ഗുണ്ടയാകാൻ പോയ മകനെ വഴി തിരിച്ചുവിട്ട പിതാവിന് നന്ദി, ഒരു നാൾ അയാളെ ക്രൂശിച്ചിരുന്നു എല്ലാവരും

അൾജീരിയയിൽ നിന്ന് ഒരുപിടി സ്വപ്നങ്ങളുമായി ഫ്രാൻസിലെ വളരെ തിരക്കേറിയ നഗരമായ ലിയോണിലേക്ക് കുടിയേറപെട്ട ദമ്പതികൾക്ക് തങ്ങളുടെ ജീവിതം എങ്ങനെ എങ്കിലും ഒന്ന് കരക്ക് അടുപ്പിക്കണം എന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഹാഫിദ് വാഹിദ ദമ്പതികൾക്ക് തങ്ങളുടെ ഒമ്പത് മകളേയും വെച്ച് സ്വപ്നം കാണുന്നതിൽ ഉള്ള വെല്ലുവിളി തങ്ങൾ താമസിക്കുന്ന ബ്രോണിലെ പ്രശ്നങ്ങൾ തന്നെയായിരുന്നു. കലാപങ്ങളും വെല്ലുവിളികളും ഗാങ് വാറുകളും നിരന്തരമായി നടന്നിരുന്ന സ്ഥലത്ത് തങ്ങളുടെ മക്കളെ അതിലൊന്നും പെടാതെ അവർ കാത്തു, എന്നാൽ മക്കളിലെ ആറാമൻ ചില മോശമായ കൂട്ടുകെട്ടിൽ പിറന്ന കാഴ്ച ദമ്പതികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

പ്രായത്തിന്റേതായ കുസൃതികൾ ചിലപ്പോൾ തങ്ങളുടെ മകനെ അപകടത്തിലാക്കുമെന്ന് മനസിലാക്കിയ ആ അച്ഛൻ അവന്റെ കാര്യത്തിൽ ഇത്തിരി കടുംപിടുത്തം വെച്ചു. തന്റെ അനുവാദമില്ലാതെ അവനെ കൂട്ടുകാരുമായി സംസാരിക്കാൻ  അയാൾ അനുവദിച്ചിട്ടില്ല. ക്രൂരമാണ് ചെയ്യുന്നത് എന്ന് അറിയാമായിരുന്നു എങ്കിലും മകന്റെ നല്ല ഭാവിക്കായി അയാൾ കാർക്കശ്യക്കാരനായി. ഗാങ് ലീഡറോ മാഫിയാ തലവനോ ആയ തങ്ങളുടെ മകന്റെ പേരിൽ ഇനി ഉള്ള കാലം ദുരഭിമാനം കൊള്ളുമെന്ന് കരുതിയ അവർ ഇന്ന് അറിയപ്പെടുന്നത് ലോകം മുഴുവൻ ആരാധിക്കുന്ന ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറുമാരിൽ ഒരാളുടെ മാതാപിതാക്കൾ എന്ന നിലയിലാണ്. ഗുണ്ടാത്തലവനിൽ നിന്ന് ആ അച്ഛൻ രക്ഷിച്ചെടുത്ത ആ മകൻ ഇന്ന് അനേകം പ്രതിരോധ നിരക്കാർക്ക് പേടി സ്വപ്നമാണ്. അവൻ കരിം ബെൻസിമ.

നാട്ടിലെ കൂട്ടുകാർകിടയിൽ കോകോ എന്നറിയപ്പെടുന്ന അവന്റെ ഫിനിഷിങ് മികവ് കണ്ട കൂട്ടുകാർ തന്നെ ഇവാൻ മികച്ചവക്കുമെന്ന് ഉറപ്പിച്ചിരുന്നു. ആ പ്രായത്തിൽ ഉള്ള കുട്ടികൾ കളിക്കുന്നതിനേക്കാൾ മികച്ചവ നല്കാൻ ആൺ കഴിഞ്ഞു. നാട്ടിലെ ക്ലബ്ബിലെ അവന്റെ കീർത്തി വമ്പന്മാരെ ആകർഷിച്ചു. ഒളിംപിക് ലിയോൺ ടീമിന്റെ റിസേർവ് ടീമിലെത്തിയ അവൻ സീനിയർ ടീമിന്റെ മത്സരങ്ങളിൽ ബോൾ ബോയ് ആയിരുന്നു

നിരന്തരമായ കഠിനാധ്വാനം താരത്തെ സീനിയർ ക്ലബ്ബിൽ എത്തിച്ചു. ഗോൾ അടിച്ചുകൂടാൻ ഇഷ്ടമുള്ള സ്‌ട്രൈക്കർ അതായിരുന്നു ബെൻസി. 2004 2009 വരെ കാലഘട്ടത്തിൽ ലിയോൺ സീനിയർ ടീമിന് വേണ്ടി നേടിയത് 43 ഗോളുകൾ.

2009ൽ ലിയോണിൽ നിന്നാണ് ബെൻസെമ റയൽമാഡ്രിഡിൽ എത്തുന്നത്. 2011 മുതലാണ് താരം റയലിൽ തിളങ്ങാൻ തുടങ്ങിയത്. ആ സീസണിൽ നല്ല ഫോമിലായിരുന്നു. പിനീടുള്ള സീസണിൽ എപ്പോഴോ ഫോം നഷ്ടമായി, ഇവനെ ഇനി ടീമിന് വേണ്ട എന്ന് പറയുന്ന ഘട്ടത്തിൽ കാര്യങ്ങൾ എത്തി. എന്നാൽ കറുത്ത നാളുകളെ അയാൾ അതിജീവിച്ചു.

റൊണാൾഡോ ക്ലബ് വിട്ടതോടെ എല്ലാവരും തീർന്നു എന്ന് പറഞ്ഞ ടീമിനെ അയാൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിച്ചു, അതിന്റെ ഫലമാണ് ഇപ്പോൾ കിട്ടിയ പുരസ്ക്കാരം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക