ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ കിരീടം ചൂടി ; 21 ഗ്രാന്റ്‌സ്‌ളാമുമായി റെക്കോഡിലേക്ക്

രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്നിട്ടും ശക്തമായ പോരാട്ടവീര്യം കാട്ടി തിരിച്ചടിച്ച റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടംചൂടി. റഷ്യന്‍ താരം ദാനില്‍ മെദ്‌വെദേവിനെതിരേ 2-6 6-7 (5-7) 6-4 6-4 7-5 എന്ന സ്‌കോറിനായിരുന്നു നദാല്‍ വിജയം നേടിയത്. കരിയറില്‍ 21 ാം ഗ്രാന്റസ്‌ളാം കിരീടമാണ് നദാല്‍ കൈവരിച്ചത്.

അഞ്ചു സെറ്റുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമാക്കിയ ശേഷമായിരുന്നു നദാല്‍ തിരിച്ചടിച്ചത്. അഞ്ചു മണിക്കൂറാണ് മത്സരം നീണ്ടു നിന്നത്. 14 വര്‍ഷത്തിന് ശേകമാണ് രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്ന ശേഷം മത്സരം നദാല്‍ പിടിച്ചെടുക്കുന്നത്. 2007 ല്‍ മിഖായേല്‍ യോഴ്‌നിയെ വിംബിള്‍ഡണില്‍ സമാന രീതിയില്‍ നദാല്‍ വിജയം നേടിയിരുന്നു.

ഇതോടെ 21 ഗ്രാന്റ്‌സ്‌ളാം കയ്യിലുള്ള ഏക പുരുഷ താരമായി നദാല്‍ മാറി. സ്വിറ്റ്‌സര്‍ലന്റ താരം മൂന്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററും ഒന്നാം നമ്പര്‍ നോവാക്ക് ജോക്കോവിക്കിനും 20 ഗ്രാന്റ്‌സ്‌ളാം വിജയങ്ങളുണ്ട്. ഓസട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരമായി മാറാനും നദാലിന് കഴി്ഞ്ഞു. 35 ാം വയസ്സിലാണ് നദാലിപ്പോള്‍.

Latest Stories

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ