"ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകരുണ്ട്, മറ്റ് ക്ലബ്ബുകളിലേക്ക് മാറാൻ അവസരമുണ്ടായിട്ടും ക്ലബ്ബിനോടുള്ള സ്‌നേഹം കൊണ്ടാണ് ഞാൻ ഇവിടെ തുടരുന്നത്" ആരാധകർ ഏറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരം കെ പി രാഹുലിന്റെ വാക്കുകൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മറ്റ് ക്ലബ്ബുകളിലേക്ക് മാറാൻ അവസരമുണ്ടായിട്ടും ക്ലബ്ബിനോടുള്ള സ്‌നേഹം കൊണ്ടാണ് താൻ ഇവിടെ തുടരുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിങ്ങർ രാഹുൽ കെ.പി. ന്യൂസ് മലയാളം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. “എനിക്ക് ക്ലബ് വിടണമെങ്കിൽ നേരത്തെ വിടാമായിരുന്നു. ഈ സീസണിൽ ക്ലബ് വിടാൻ എനിക്ക് അവസരമുണ്ടായിരുന്നു, പക്ഷേ എൻ്റെ മനസ്സിൽ, ഇവിടെ സ്വയം തെളിയിക്കാനും ഇവിടെ നന്നായി കളിക്കാനും ആഗ്രഹിക്കുന്നു,” രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.

ക്ലബ്ബിൻ്റെ ഉയർച്ച താഴ്ചകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിശ്വസ്തരായ ആരാധകർക്ക് നന്ദി അറിയിക്കാനും അദ്ദേഹം അവസരം വിനിയോഗിച്ചു. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകരുണ്ട്. അവരുടെ എണ്ണം ചെറുതായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവർ യഥാർത്ഥ ആരാധകരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണിലെ ആദ്യ മത്സരത്തിൽ തോറ്റു കൊണ്ട് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ കലൂർ ജവാഹർ ലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റാദായത്തിൽ വെച്ച് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചിരുന്നു.

ഇത്ര സീസൺ ആയിട്ടും ഒരു ട്രോഫി പോലും നേടാൻ സാധിക്കാത്തത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയ നിരാശ നൽക്കുന്നുണ്ടെകിലും അവരുടെ ഭാഗത്ത് നിന്നുള്ള പിന്തുണയിൽ യാതൊരുവിധ വിട്ടു വീഴ്ചയും ഉണ്ടായിട്ടില്ല. യഥാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് അവരുടെ നെടുംതൂൺ. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇത്തവണ ഡെഡ്ലി കോമ്പിനേഷൻ ആയി കാണപ്പെടുന്ന താരങ്ങളാണ് നോവ സാധോയിയും അഡ്രിയാൻ ലൂണയും. എതിരാളികളുടെ ഏത് പൂട്ടും പൊളിക്കാൻ കെല്പുള്ള അവരുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട്. അതിനോടൊപ്പം തന്നെ ചേർത്ത് നിർത്തുന്ന കളിക്കാരനാണ് മലയാളി കൂടിയായ കെപി രാഹുൽ. പലരും ക്ലബ്ബിന്റെ പല ഘട്ടങ്ങളിൽ വിട്ടു പോയെങ്കിലും രാഹുൽ മാത്രം തുടർന്നു എന്നത് ആരാധകരുടെ പിന്തുണ കൂടുതൽ ലഭിക്കാൻ കാരണമായി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി