ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ കിരീടം ചൂടി ; 21 ഗ്രാന്റ്‌സ്‌ളാമുമായി റെക്കോഡിലേക്ക്

രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്നിട്ടും ശക്തമായ പോരാട്ടവീര്യം കാട്ടി തിരിച്ചടിച്ച റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടംചൂടി. റഷ്യന്‍ താരം ദാനില്‍ മെദ്‌വെദേവിനെതിരേ 2-6 6-7 (5-7) 6-4 6-4 7-5 എന്ന സ്‌കോറിനായിരുന്നു നദാല്‍ വിജയം നേടിയത്. കരിയറില്‍ 21 ാം ഗ്രാന്റസ്‌ളാം കിരീടമാണ് നദാല്‍ കൈവരിച്ചത്.

അഞ്ചു സെറ്റുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമാക്കിയ ശേഷമായിരുന്നു നദാല്‍ തിരിച്ചടിച്ചത്. അഞ്ചു മണിക്കൂറാണ് മത്സരം നീണ്ടു നിന്നത്. 14 വര്‍ഷത്തിന് ശേകമാണ് രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്ന ശേഷം മത്സരം നദാല്‍ പിടിച്ചെടുക്കുന്നത്. 2007 ല്‍ മിഖായേല്‍ യോഴ്‌നിയെ വിംബിള്‍ഡണില്‍ സമാന രീതിയില്‍ നദാല്‍ വിജയം നേടിയിരുന്നു.

ഇതോടെ 21 ഗ്രാന്റ്‌സ്‌ളാം കയ്യിലുള്ള ഏക പുരുഷ താരമായി നദാല്‍ മാറി. സ്വിറ്റ്‌സര്‍ലന്റ താരം മൂന്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററും ഒന്നാം നമ്പര്‍ നോവാക്ക് ജോക്കോവിക്കിനും 20 ഗ്രാന്റ്‌സ്‌ളാം വിജയങ്ങളുണ്ട്. ഓസട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരമായി മാറാനും നദാലിന് കഴി്ഞ്ഞു. 35 ാം വയസ്സിലാണ് നദാലിപ്പോള്‍.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം