സുനില്‍ഛേത്രിയ്ക്ക് ഐ.എസ്.എല്ലില്‍ റെക്കോഡ് ; ഹൈദരാബാദ് ലീഗ് പട്ടികയില്‍ അപ്രമാദിത്യം തുടരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടി കളി മുറുകുമ്പോള്‍ അപ്രമാദിത്യം തുടര്‍ന്ന് ഹൈദരാബാദ് എഫ്.സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സി വിജയം നേടി. മത്സരത്തില്‍ ബംഗലുരുവിന്റെ ഏകഗോള്‍ നേടിയ സുനില്‍ഛേത്രി ഐഎസ്എല്ലില്‍ 50 ഗോളുകള്‍ അടിച്ച് ചരിത്രമെഴുതി.

ആദ്യ പകുതിയില്‍ ജാവിയെര്‍ സുവേരിയയും ജോവാവു വിക്ടറും നേടിയ ഗോളുകളാണ് ഹൈദരാബാദിനെ തുണച്ചത്. ഇഞ്ചുറി സമയത്തായിരുന്നു സുനില്‍ഛേത്രിയുടെ ഗോള്‍ വന്നത്. ഉദാന്ത നല്‍കിയ പന്ത് ഛേത്രി വലയില്‍ എത്തിക്കുകയായിരുന്നു. ഐഎസഎല്ലിലെ റെക്കോഡ് ഗോള്‍നേട്ടമാണ് സുനില്‍ഛേത്രി നടത്തിയത്.

ഹൈദരാബാദിന്റെ ഓഗ്‌ബെച്ചേയും സുനില്‍ഛേത്രിയും മത്സരം തുടങ്ങും മുമ്പ് 49 ഗോളുകളുമായി നില്‍ക്കുകയായിരുന്നു. ആര് ഗോളടിച്ചാലും റെക്കോഡ് ആകുമെന്നിരിക്കെ ആയിരുനനു ഛേത്രിയുടെ ഗോള്‍. ഈ ജയത്തോടെ ഹൈദരാബാദിന് 29 പോയിന്റായി. സീസണില്‍ ഹൈദരാബാദ് നേടുന്ന എട്ടാമത്തെ വിജയമാണ് ഇത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി