‍സരിച്ച് സര്‍ക്കാരുണ്ടാക്കിയ നിതീഷ് 2022ല്‍ എന്‍ഡിഎ വിട്ടു മഹാഗഡ്ബന്ധനിലേക്ക് ചേക്കേറി. പക്ഷേ കാലാവധി തീരും മുമ്പേ കുര്‍സി കുമാര്‍ എന്ന് പേര് കേട്ട നിതീഷ് കുമാറും ജെഡിയുവും ബിജെപിയ്‌ക്കൊപ്പം ചാടി നിയമസഭാ കാലാവധി തീരുമുമ്പേ മഹാഗഡ്ബന്ധന്റെ കെട്ടുപൊട്ടിച്ചു എന്‍ഡിഎ സര്‍ക്കാരുണ്ടാക്കി.

2024ലെ ഈ ചാട്ടം ലോക്‌സഭ തിരഞ്ഞെടുപ്പിലടക്കം സീറ്റ് വിഷയത്തില്‍ ബിഹാറിലെ മുന്‍നിര പാര്‍ട്ടിയെ ബിജെപിയ്ക്ക് മുന്നില്‍ ചെറുതാക്കിയെങ്കിലും നിതീഷ് കുമാര്‍ ഇനി എന്‍ഡിഎയ്‌ക്കൊപ്പം ഉറച്ചെന്ന നിലപാട് പാടി. പക്ഷേ പറയുന്നത് നിതീഷ് ആയത് കൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും ഒരു മറുകണ്ടം ചാടല്‍ ഏവരും പ്രതീക്ഷിക്കുന്നുണ്ട്. ബിഹാറില്‍ ഇപ്പോള്‍ നിയമസഭയില്‍ ജെഡിയുവിനേക്കാള്‍ സീറ്റുണ്ട് ബിജെപിയ്ക്ക്, ലോക്‌സഭയില്‍ രണ്ട് കൂട്ടര്‍ക്കും 12 എംപിമാര്‍ വീതവുമുണ്ട്. ഒറ്റയ്‌ക്കൊരു ഭരണമാണ് ബിഹാറില്‍ ബിജെപിയുടെ ലക്ഷ്യം. കാലങ്ങള്‍ ഒഡീഷ ഭരിച്ച നവീന്‍ പട്‌നായിക് ബിജെപിയോട് മൃദുസമീപനമെടുത്ത് പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരാതെ നിന്ന് ഒടുവില്‍ ഒഡീഷ ബിജെപി കൊണ്ടുപോയത് കണ്ടുനിന്ന പോലെയൊരവസ്ഥ നിതീഷിന് ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ