യു.എസ് ഓപ്പണ്‍; കിരീടത്തില്‍ മുത്തമിട്ട് നവോമി ഒസാക്ക

യു.എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ജപ്പാന്‍ താരം നവോമി ഒസാക്ക. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നാലാം സീഡായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് എതിരാളിയായ ബെലാറസിന്റെ വിക്‌ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയത്.

അസരെന്‍കയ്ക്കെതിരേ ആദ്യ സെറ്റില്‍ ദയനീയമായിരുന്നു ഒസാക്കയുടെ പ്രകടനം. 31കാരിയായ അസരങ്ക ആദ്യ സെറ്റില്‍ വെറും 26 മിനിറ്റിനുള്ളില്‍ ഒസാക്കയെ കീഴടക്കി. ഒരേയൊരു ഗെയിം മാത്രമാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീടുള്ള സെറ്റുകളില്‍ ഗംഭീര തിരിച്ചുവരവ് ഒസാക്ക നടത്തുകയായിരുന്നു.


രണ്ടാം സെറ്റില്‍ അസറെങ്ക 2-0 ത്തിന് മുന്നില്‍ നില്‍ക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്. 1994ലെ യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിനു ശേഷം ആദ്യമായാണ് ഒരു താരം ആദ്യ സെറ്റ് നഷ്ടമായ ശേഷം തുടര്‍ന്നുള്ള സെറ്റുകളില്‍ ജയിച്ച് കിരീടം ചൂടുന്നത്.

22 കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2018ല്‍ യു.എസ് ഓപ്പണും 2019ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഒസാക്ക നേടിയിരുന്നു. 2018ല്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക ആദ്യ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ