രണ്ടു ചിത്രങ്ങളും തികച്ചും വ്യത്യസ്തമാണ്, എങ്കിലും അവ നല്‍കുന്നത് ഒരേ സന്ദേശമാണ്

അരുണ്‍ കുന്നമ്പത്ത്

ഇത് രണ്ട് അമ്മമാരുടേയും അവരുടെ കുഞ്ഞുങ്ങളുടേയും ചിത്രങ്ങളാണ്. യുദ്ധത്തിന്റെ നിണച്ചാലുകള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നാമാവശേഷസമാനമായ ഉക്രൈനിലുളള ഒരു അമ്മയുടേതും അവരുടെ കുഞ്ഞിന്റെയും ചിത്രമാണ് ആദ്യത്തേത്.

രണ്ടാമത്തേത്, ഇക്കഴിഞ്ഞ ദിവസം ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്ഥാനുമായുളള മത്സരത്തിലെ വിജയത്തിന് ശേഷം പാകിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ ബിസ്മാ മറൂഫിനും അവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞിനും ഒപ്പം ഇന്ത്യന്‍ താരങ്ങള്‍ ചിലവഴിക്കുന്ന നിമിഷങ്ങളുടെ ചിത്രവും.

May be an image of 7 people, people sitting and people standing

ഓര്‍ക്കുക, യുദ്ധം ജയിച്ചവരെയോ തോറ്റവരേയോ ഉദ്പാദിപ്പിക്കുന്നില്ല. യുദ്ധം അവശേഷിപ്പിക്കുന്നത് അത് ബാധിച്ചവരുടെ നിലവിളികള്‍ മാത്രമാണ്. ഇതിഹാസങ്ങളും ഹിരോഷിമയും നാഗാസാക്കിയും എല്ലാം നമ്മെ അത് ബോധ്യപ്പെടുത്തുന്നുമുണ്ട്.

രണ്ടു ചിത്രങ്ങളും തികച്ചും വ്യത്യസ്തമാണ് എങ്കിലും അവ ഒരേ സന്ദേശമാണ് നല്‍കുന്നത്. നമുക്ക് മറ്റൊരാള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനം എന്ന വലിയ സന്ദേശം !

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി