"ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എന്തോ കുഴപ്പം ഉണ്ട്, ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ഇത്തിരി കലിപ്പിലാണ് അദ്ദേഹം": വിൻസെന്റ് ഗാർഷ്യ

ലോക ഫുട്ബോൾ ആരാധകർ ഇന്ന് ഫ്രാൻസിലേക്കാണ് ഉറ്റു നോക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ പ്രഖ്യാപിക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരിസിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് നടക്കുക. ഇത്തവണ ജേതാവാകാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന താരമാണ് ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ. എന്നാൽ തൊട്ട് പുറകിൽ ജൂഡ് ബെല്ലിങ്‌ഹാം, റോഡ്രി, കിലിയൻ എംബപ്പേ എന്നിവരും ഉണ്ട്.

പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇതേക്കുറിച്ച് ഫ്രാൻസ് ഫുട്ബോൾ മാഗസിന്‍റെ ചീഫായ വിൻസെന്റ് ഗാർഷ്യ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അസ്വസ്ഥനാണ് എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്.

വിൻസെന്റ് ഗാർഷ്യ പറയുന്നത് ഇങ്ങനെ:

“ബാലൺ ഡി ഓർ ജേതാക്കളായ താരങ്ങൾക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ അവരൊന്നും വരാറില്ല. പലരും ഞങ്ങളുടെ കാര്യത്തിൽ അസ്വസ്ഥരാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ എനിക്ക് ഉറപ്പില്ല. ഞാൻ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ടില്ല. മുൻ ജേതാക്കൾ കോപ ട്രോഫിക്ക് വോട്ട് ചെയ്യുന്നവരാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞവർഷം വോട്ട് ചെയ്തിട്ടില്ല. ഈ വർഷവും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിട്ടില്ല ” വിൻസെന്റ് ഗാർഷ്യ പറഞ്ഞു.

പോർച്ചുഗൽ ദേശിയ ടീമിന്റെ ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ. വോട്ട് ചെയ്യാൻ ഉള്ള അവകാശം അദ്ദേഹത്തിനുണ്ടെങ്കിലും ഇപ്പോൾ ബാലൺ ഡി ഒറുമായി റൊണാൾഡോ സഹകരിക്കാറില്ല. മുൻപ് ഒരിക്കൽ ബാലൺ ഡി ഓറിന്റെ ക്രെഡിബിലിറ്റി നഷ്ടമായി എന്ന് പറഞ്ഞ താരം കൂടിയാണ് ക്രിസ്റ്റ്യാനോ.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ