ദൈവത്തിന്റെ കൈ ജഴ്‌സി വിറ്റുപോയത് റെക്കോഡ് തുകക്ക്, ഹോഡ്ജ് നൽകിയത് തന്റെ ഹൃദയം തന്നെ

ജീവിതത്തിൽ ഒരുപാട് ഉയർച്ചയും താഴ്‌ച്ചയും അനുഭവിച്ച വ്യക്തിയായിരുന്നു ഫുട്ബോൾ ഇതിഹാസം മാറഡോണ. കളിക്കളത്തിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ സൃഷ്ടിക്കുമ്പോഴും വിവാദങ്ങളും കൂടെപിറപ്പായിരുന്നു. 1986 ലോകപ്പിൽ മികച്ച താരമായി തെരഞ്ഞെടുത്തപ്പോൾ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരായ കൈകൊണ്ട് നേടിയ ഗോൾ ഉണ്ടാക്കിയ വിവാദം താരത്തിന്റെ മരണശേഷവും കെട്ടടങ്ങിയിട്ടില്ല . ഉയർന്നു വന്ന ബോൾ ആറരയടി ഉയരമുളള പീറ്റർ ഷിൽട്ടന്റെ മുകളിലേക്ക് ചാടി ഹെഡ് ചെയ്തു ഗോളാക്കാൻ, നീളം കുറഞ്ഞ മാറഡോണയ്‌ക്ക് കഴിയുമായിരുന്നില്ല.

എന്നാൽ കൈകൊണ്ട് പന്ത് വലയിലേക്ക് തിരിച്ചുവിടാൻ ഡീഗോ മടിച്ചില്ല. ലൈൻസ്മാന് പോലും കണ്ടുപിടിക്കാനാവാത്ത വിധമായിരുന്നു കൈ പ്രയോഗിച്ചത്. അതിനു മറഡോണയ്‌ക്ക് ഒരു ന്യായീകരണമുണ്ടായിരുന്നു. ദൈവത്തിന്റെ കൈ എന്നാണ് ആ ഗോളിനെ വിശേഷിപ്പിച്ചത്. വിവാദത്തിന്റെ ക്ഷീണം തീർക്കാൻ മറഡോണക്ക് വേണ്ടിവന്നത് വെറും 4 മിനിട്ടാണ്. ആറ് ഇംഗ്ലണ്ട് താരങ്ങളെ കാഴ്ചക്കാരാക്കി അതെ മത്സരത്തിൽ തന്നെ നൂറ്റാണ്ടിന്റെ ഗോളും ഡീഗോ നേടി.

മത്സരത്തിനു ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി ജഴ്‌സി കൈമാറിയിരുന്നു. അതിനു ശേഷം ഹോഡ്ജ് ആണ് ജഴ്സി സൂക്ഷിച്ചിരുന്നത്. ഇതിഹാസ താരം ധരിച്ച ജേഴ്‌സി ഏറെ നാളത്തെ ചർച്ചൾക്ക് ഒടുവിൽ സോത്ത്‌ബൈസ് എന്ന കമ്പനി ജേഴ്‌സി ലേലത്തിനായി വെച്ചു . രണ്ട് ആഴ്ചയോളമായി നടക്കുന്ന വാശിയേറിയ ലേലം വിളിക്കൊടുവിൽ 70 കോടി 90 ലക്ഷം രൂപയ്ക്കാണ് ജഴ്സി ലേലം ചെയ്തത്. 40 കോടി രൂപ പ്രതീക്ഷിച്ച സ്ഥലത്ത് നിന്നാണ് അവസാനം 70 വരെ ലേലം പോയത്. കായിക ചരിത്രത്തിൽ ഒരു താരത്തിന്‍റെ ജഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയ‍ര്‍ന്ന ലേലത്തുകയാണിത്.

ബ്യൂനസ് ഐറിസിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ മറഡോണയുടെ പ്രതിഭയുടെ ചിറകിലേറിയാണ് 1986ൽ അർജന്റീന ലോകകപ്പ് ജേതാക്കളായത്. അർജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസിൽ 1960 ഒക്‌ടോബർ 30ന് ആണ് മറഡോണയുടെ ജനനം.1977 ഫെബ്രുവരി 27നു 16–ാം വയസ്സിൽ ഹംഗറിക്കെതിരെയാണ് രാജ്യാന്തര അരങ്ങേറ്റം. 1978ൽ അർജന്റീന യൂത്ത് ലോകകപ്പ് ജേതാക്കളാകുമ്പോൾ നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി.

1982ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986 ലോകകപ്പിൽ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി. 1994ൽ രണ്ടു മത്സരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടു പുറത്തായി. നാലു ലോകകപ്പുകളിലായി 21 മത്സരങ്ങളിൽനിന്ന് 8 ഗോളുകൾ നേടി. അർജന്റീനയുടെ ജഴ്സിയിൽ 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. അർജന്റീനയിലെ ജിംനാസിയ ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് അന്ത്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ