93 സീറ്റ് വരെ നേടുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്, മഞ്ചേശ്വരത്ത് വിജയം ഉറപ്പിച്ച് സുരേന്ദ്രൻ; വോട്ടെടുപ്പിന് ശേഷം തെളിയുന്നത് ഇഞ്ചോടിഞ്ചു പോരാട്ടം

നിയമസഭ തിരഞ്ഞെടുപ്പിൽ 93 സീറ്റ് വരെ നേടുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്. സിറ്റിംഗ് സീറ്റുകളിൽ 90 ശതമാനവും നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് നേത്യത്വം. യുഡിഎഫ് ആവട്ടെ 75–80 സീറ്റ് കണക്കുകൂട്ടുന്നു. എൽ.ഡി.എഫ്  ഓരോ മണ്ഡലങ്ങളിലെയും ബൂത്തുതല വിലയിരുത്തൽ ആരംഭിച്ചു. ഏപ്രിൽ 14ന് ശേഷം സംസ്ഥാന നേതൃയോഗം ചേരും. യുഡിഎഫിന്റെ ഭരണമാറ്റ പ്രതീക്ഷകൾ പാടേ തള്ളുകയാണ് എൽഡിഎഫ്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാർ പുറത്താകും എന്നതിൽ സംശയമില്ലെന്ന് യുഡിഎഫും.

ബി.ജെ.പി വിജയിക്കുമെന്ന് അവകാശപ്പെടുന്ന മഞ്ചേശ്വരം, നേമം, കോന്നി മണ്ഡലങ്ങളിൽ പ്രതീക്ഷ തെറ്റുന്ന വോട്ടിങ്ങാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. മഞ്ചേശ്വരത്ത് മികച്ച മത്സരം കാഴ്ചവെക്കാനായി. 2016ലേതിനേക്കാൾ വോട്ട് ലഭിക്കും. ബി.ജെ.പി വിജയിക്കില്ല. നേമത്ത് ന്യൂനപക്ഷ വോട്ടുകളിൽ എൽ.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരണമുണ്ടായി. കോൺഗ്രസിന് 35,000ത്തിനപ്പുറം വോട്ട് ലഭിക്കില്ല. എന്നാൽ കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് എൻഡിഎയും വിജയപ്രതീക്ഷയിലാണ്.

കഴക്കൂട്ടത്ത് 5000-10,000 വോട്ട് ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് വിജയിച്ചേക്കും. തിരുവനന്തപുരം മണ്ഡലത്തിൽ അട്ടിമറിവിജയം നേടിയേക്കുമെന്നും എൽ.ഡി.എഫ് വിലയിരുത്തി. തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പിക്ക് പിടിക്കാനാവുക പരമാവധി 35,000 വോട്ടാവും.

ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാതായ ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് തിരിച്ചടിയുണ്ടാവില്ല. വടകരയിൽ മികച്ച സംഘടനാ പ്രവർത്തനം നടത്താനായി. സി.പി.എം-എൽ.ജെ.ഡി വോട്ടുകൾ ഒരുമിച്ചാൽ വെല്ലുവിളി മറികടക്കാം. തൃശൂരിൽ മത്സരം കടുകട്ടിയായിരുന്നു.

ആലപ്പുഴ ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മുന്നേ റ്റം നിലനിർത്താനാവും. കോട്ടയത്തും ഇടുക്കിയിലും കേരള കോൺഗ്രസ് (എം) മുന്നണിക്കൊപ്പം ചേർന്നത് വോട്ടിങ്ങിൽ പ്രതിഫലിക്കും. എറണാകുളത്ത് ട്വൻറി20യാവും വിജയ പരാജയം തീരുമാനിക്കുക. ഭരണത്തുടർച്ചക്ക് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായതെന്നും വിലയിരുത്തുന്നു.

അതേസമയം തന്നെ ചില സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക സിപിഎമ്മിനും സിപിഐക്കും ഉണ്ട്. മധ്യകേരളത്തിൽ കേരള കോൺഗ്രസിന്റെ വരവുൾപ്പെടെയുള്ള ഘടകങ്ങൾ കാരണം പുതിയ കുറച്ചു സീറ്റുകൾ കിട്ടും.

കോൺഗ്രസ് ഒപ്പത്തിനൊപ്പമെത്തിയതു വിചാരിക്കാത്ത കാര്യമല്ലെന്നു സിപിഎം നേതാക്കൾ പറഞ്ഞു. എൻഎസ്എസ് പരസ്യ നിലപാടെടുത്തു കരയോഗങ്ങൾ വഴി നിർദേശങ്ങൾ കൈമാറുന്നതു മനസ്സിലാക്കി പ്രതിരോധം തീർത്തെന്നും പറയുന്നു.

Latest Stories

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ