സ്പെയിൻ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിം ഇന്ന് ഞങ്ങൾ തകർക്കും, ബ്രസീലിനെ ക്വാർട്ടറിൽ ഞങ്ങൾ നേരിടും; ആത്മവിശ്വാസത്തിൽ ജപ്പാൻ പരിശീലകൻ

വ്യാഴാഴ്‌ച നടക്കുന്ന ലോകകപ്പ് ഷോഡൗണിൽ സ്‌പെയിനിന്റെ “കമ്പ്യൂട്ടർ ഗെയിം” ഫുട്‍ബോൾ രീതിയെ അതിജീവിച്ച് അടുത്ത റൗണ്ടിലേക്ക് കടക്കാൻ ജപ്പാൻ ശ്രമിക്കും. ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ പ്രധാന അട്ടിമറിയാൻ ജപ്പാൻ ഇന്ന് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ അവർ ജർമനിയെ തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ഇയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജപ്പാൻ ജർമ്മനിയെ തോൽപ്പിച്ചപ്പോൾ ജപ്പാൻ വളരെ എളുപ്പത്തിൽ അടുത്ത റൗണ്ടിലെത്തുമെന്ന് എല്ലാവരും വിചാരിച്ചെങ്കിലും കോസ്റ്റാറിക്കയോട് ഏറ്റ അപ്രറ്റീക്ഷിത തോൽവി ടീമിനെ ചതിക്കുക ആയിരുന്നു.

സ്പെയിനിന്റെ ശക്തിയെക്കുറിച്ച്എം അവരുടെ തന്ത്രങ്ങളെക്കുറിച്ചും നന്നായി അറിയാവുന്ന ഹാജിം മൊറിയാസു ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും മറ്റൊരു അത്ഭുതം സൃഷ്ടിക്കാൻ തന്റെ കളിക്കാരെ പിന്തുണച്ചു. “നാളെ ഞങ്ങളുടെ കളിക്കാർക്ക് ഉയർന്ന സമ്മർദ്ദമുള്ള ഗെയിമാണ്, പക്ഷേ അവർ തങ്ങളിലും അവരുടെ ടീമംഗങ്ങളിലും വിശ്വസിക്കണം,” അദ്ദേഹം ബുധനാഴ്ച പറഞ്ഞു.

“ഇത് ഒരു പ്രധാന മത്സരമാണ് — അത് ഒരിക്കലും മാറില്ല. കളിക്കാർ 100 % നൽകാമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ജയിച്ച് കയറാൻ ഞങ്ങള്ക് സാധിക്കും.”

“ചൈതന്യവും സാങ്കേതികതയും” ഉള്ള “തന്ത്രപരമായി ശക്തമായ” ടീമാണ് മൊറിയാസു സ്പെയിനിനെ വിശേഷിപ്പിച്ചത്. “സ്‌പെയിൻ ഒരു കമ്പ്യൂട്ടർ ഗെയിം പോലെയാണ് കളിക്കുന്നതെന്ന് ആളുകൾ പറയുന്നു, കാരണം അവർ സ്ഥിരതയാർന്ന രീതിയിൽ കളിക്കുന്നു – അവർക്ക് ഒരു ശൈലിയും ആക്രമണ പദ്ധതിയും ഉണ്ട്,” അദ്ദേഹം പറഞ്ഞു. “എതിരാളിയെ ആശ്രയിച്ച് അവർ തന്ത്രങ്ങൾ മാറ്റുമെന്ന് തോന്നുന്നില്ല. ഞങ്ങൾ മനോഹരമായി കളിച്ചാൽ മാത്രമേ എതിരാളിയെ മറികടന്ന് ജയിക്കാൻ സാധിക്കു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു