ദൈവത്തിന്റെ കൈ ജഴ്‌സി വിറ്റുപോയത് റെക്കോഡ് തുകക്ക്, ഹോഡ്ജ് നൽകിയത് തന്റെ ഹൃദയം തന്നെ

ജീവിതത്തിൽ ഒരുപാട് ഉയർച്ചയും താഴ്‌ച്ചയും അനുഭവിച്ച വ്യക്തിയായിരുന്നു ഫുട്ബോൾ ഇതിഹാസം മാറഡോണ. കളിക്കളത്തിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ സൃഷ്ടിക്കുമ്പോഴും വിവാദങ്ങളും കൂടെപിറപ്പായിരുന്നു. 1986 ലോകപ്പിൽ മികച്ച താരമായി തെരഞ്ഞെടുത്തപ്പോൾ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരായ കൈകൊണ്ട് നേടിയ ഗോൾ ഉണ്ടാക്കിയ വിവാദം താരത്തിന്റെ മരണശേഷവും കെട്ടടങ്ങിയിട്ടില്ല . ഉയർന്നു വന്ന ബോൾ ആറരയടി ഉയരമുളള പീറ്റർ ഷിൽട്ടന്റെ മുകളിലേക്ക് ചാടി ഹെഡ് ചെയ്തു ഗോളാക്കാൻ, നീളം കുറഞ്ഞ മാറഡോണയ്‌ക്ക് കഴിയുമായിരുന്നില്ല.

എന്നാൽ കൈകൊണ്ട് പന്ത് വലയിലേക്ക് തിരിച്ചുവിടാൻ ഡീഗോ മടിച്ചില്ല. ലൈൻസ്മാന് പോലും കണ്ടുപിടിക്കാനാവാത്ത വിധമായിരുന്നു കൈ പ്രയോഗിച്ചത്. അതിനു മറഡോണയ്‌ക്ക് ഒരു ന്യായീകരണമുണ്ടായിരുന്നു. ദൈവത്തിന്റെ കൈ എന്നാണ് ആ ഗോളിനെ വിശേഷിപ്പിച്ചത്. വിവാദത്തിന്റെ ക്ഷീണം തീർക്കാൻ മറഡോണക്ക് വേണ്ടിവന്നത് വെറും 4 മിനിട്ടാണ്. ആറ് ഇംഗ്ലണ്ട് താരങ്ങളെ കാഴ്ചക്കാരാക്കി അതെ മത്സരത്തിൽ തന്നെ നൂറ്റാണ്ടിന്റെ ഗോളും ഡീഗോ നേടി.

മത്സരത്തിനു ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി ജഴ്‌സി കൈമാറിയിരുന്നു. അതിനു ശേഷം ഹോഡ്ജ് ആണ് ജഴ്സി സൂക്ഷിച്ചിരുന്നത്. ഇതിഹാസ താരം ധരിച്ച ജേഴ്‌സി ഏറെ നാളത്തെ ചർച്ചൾക്ക് ഒടുവിൽ സോത്ത്‌ബൈസ് എന്ന കമ്പനി ജേഴ്‌സി ലേലത്തിനായി വെച്ചു . രണ്ട് ആഴ്ചയോളമായി നടക്കുന്ന വാശിയേറിയ ലേലം വിളിക്കൊടുവിൽ 70 കോടി 90 ലക്ഷം രൂപയ്ക്കാണ് ജഴ്സി ലേലം ചെയ്തത്. 40 കോടി രൂപ പ്രതീക്ഷിച്ച സ്ഥലത്ത് നിന്നാണ് അവസാനം 70 വരെ ലേലം പോയത്. കായിക ചരിത്രത്തിൽ ഒരു താരത്തിന്‍റെ ജഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയ‍ര്‍ന്ന ലേലത്തുകയാണിത്.

ബ്യൂനസ് ഐറിസിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ മറഡോണയുടെ പ്രതിഭയുടെ ചിറകിലേറിയാണ് 1986ൽ അർജന്റീന ലോകകപ്പ് ജേതാക്കളായത്. അർജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസിൽ 1960 ഒക്‌ടോബർ 30ന് ആണ് മറഡോണയുടെ ജനനം.1977 ഫെബ്രുവരി 27നു 16–ാം വയസ്സിൽ ഹംഗറിക്കെതിരെയാണ് രാജ്യാന്തര അരങ്ങേറ്റം. 1978ൽ അർജന്റീന യൂത്ത് ലോകകപ്പ് ജേതാക്കളാകുമ്പോൾ നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി.

1982ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986 ലോകകപ്പിൽ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി. 1994ൽ രണ്ടു മത്സരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടു പുറത്തായി. നാലു ലോകകപ്പുകളിലായി 21 മത്സരങ്ങളിൽനിന്ന് 8 ഗോളുകൾ നേടി. അർജന്റീനയുടെ ജഴ്സിയിൽ 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. അർജന്റീനയിലെ ജിംനാസിയ ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് അന്ത്യം.

Latest Stories

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്

ഐപിഎല്‍ 2024: ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്, ഇതിനുള്ള മറുപടി പലിശ സഹിതം കൊടുക്കും, അതാണ് മലയാളികളുടെ ശീലവും

ഹനുമാന്റെ അടുത്ത സുഹൃത്താണ്; ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത് യുവാവ്; ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി

IPL 2024: കോഹ്‌ലിയും രോഹിതും അല്ല, അവനാണ് എന്റെ പ്രിയ ഇന്ത്യൻ താരം: പാറ്റ് കമ്മിൻസ്

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!