'ഫോൺ ഉപയോഗിക്കാത്ത സമയത്ത് രഹസ്യമായി മൈക്രോഫോണ്‍ ഉപയോഗം'; വാട്സാപ്പിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് മസ്‌ക് !

വാട്സാപ്പിനെതിരെ ആരോപണവുമായി ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി. വാട്സാപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നു എന്നതാണ് ഡാബിരി ഉന്നയിച്ച ആരോപണം. ഇതിനോടൊപ്പം വാട്സാപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയങ്ങൾ വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് അദ്ദേഹം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

താന്‍ ഉറങ്ങുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടിൽ വാട്‌സാപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്ന അടിക്കുറിപ്പോടെ രാവിലെ 4.20 നും 6.53 നും ഇടയില്‍ വാട്‌സാപ്പ് തന്റെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചതിന്റെ ടൈംലൈൻ അടക്കമുള്ള സ്ക്രീൻഷോട്ടുമാണ് ഡാബിരി ട്വിറ്ററിൽ പങ്കുവെച്ചത്. ടാബിരിയുടെ ട്വീറ്റിനോട് പ്രതികരിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക് ‘വാട്സാപ്പിനെ വിശ്വസിക്കാൻ പറ്റില്ല’എന്ന് അഭിപ്രായപ്പെട്ടു. ഇതോടെ സംഭവത്തിൽ വാട്സാപ്പ് ഉടനടി ഇടപെടുകയും പരാതി ഉന്നയിച്ചയാളുമായി ആശയവിനിമയം നടത്തിയിരുന്നു എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ആന്‍ഡ്രോയിഡ് ഓഎസിലുണ്ടായ സാങ്കേതികപ്രശ്നമാണ് ഇതെന്നാണ് വാട്സാപ്പ് നൽകിയ വിശദീകരണം. പ്രൈവസി ഡാഷ്‌ബോഡില്‍ വിവരങ്ങള്‍ തെറ്റായി കാണിച്ചതാണ് ഇതെന്നും ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ആണ് ഗൂഗിള്‍ എഞ്ചിനീയര്‍ ഉപയോഗിക്കുന്നതെന്നും ഈ കാര്യം അന്വേഷിക്കാന്‍ ഗൂഗിളിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്‌സാപ്പ് അറിയിച്ചു.

കൂടാതെ മൊബൈൽ ഫോണിൽ മൈക്രോഫോണ്‍ ഉപയോഗിക്കുന്നതിലെ നിയന്ത്രണം ഉപഭോക്താവിനാണെന്നും വാട്‌സാപ്പിന് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം നൽകുമ്പോൾ ശബ്ദം റെക്കോര്‍ഡ് ചെയ്യാനും വോയ്‌സ്/വീഡിയോ കോളുകള്‍ക്കും വേണ്ടി മാത്രമാണ് അവ ഉപയോഗിക്കാറുള്ളതെന്നും വാട്‌സാപ്പ് വ്യക്തമാക്കി.

അതേസമയം, വാട്‌സാപ്പ് രഹസ്യമായി ഉപകരണങ്ങളുടെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യതയുടെ അംഗീകരിക്കാനാകാത്ത ലംഘനമാണ് ഇത്. സംഭവം അടിയന്തിരമായി പരിശോധിക്കുമെന്നും പുതിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെങ്കിലും എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ നടപടി സ്വീകരിക്കുമെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറ്റ് കമ്പനികളുമായി പങ്കുവെക്കുമെന്ന പ്രൈവസി പോളിസി വ്യവസ്ഥ വലിയ വിവാദങ്ങള്‍ക്കിടയാക്കിയ സമയത്ത് വാട്സാപ്പ് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിൽ ഒരു ആരോപണം കൂടി കടന്നു വരുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം