രണ്ടു കളിയില്‍ സൂപ്പര്‍ താരത്തെ നഷ്ടമാകും; എഫ്സി ഗോവയ്ക്ക് ഇരുട്ടടി

ഐഎഎസ്എല്‍ സീസണിന്റെ പകുതിയില്‍ പരിശീലകനെ നഷ്ടമായ എഫ്സി ഗോവയ്ക്ക് മറ്റൊരു തിരിച്ചടികൂടി. കഴിഞ്ഞ കളിക്കിടെ മോശമായി പെരുമാറിയ സൂപ്പര്‍ താരം ജോര്‍ജ് ഓര്‍ട്ടിസിന് രണ്ടു മത്സരങ്ങളില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. 50,000 രൂപ പിഴയും താരത്തിന് വിധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തിന് വിലക്കും പിഴയും ഇട്ടത്. ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്ക് എതിരേ ഡിസംബര്‍ 11 ന് ബാംബോലിമില്‍ നടന്ന മത്സരത്തില്‍ പ്രതിരോധക്കാരന്‍ സുരേഷ് വാംഗ്ജത്തിനെ കയ്യേറ്റം ചെയ്തതിനാണ് ഓര്‍ട്ടിസിനെതിരായ നടപടി. ഓര്‍ട്ടിസിന്റേത് ഗുരുതരമായ കുറ്റമാണെന്ന് അച്ചടക്കസമിതി വിലയിരുത്തി. ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്ന സാഹചര്യത്തില്‍ ഒരു ഓര്‍ട്ടിസിന് സ്വാഭാവികമായി ഒരു കളിയില്‍ വിലക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മത്സര ത്തില്‍ കൂടി വിലക്ക് വന്നിരിക്കുന്നത്.

വെള്ളിയാഴ്ച ഒഡീഷയ്ക്ക് എതിരേയുള്ള മത്സരമാണ് ഓര്‍ട്ടിസിന് ആദ്യം നഷ്ടമാകുക. പിന്നാലെ ഡിസംബര്‍ 29 ന് നടക്കുന്ന എടികെയ്ക്ക് എതിരേയുള്ള മത്സരത്തിലും ഓര്‍ട്ടിസിന് പുറത്തിരിക്കും. ഓര്‍ട്ടിസിന്റെ വിലക്ക് ഗോവയ്ക്ക് ഇരുട്ടടിയാണ്. നേരത്തേ, ഇവര്‍ക്ക് പരിശീലകന്‍ യുവാന്‍ ഫെറെണ്ടോയെ നഷ്ടമായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക