കേരള താരങ്ങൾക്ക് വേണ്ടി ഐ.എസ്.എൽ ക്ലബ്ബുകൾ നടത്താൻ പോകുന്നത് വലിയ മത്സരം, ജെസിനായി കേരളം ഉൾപ്പെടെ മൂന്ന് ടീമുകൾ

മലപ്പുറത്ത് നടന്നു കൊണ്ടിരിക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ സെമി ഫൈനലിൽ കേരളത്തിനായി തകർത്തുകളിച്ച നിലമ്പൂരുകാരൻ ജെസിന്റെ മികവാണ് ഫുട്ബോൾ ചർച്ചകളിലെ ഏറ്റവും പ്രധാന വിഷയം . ആദ്യ പകുതി തീരുന്നതിന് മുമ്പ് തന്നെ പകരക്കാരനായി കളത്തിലെത്തിയ താരം അഞ്ച് തവണയാണ് എതിർ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റിയത്. ഈ ഒറ്റ പ്രകടനം കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ നോട്ടപുള്ളിയായിരിക്കുകയാണ് ജെസിൻ ഇപ്പോൾ.

സന്തോഷ് ട്രോഫിയിലെ മിന്നും പ്രകടനം ജെസിന് ദേശീയ ശ്രദ്ധ സമ്മാനിച്ചു കഴിഞ്ഞു. പല ക്ലബ്ബുകൾക്കും താരത്തിൽ കണ്ണുടക്കാനും സെമിയിലെ അഞ്ച് ഗോൾ പ്രകടനം കാരണമായി. അതിനിടെ ഇപ്പോളിതാ കേരള ബ്ലാസ്റ്റേഴ്സ് അടക്കം മൂന്ന് ഐ എസ് എൽ ക്ലബ്ബുകൾ ജെസിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും താരത്തെ ടീമിലെത്തിക്കാൻ അവർക്ക് താല്പര്യമുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. മത്സരത്തിമുടനീളം താരം കളിക്കളത്തിൽ നടത്തിയ അദ്ധ്വാനം അത്രക്ക് മികച്ചതായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്.സി ഗോവ, ബാംഗ്ലൂർ എഫ്.സി തുടങ്ങിയ ടീമുകളാണ് താരത്തിനായിട്ടുള്ള മത്സരത്തിൽ മുമ്പിൽ ഉള്ളത്. കഴിഞ്ഞ വര്ഷം തന്നെ നിലവിൽ കേരള യുണൈറ്റഡ് താരമായ ജെസിനെ ടീമിലെത്തിക്കാൻ കേരളം ശ്രമിച്ചതാണ്. എന്നാൽ യുണൈറ്റഡ് അത് സമ്മതിക്കാതെ വന്നതോട് ചർച്ചകൾ നീണ്ടുപോവുക ആയിരുന്നു.

ട്രാൻസ്ഫർ തുക നൽകി വേണം താരത്തെ ടീമിലെത്തിക്കാൻ. ഇത്ര മികച്ച താരത്തെ ടീമിലെത്തിക്കാൻ മത്സരം കൂടും എന്നുറപ്പാണ്. താരത്തിന് പുറമെ കേരള ടീമിൽ ഉണ്ടായിരുന്ന പല താരങ്ങൾക്ക് വേണ്ടിയിട്ടും ക്ലബ്ബുകൾ ശ്രമിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ