രണ്ട് സെന്റീമീറ്റര്‍ അകലെ പൊലിഞ്ഞ് സ്വര്‍ണം; ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാമത്

ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക് ലോകചാമ്പ്യന്‍ നീരജ് ചോപ്ര രണ്ടാമത്. 88.36 മീറ്റര്‍ ദൂരത്തിലെറിഞ്ഞാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. അവസാന ശ്രമത്തിലായിരുന്നു നീരജിന്റെ മികച്ച പ്രകടനം. നേരിയ വ്യത്യാസത്തിലാണ് നീരജ് രണ്ടാമതായത്.

സ്വര്‍ണം നേടിയ ജാക്കൂബ് വാദ്ലെച്ചിന്‍ 88.38 മീറ്റര്‍ ദൂരമാണ് ജാവലിന്‍ എറിഞ്ഞത്. ഡയമണ്ട് ലീഗിലെ നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ്. ഗ്രനാഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് 86.62 മീറ്ററോടെ മൂന്നാമതുമെത്തി.

നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 84.93 മീറ്റര്‍ ദൂരമെറിയാന്‍ സാധിച്ചു. മൂന്നാം ശ്രമത്തില്‍ 86.24 മീറ്ററും നാലാം ശ്രമത്തില്‍ 86.18 മീറ്ററുമെത്തി. അവസാന ശ്രമത്തില്‍ 88.36 മീറ്റര്‍ നേടിക്കൊണ്ട് നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താവുകയായിരുന്നു.

മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജെന ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കിഷോര്‍ ജെന 76.31 മീറ്റര്‍ ദൂരമാണെറിഞ്ഞത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍