രണ്ട് സെന്റീമീറ്റര്‍ അകലെ പൊലിഞ്ഞ് സ്വര്‍ണം; ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാമത്

ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക് ലോകചാമ്പ്യന്‍ നീരജ് ചോപ്ര രണ്ടാമത്. 88.36 മീറ്റര്‍ ദൂരത്തിലെറിഞ്ഞാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. അവസാന ശ്രമത്തിലായിരുന്നു നീരജിന്റെ മികച്ച പ്രകടനം. നേരിയ വ്യത്യാസത്തിലാണ് നീരജ് രണ്ടാമതായത്.

സ്വര്‍ണം നേടിയ ജാക്കൂബ് വാദ്ലെച്ചിന്‍ 88.38 മീറ്റര്‍ ദൂരമാണ് ജാവലിന്‍ എറിഞ്ഞത്. ഡയമണ്ട് ലീഗിലെ നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ്. ഗ്രനാഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് 86.62 മീറ്ററോടെ മൂന്നാമതുമെത്തി.

നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 84.93 മീറ്റര്‍ ദൂരമെറിയാന്‍ സാധിച്ചു. മൂന്നാം ശ്രമത്തില്‍ 86.24 മീറ്ററും നാലാം ശ്രമത്തില്‍ 86.18 മീറ്ററുമെത്തി. അവസാന ശ്രമത്തില്‍ 88.36 മീറ്റര്‍ നേടിക്കൊണ്ട് നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താവുകയായിരുന്നു.

മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജെന ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കിഷോര്‍ ജെന 76.31 മീറ്റര്‍ ദൂരമാണെറിഞ്ഞത്.

Latest Stories

കരിയർ‌‍ നശിപ്പിച്ചത് അവർ, എന്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതാക്കി, എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, തുറന്നുപറച്ചിലുമായി പൃഥ്വി ഷാ

'വർഗ്ഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്തരുതായിരുന്നു'; നിലമ്പൂർ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ എം വി ഗോവിന്ദന് പാർട്ടിയിൽ പരോക്ഷ വിമർശനം

ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ്... പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

'സൈന്യത്തിലും പൊലീസിലും ജുഡീഷ്യറിയിലും സ്വാധീനമുണ്ടാക്കി 2047 ൽ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുക'; പിഎഫ്ഐയുടെ പദ്ധതികൾ കോടതിയിൽ അറിയിച്ച് എൻഐഎ

സംസ്ഥാനത്ത് കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി, മഴ മുന്നറിയിപ്പിൽ മാറ്റം

ടീമിന്റെ തകർച്ച കണ്ട് നിരാശനായി, ഇനി എന്താവും അവസ്ഥയെന്ന് ചിന്തിച്ചു, എന്നാൽ ഞാൻ അവരെ വിശ്വസിച്ചു, വെളിപ്പെടുത്തി രോഹിത് ശർമ്മ

ചെറുപ്പമായി തോന്നിപ്പിക്കാനുള്ള ഡീ-ഏജിംഗിനുള്ള പണമൊന്നും കയ്യിലില്ല, ഭാരം കുറയ്ക്കാൻ നിരവധി ഡയറ്റീഷ്യൻമാരെ സമീപിച്ചു, ഒടുവിൽ ആ രീതി ഫലിച്ചു : മാധവൻ

IND VS ENG: നിങ്ങൾ കാണിക്കുന്നത് മണ്ടത്തരം, ആ താരം കളിച്ചില്ലെങ്കിൽ അടുത്ത കളിയും തോൽക്കും: രവി ശാസ്ത്രി

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു; തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

IND VS ENG: അവനെ കൊണ്ട് ഒരു ഉപകാരവുമില്ല; ആ ചെക്കനെ പുറത്താക്കി മറ്റൊരു സ്പിന്നറിനെ കൊണ്ട് വരണം: സഞ്ജയ് മഞ്ജരേക്കർ