എന്തൊരു നാണക്കേടാണിത്, എന്റെ ഭർത്താവില്ലാതെ എങ്ങനെ കളത്തിൽ ഇറങ്ങാൻ തോന്നി സാന്റോസ് നിങ്ങൾക്ക്

സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് രംഗത്ത് എത്തിയിരുന്നു. തീരുമാനത്തിന് പിന്നില്‍ വ്യക്തിപരമായി ഒന്നുമില്ലെന്നും അത് ടീം തന്ത്രത്തിന്റെ ഭാഗമായിരുന്നെന്നും സാന്റോസ് പറയുകയും ചെയ്തു..

ടീം തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത്. ക്രിസ്റ്റ്യാനോയും റാമോസും വ്യത്യസ്ത രീതിയില്‍ കളിക്കുന്നവരാണ്. ടീമുമായോ ക്രിസ്റ്റ്യാനോയുമായോ ഒരു പ്രശ്നവുമില്ല എന്നും പരിശീലകൻ പറഞ്ഞു. കൊറിയക്ക് എതിരായ മത്സരത്തിലെ റൊണാൾഡോയുടെ പെരുമാറ്റം കാരണമാണ് താരത്തെ പുറത്താക്കിയതെന്നും ഒരു വിഭാഗം ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു.

റൊണാൾഡോ ബഞ്ചിൽ ഇരുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ആദ്യം രംഗത്ത് എത്തിയത് സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു. അദ്ദേഹം ദേഷ്യം പിടിച്ചതിൽ ഒരു തെറ്റുമില്ല എന്നും താൻ ആണെങ്കിലും അതെ ചെയ്യുക ഉള്ളു എന്നും ബ്രൂണോ പറഞ്ഞു. ഇപ്പോഴിതാ തന്റെ ഭർത്താവിനെ പുറത്തിരുത്തി അപമാനിച്ചെന്ന് പറഞ്ഞ് പോർച്ചുഗൽ പരിശീലകനെതിരെ രംഗത്ത് വന്നിരിക്കുകയാണ് റൊണാൾഡോയുടെ ജീവിത പങ്കാളി ജോർജിന റോഡ്രിഗസ്.

മത്സരശേഷം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ജോർജിന റോഡ്രിഗസ് സാന്റോസിന്റെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി.

“അഭിനന്ദനങ്ങൾ പോർച്ചുഗൽ. 11 കളിക്കാർ ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിങ്ങളിലായിരുന്നു. 90 മിനിറ്റോളം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ആസ്വദിക്കാൻ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണ്. ആരാധകർ നിങ്ങളെ ആവശ്യപ്പെടുന്നതും നിങ്ങളുടെ പേര് വിളിക്കുന്നതും നിർത്തിയില്ല. ദൈവവും നിങ്ങളുടെ പ്രിയ സുഹൃത്ത് ഫെർണാണ്ടോയും കൈകോർത്ത് തുടരുകയും ഒരു രാത്രി കൂടി ഞങ്ങളെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യട്ടെ,” അവൾ എഴുതി.

സാന്റോസ് പറഞ്ഞത് ഇങ്ങനെ

ഡിയാഗോ ഡാലറ്റ്, റാഫേല്‍ ഗ്വറീറോ എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ തന്നെ അവസരങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചത്. കാന്‍സെലൊ മികച്ച താരം അല്ലാത്തതു കൊണ്ടല്ല അദ്ദേഹത്തെയും പുറത്തിരുത്തിയത്, അതൊരു ടീം തന്ത്രമായിരുന്നു. അടുത്ത മത്സരത്തില്‍ മറ്റൊരു തന്ത്രമായിരിക്കും.

ക്രിസ്റ്റ്യാനോയുമായി ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കളിക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നു. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. ഇതൊക്കെ നിരവധി തവണ വിശദീകരിച്ചതാണ്. നായകനെന്ന നിലയില്‍ മികച്ച മാതൃകകള്‍ സൃഷ്ടിച്ചയാളാണ് അദ്ദേഹം- സാന്റോസ് പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ