കൊറിയ ഓപ്പണ്‍: സിയോങ്ങിനോട് തോറ്റ് സിന്ധു, ശ്രീകാന്തും പുറത്ത്

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ദക്ഷിണ കൊറിയയുടെ രണ്ടാം സീഡ് താരം ആന്‍ സിയോങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. തോല്‍വി. സ്‌കോര്‍ 21-14, 21-17.

മത്സരം 49 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കൊറിയന്‍ താരം സിന്ധുവിന് മേല്‍ ആധിപത്യം സ്ഥാപിച്ചാണ് മുന്നേറിയത്. തുടക്കത്തില്‍ തന്നെ 3-0 ന്റെ ലീഡെടുത്തു. ഒരിക്കല്‍ പോലും ഇന്ത്യന്‍ താരത്തെ ലീഡെടുക്കാന്‍ അനുവദിക്കാതെ 14-21 ന് ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റില്‍ ഒരു ഘട്ടത്തില്‍ പോയിന്റ് നില 9-9 എന്ന രീതിയില്‍ തുല്യതയിലെത്തിയെങ്കിലും അത് വിജയത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ താരത്തിനായില്ല. തുടരെ പോയിന്റുകള്‍ നേടിയ കൊറിയന്‍ താരം 17-21 ന് സെറ്റും മത്സരവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷവും രണ്ട് തവണ സിയോങ്ങിനോട് സിന്ധു പരാജയപ്പെട്ടിരുന്നു.

പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ശ്രീകാന്തും സെമിയില്‍ തോറ്റ് പുറത്തായി. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ ജൊനാഥന്‍ ക്രിസ്റ്റിക്കെതിരെയാണ് താരം പരാജയപ്പെട്ടത്. സ്‌കോര്‍- 19-21, 16-21.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി