പ്രജുകുമാറില്‍ നിന്ന് സയനൈഡ് വാങ്ങിയത് അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും നല്‍കിയെന്ന് മാത്യു

പെരുച്ചാഴിയെക്കൊല്ലാനെന്ന് പറഞ്ഞാണ് സുഹൃത്ത് പ്രജികുമാറില്‍ നിന്ന് താന്‍ കോഴിക്കോട് കൂടത്തായി കേസിലെ പ്രതി ജോളിക്ക് സയനൈഡ് വാങ്ങി നല്‍കിയതെന്ന് രണ്ടാംപ്രതി എം.എസ് മാത്യു. അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും പ്രജികുമാറിന് നല്‍കി. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ഒരു തവണ മാത്രമാണ് പ്രജികുമാര്‍ സയനൈഡ് നല്‍കിയതെന്നും മാത്യു അന്വേഷസംഘത്തിന് മൊഴി നല്‍കി. നാല് ദിവസം കഴിഞ്ഞ് ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതികരണം.

പ്രജികുമാറിന്റെ ഏറ്റുപറച്ചില്‍ ശരിവയ്ക്കുന്ന മൊഴിയാണ് എം.എസ്.മാത്യുവിന്റേത്. രണ്ട് വട്ടം ചോദിച്ചെങ്കിലും സ്റ്റോക്കില്ലാത്തതിനാല്‍ ഒരു തവണ മാത്രമാണ് സയനൈഡ് കൈമാറിയത്. സ്വര്‍ണ വില്‍പനയില്‍ തുടങ്ങിയ സൗഹൃദമാണ് സയനൈഡ് കൈമാറ്റത്തിലേക്ക് എത്തിച്ചത്.

പെരുച്ചാഴി കൃഷിനശിപ്പിക്കുന്നതിന് പരിഹാരം കാണാന്‍ വിഷപ്രയോഗം നടത്തണമെന്നായിരുന്നു മാത്യു പറഞ്ഞത്. സയനൈഡിന് അയ്യായിരം രൂപ നല്‍കി. നിര്‍ബന്ധിച്ച് രണ്ട് കുപ്പി മദ്യവും കൈമാറി. സയനൈഡ് ജോളിക്ക് കൈമാറിയ വിവരം പ്രജികുമാറിന് അറിയില്ലായിരുന്നുവെന്നാണ് മാത്യുവിന്റെ മൊഴി.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി