ഗുണ്ടയാകാൻ പോയ മകനെ വഴി തിരിച്ചുവിട്ട പിതാവിന് നന്ദി, ഒരു നാൾ അയാളെ ക്രൂശിച്ചിരുന്നു എല്ലാവരും

അൾജീരിയയിൽ നിന്ന് ഒരുപിടി സ്വപ്നങ്ങളുമായി ഫ്രാൻസിലെ വളരെ തിരക്കേറിയ നഗരമായ ലിയോണിലേക്ക് കുടിയേറപെട്ട ദമ്പതികൾക്ക് തങ്ങളുടെ ജീവിതം എങ്ങനെ എങ്കിലും ഒന്ന് കരക്ക് അടുപ്പിക്കണം എന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഹാഫിദ് വാഹിദ ദമ്പതികൾക്ക് തങ്ങളുടെ ഒമ്പത് മകളേയും വെച്ച് സ്വപ്നം കാണുന്നതിൽ ഉള്ള വെല്ലുവിളി തങ്ങൾ താമസിക്കുന്ന ബ്രോണിലെ പ്രശ്നങ്ങൾ തന്നെയായിരുന്നു. കലാപങ്ങളും വെല്ലുവിളികളും ഗാങ് വാറുകളും നിരന്തരമായി നടന്നിരുന്ന സ്ഥലത്ത് തങ്ങളുടെ മക്കളെ അതിലൊന്നും പെടാതെ അവർ കാത്തു, എന്നാൽ മക്കളിലെ ആറാമൻ ചില മോശമായ കൂട്ടുകെട്ടിൽ പിറന്ന കാഴ്ച ദമ്പതികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

പ്രായത്തിന്റേതായ കുസൃതികൾ ചിലപ്പോൾ തങ്ങളുടെ മകനെ അപകടത്തിലാക്കുമെന്ന് മനസിലാക്കിയ ആ അച്ഛൻ അവന്റെ കാര്യത്തിൽ ഇത്തിരി കടുംപിടുത്തം വെച്ചു. തന്റെ അനുവാദമില്ലാതെ അവനെ കൂട്ടുകാരുമായി സംസാരിക്കാൻ  അയാൾ അനുവദിച്ചിട്ടില്ല. ക്രൂരമാണ് ചെയ്യുന്നത് എന്ന് അറിയാമായിരുന്നു എങ്കിലും മകന്റെ നല്ല ഭാവിക്കായി അയാൾ കാർക്കശ്യക്കാരനായി. ഗാങ് ലീഡറോ മാഫിയാ തലവനോ ആയ തങ്ങളുടെ മകന്റെ പേരിൽ ഇനി ഉള്ള കാലം ദുരഭിമാനം കൊള്ളുമെന്ന് കരുതിയ അവർ ഇന്ന് അറിയപ്പെടുന്നത് ലോകം മുഴുവൻ ആരാധിക്കുന്ന ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറുമാരിൽ ഒരാളുടെ മാതാപിതാക്കൾ എന്ന നിലയിലാണ്. ഗുണ്ടാത്തലവനിൽ നിന്ന് ആ അച്ഛൻ രക്ഷിച്ചെടുത്ത ആ മകൻ ഇന്ന് അനേകം പ്രതിരോധ നിരക്കാർക്ക് പേടി സ്വപ്നമാണ്. അവൻ കരിം ബെൻസിമ.

നാട്ടിലെ കൂട്ടുകാർകിടയിൽ കോകോ എന്നറിയപ്പെടുന്ന അവന്റെ ഫിനിഷിങ് മികവ് കണ്ട കൂട്ടുകാർ തന്നെ ഇവാൻ മികച്ചവക്കുമെന്ന് ഉറപ്പിച്ചിരുന്നു. ആ പ്രായത്തിൽ ഉള്ള കുട്ടികൾ കളിക്കുന്നതിനേക്കാൾ മികച്ചവ നല്കാൻ ആൺ കഴിഞ്ഞു. നാട്ടിലെ ക്ലബ്ബിലെ അവന്റെ കീർത്തി വമ്പന്മാരെ ആകർഷിച്ചു. ഒളിംപിക് ലിയോൺ ടീമിന്റെ റിസേർവ് ടീമിലെത്തിയ അവൻ സീനിയർ ടീമിന്റെ മത്സരങ്ങളിൽ ബോൾ ബോയ് ആയിരുന്നു

നിരന്തരമായ കഠിനാധ്വാനം താരത്തെ സീനിയർ ക്ലബ്ബിൽ എത്തിച്ചു. ഗോൾ അടിച്ചുകൂടാൻ ഇഷ്ടമുള്ള സ്‌ട്രൈക്കർ അതായിരുന്നു ബെൻസി. 2004 2009 വരെ കാലഘട്ടത്തിൽ ലിയോൺ സീനിയർ ടീമിന് വേണ്ടി നേടിയത് 43 ഗോളുകൾ.

2009ൽ ലിയോണിൽ നിന്നാണ് ബെൻസെമ റയൽമാഡ്രിഡിൽ എത്തുന്നത്. 2011 മുതലാണ് താരം റയലിൽ തിളങ്ങാൻ തുടങ്ങിയത്. ആ സീസണിൽ നല്ല ഫോമിലായിരുന്നു. പിനീടുള്ള സീസണിൽ എപ്പോഴോ ഫോം നഷ്ടമായി, ഇവനെ ഇനി ടീമിന് വേണ്ട എന്ന് പറയുന്ന ഘട്ടത്തിൽ കാര്യങ്ങൾ എത്തി. എന്നാൽ കറുത്ത നാളുകളെ അയാൾ അതിജീവിച്ചു.

റൊണാൾഡോ ക്ലബ് വിട്ടതോടെ എല്ലാവരും തീർന്നു എന്ന് പറഞ്ഞ ടീമിനെ അയാൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിച്ചു, അതിന്റെ ഫലമാണ് ഇപ്പോൾ കിട്ടിയ പുരസ്ക്കാരം.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം