ഖാന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് വിദ്യാ ബാലന്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ ബോളിവുഡിന്റെ താരറാണിയെന്ന പദവിയിലെത്തിയ നടിയാണ് വിദ്യാബാലന്‍. ബോളിവുഡിലെ നിര്‍ണ്ണായക സാന്നിദ്ധ്യമായ ഖാന്‍മാരുടെ സഹായമില്ലാതെ തന്നെ സിനിമയില്‍ സജീവ സാന്നിദ്ധ്യമായ നടിയ്ക്ക് മാധ്യമങ്ങള്‍ ഫീമെയില്‍ ആമിര്‍ ഖാന്‍ എന്ന് പേരുമിട്ടു. എന്നാല്‍ ആരാധകര്‍ക്കെന്നും ആകാംഷയുള്ള കാര്യമാണ് ഇതുവരെ ബോളിവുഡ് അടക്കിഭരിക്കുന്ന ഖാന്‍മാര്‍ക്കൊപ്പം ഈ നടി എന്തുകൊണ്ട് അഭിനയിച്ചില്ല എന്നുള്ളത് . എന്നാല്‍ ഇപ്പോള്‍ അതിന്റെ കാരണം വിദ്യാ ബാലന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

“അവരോടുള്ള എല്ലാ ബഹുമാനത്തോടെയും കൂടി പറയട്ടെ , ഞാന്‍ ചെയ്യുന്ന തരം സിനിമകളില്‍ വളരെ സന്തോഷവതിയാണ്. എന്റെ എല്ലാ സിനിമകളും വ്യത്യസ്തവും പുതുമ നിറഞ്ഞതുമാണ്. ഖാന്‍മാര്‍ക്കൊപ്പം കിട്ടുന്ന റോളുകള്‍ ഒരു തരം ഫോര്‍മുലയ്ക്കുള്ളിലുള്ളവയായിരിക്കും”. ഗൃഹലക്ഷ്മിയുടെ അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കി.

“ഖാന്‍മാരുടെ ചിത്രങ്ങളില്‍ വളരെയധികം പരിമിതികളുള്ള കഥാപാത്രമായിരിക്കും സ്ത്രീകള്‍. അത്തരം സിനിമകള്‍ ചെയ്യാന്‍ എനിയ്ക്കു താല്‍പര്യമില്ല. പുതുമയുള്ള നിരവധി റോളുകള്‍ എന്നെ തേടി വരുമ്പോള്‍ ഞാനെന്തിന് അത്തരം റോളുകള്‍ ചെയ്യണം. ടിപ്പിക്കല്‍ റോളുകള്‍ വേഗം മടുക്കുന്നയാളാണ് ഞാന്‍. എനിയ്ക്ക് എപ്പോഴും പുതുമകള്‍ വേണം.” വിദ്യാ ബാലന്‍ പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം