നെറ്റ് സ്പീഡ് കൂടുതല്‍ ആര്‍ക്ക്? ജിയോയെ കടത്തിവെട്ടിയോ മറ്റ് സേവനദാതാക്കള്‍! അവകാശവാദങ്ങള്‍ക്ക് ഇടയില്‍ 4 ജി വേഗതയുടെ കണക്ക് പുറത്തുവിട്ട് ട്രായ്

ഇന്ത്യയിലെ വേഗമേറിയ നെറ്റ് വര്‍ക്ക് ഏതെന്ന കാര്യത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ടെലികോം റെഗിലേറ്ററി അതോറിറ്റി(ട്രായി)യുടെ ഇന്റര്‍നെറ്റ് സ്പീഡ് പരിശോധന ആപ്പായ മെ സ്പീഡ് ആപ്പിന്റെ ആഗസ്റ്റ് മാസത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ മൈ സ്പീഡ് ആപ്പിന്റെ കണക്കുകള്‍ പ്രകാരം, ആകര്‍ഷകമായ ഓഫറുകളുമായി ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ തന്നെയാണ് 4 ജി നെറ്റ്‌വര്‍ക്കിലെ ഡേറ്റാ വേഗതയുടെ കാര്യത്തില്‍ അതിവേഗവുമായി ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

ജൂലൈയിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 18,654 എംബിപിഎസ് വേഗത ഉണ്ടായിരുന്ന ജിയോയ്ക്ക് ആഗസ്റ്റില്‍ താരതമ്യേന അല്‍പം വേഗത കുറവാണ്. മെയ് മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ കഴിഞ്ഞ മാസം വേഗത വളരെ കുറവാണ്. 19.123 എംബിപിഎസ് ആയിരുന്നു മെയ് മാസത്തെ വേഗത. തുടര്‍ച്ചയായ ഏഴ് മാസങ്ങളില്‍ ജിയോ തന്നെയാണ് ഒന്നാം സ്ഥാനം കൈയടക്കി വാഴുന്നത്. എതിരാളികളെ ജിയോ ബഹുദൂരം പിന്നിലാക്കിയപ്പോള്‍ എയര്‍ടെല്‍ തുടര്‍ച്ചയായ രണ്ടാമത്തെ മാസമും രണ്ടാം സ്ഥാനത്ത് തുടര്‍ന്നത്.

ആഗസറ്റിലെ ഡൗണ്‍ലോഡിങിലെ 4 ജി വേഗത

ആഗസ്റ്റില്‍ റിലയന്‍സ് ജിയോ നെറ്റ്വര്‍ക്കിന്റെ ശരാശരി ഡൗണ്‍ലോഡിംഗ് വേഗത 18.831 എംബിപിഎസ് ആയിരുന്നു. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വോഡാഫോണിന്റെ വേഗത കഴിഞ്ഞ മാസം 11.078 എംബിപിഎസ് ആയിരുന്നു. മൂന്നാം സ്ഥാനത്തുള്ള എയര്‍ടെല്ലിനാവട്ടെ 9.266 എംബിപിഎസും ഐഡിയയ്ക്ക് 11.93 എംബിപിഎസും രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഐഡിയയ്ക്ക് 8.833 എംബിപിഎസ് 4 ജി പീക്ക് ഡൗണ്‍ലോഡ് വേഗതയുമാണ് കഴിഞ്ഞ മാസം വേഗത രേഖപ്പെടുത്തിയത്.

ജിയോ, വോഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നിവയുടെ ശരാശരി 4 ജി ഡൗണ്‍ലോഡ് വേഗത യഥാക്രമം 18.6 എംബിപിഎസ്, 11 എംബിപിഎസ്, 9.8 എംബിപിഎസ്, 9 എംബിപിഎസ് എന്നിവയുമാണ്. അതായത് വൊഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നിവയുടെ ശരാശരി വേഗതയെക്കാള്‍ ഏറെ ഉയരത്തിലാണ് ജിയോയുടെ നെറ്റ് വേഗത.

അപ്‌ലോഡിങിലെ 4 ജി വേഗത

എന്നിരുന്നാലും 4ജി അപ്ലോഡ് ചെയ്യുന്നതും ഡൗണ്‍ലോഡ് സ്പീഡും ഒരുമിച്ചെടുക്കുന്ന കേസില്‍ ഐഡിയായാണ് നേട്ടമുണ്ടാക്കിയത്. അപ്‌ലോഡിങ് വേഗതയുടെ കാര്യത്തില്‍ ഐഡിയയാണ് ഏറ്റവും മുന്നില്‍. ജൂലൈ 4 ജി അപ്‌ലോഡിങ് വേഗത(6.237 എംബിപിഎസ്)യെക്കാള്‍ വളര്‍ച്ച നേടയിരിക്കുകയാണ് ഐഡിയയുടെ ആഗസ്റ്റിലെ കണക്കുകള്‍. 6.292 എംബിപിഎസ് ആണ് കഴിഞ്ഞ മാസത്തെ ഐഡിയയുടെ 4 ജി അപ്‌ലോഡിങ് വേഗത. ശേഷിക്കുന്ന മൂന്നു ടെലികോം സേവനദാതാക്കളുടെയും 4 ജി പീക്ക് അപ്ലോഡിങ് വേഗത ജൂലൈയെക്കാള്‍ ആഗസ്റ്റില്‍ കുറവാണ്. 5.782 എംബിപിഎസ് വേഗതയുള്ള വോഡാഫോണിനാണ് രണ്ടാം സ്ഥാനം. ജിയോ, എയര്‍ടെല്‍ എന്നിവയ്ക്ക് യഥാക്രമം 4.225 എംബിപിഎസ് ഉം 4.123 എംബിപിഎസ് ഉം ആണ് വേഗത. ജൂലൈയില്‍ വോഡഫോണ്‍, ജിയോ, എയര്‍ടെല്‍ എന്നിവയുടെ വേഗത യഥാക്രമം 6.054 എംബിപിഎസ്, 4.512 എംബിപിഎസ, 4.565 എംബിപിഎസ് എന്നിങ്ങനെയിരുന്നു.

ജൂലൈ മാസത്തിലെ ഐഡിയ,ജിയോ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നിവയുടെ ശരാശരി 4 ജി അപ്ലോഡിങ് വേഗത 6.6 എംബിപിഎസ്, 6.3 എം.ബി.പി.എസ്, 4.5 എംബിപിഎസ്, 4.3 എംഎംപിഎസ് എന്നിങ്ങനെയായിരുന്നു.

Latest Stories

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ