ഇതാണ് അന്ന് സുനിൽ ഛേത്രി പറഞ്ഞത്, കേരളം ജയിച്ചുകയറിയ ആവേശത്തിരയിളക്കം

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കളി കാണുവാൻ പോലും ഒരു സമയത്ത് സ്റ്റേഡിയത്തിൽ ആളുകൾ വളരെ കുറവ് ആയിരുന്നു.”ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ വന്നു കാണൂ. വീട്ടില്‍ തിരിച്ചെത്തിയ ശേഷവും കളിയെക്കുറിച്ചു സംസാരിക്കൂ, ബാനറുകള്‍ നിര്‍മിക്കൂ. ഞങ്ങളെ നേരിട്ടു ചീത്തവിളിക്കൂ, ഞങ്ങളോട് ആക്രോശിക്കൂ.. ഒരിക്കല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി കൈയടിക്കും”ഇന്ത്യന്‍ ഫുട്‌ബേള്‍ ടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രി കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ട്വിറ്ററില്‍ കുറിച്ച വരികളാണിത്. നായകൻ്റെ വാക്ക് കേട്ട് സ്റ്റേഡിയത്തിലേക്ക് ജനം ഒഴുകിയെത്തിയതും നായകന്റെ കരുത്തില്‍ ഇന്ത്യ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് അടിച്ചതും ഒകെ ആർക്കാണ് മറക്കാൻ കഴിയുക.

പറഞ്ഞ് വരുന്നത് ഗ്യാലറി നല്കുന്ന ഊർജം ഒരു ടീമിനി അല്ലെങ്കിൽ ഒരു കളിക്കാരന് എത്രത്തോളം ആവശ്യമാണ് എന്നാണ്. നോർമൽ ഗീയറിൽ പോകുന്ന കളിയെ ടോപ് ഗിയറിൽ എത്തിക്കാൻ അവർ നല്കുന്ന പിന്തുണ കൊണ്ട് സാധിക്കുമെന്നുറപ്പ്. ഇന്നലെ നടന്ന സന്തോഷ് ട്രോഫി ഫൈനൽ എല്ലാ അർത്ഥത്തിലും തുല്യ ശക്തികളുടെ പോരാട്ടം തന്നെയായിരുന്നു.

അവിടെ കേരളത്തിന് കിട്ടിയ ഗുണമാണ് അലറി വിളിക്കുന്ന സ്വന്തം കാണികളുടെ മുന്നിൽ കളിക്കാനായത്. എന്തിരുന്നാലും ഗ്രൂപ്പ് സ്റ്റേജിലെ മത്സരത്തിൽ നിന്ന് പാഠം ഉൾകൊണ്ട ബംഗാൾ കടും കല്പിച്ചായിരുന്നു. തുടരെ തുടരെ കേരള ബോക്സിൽ അവർ ആക്രമണം നടത്തി , കേരളവും മോശമാക്കിയില്ല. എന്തിരുന്നാലും കളിയുടെ നിയന്ത്രണം ബംഗാളിന്റെ കൈയിൽ ആയിരുന്ന എന്ന് പറയാം.

ആരും ഗോളടിക്കാത്ത മുഴുവൻ സമയത്തിന് ശേഷം കളി അധിക സമയത്തേക്ക് . അലകടലായ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എക്സ്ട്രാ ടൈമിന്റെ എഴാം മിനിറ്റിൽ ഒന്നടങ്കം നിശ്ചലമായി. ഗാലറിയിലലയടിച്ചു കൊണ്ടിരുന്ന ആരവങ്ങൾ നിലച്ചു. ബംഗാളിന്റെ 20-ാം നമ്പറുകാരന്റെ ഹെഡർ കേരളത്തിന്റെ സ്വപ്നങ്ങളെ കീറിമുറിച്ചാണ് വലകുലുക്കിയത്. ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് തോറ്റത് പോലെ കേരള ടീമിനും യോഗമില്ല എന്ന് എല്ലാവരും വിചാരിച്ച സമയം.

എന്നാൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ലാത്ത കേരളം ആവേശത്തോടെ തന്നെ പോരടി. ഫലമോ 117-ാം മിനിറ്റിൽ നേടിയ ഹെഡർ ഗോളിലൂടെ മത്സരം സമനിലയിൽ . അവിടെയാണ് ഞാൻ ആദ്യം പറഞ്ഞ കാണികളുടെ പിന്തുണ കൊണ്ടുവന്ന വ്യത്യാസം, അത് കേരള താരങ്ങൾക്ക് നല്കിയ ഊർജവും ബംഗാളിന് നല്കിയ പേടിയും .

ഫൈനലിൽ ഇതുവരെ തോൽപ്പിക്കാൻ പറ്റാത്ത ബംഗാളിനെ പെനാൽറ്റിയിൽ നേരിടുന്നു. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം നെഞ്ചിടിപ്പോടെയാണ് ഓരോ കിക്കും കണ്ടത്. ഇതിനിടയിൽ ബംഗാളിന്റെ രണ്ടാം കിക്ക് ബാറിന് മുകളിലൂടെ പറന്നുയരുമ്പോൾ ശ്വാസം നേരെ കേരളത്തിന്റെ ശ്വാസം നേരെ വീണു എന്ന് പറയാം.

അവസാനം ഗോളിയെ മാറ്റി നോക്കിയെങ്കിലും കേരളത്തിന്റെ അവസാന കിക്ക് തടയാൻ പകരക്കാൻ ബംഗാൻ ഗോളിക്കി ആയില്ല . ആരവങ്ങളും ആർപ്പുവിളികളും കൊണ്ട് തിമിർക്കുന്ന കാണികൾ കേരളം കിരീടം ഏറ്റുവാങ്ങിയ ശേഷമാണ് സ്‌റ്റേഡിയം വിട്ടത്, പെരുന്നാൾ സന്തോഷം കേരളത്തിന് കിട്ടി കഴിഞ്ഞിരിക്കുന്നു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ