"ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എന്തോ കുഴപ്പം ഉണ്ട്, ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ഇത്തിരി കലിപ്പിലാണ് അദ്ദേഹം": വിൻസെന്റ് ഗാർഷ്യ

ലോക ഫുട്ബോൾ ആരാധകർ ഇന്ന് ഫ്രാൻസിലേക്കാണ് ഉറ്റു നോക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ പ്രഖ്യാപിക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരിസിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് നടക്കുക. ഇത്തവണ ജേതാവാകാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന താരമാണ് ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ. എന്നാൽ തൊട്ട് പുറകിൽ ജൂഡ് ബെല്ലിങ്‌ഹാം, റോഡ്രി, കിലിയൻ എംബപ്പേ എന്നിവരും ഉണ്ട്.

പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇതേക്കുറിച്ച് ഫ്രാൻസ് ഫുട്ബോൾ മാഗസിന്‍റെ ചീഫായ വിൻസെന്റ് ഗാർഷ്യ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അസ്വസ്ഥനാണ് എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്.

വിൻസെന്റ് ഗാർഷ്യ പറയുന്നത് ഇങ്ങനെ:

“ബാലൺ ഡി ഓർ ജേതാക്കളായ താരങ്ങൾക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ അവരൊന്നും വരാറില്ല. പലരും ഞങ്ങളുടെ കാര്യത്തിൽ അസ്വസ്ഥരാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ എനിക്ക് ഉറപ്പില്ല. ഞാൻ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ടില്ല. മുൻ ജേതാക്കൾ കോപ ട്രോഫിക്ക് വോട്ട് ചെയ്യുന്നവരാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞവർഷം വോട്ട് ചെയ്തിട്ടില്ല. ഈ വർഷവും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിട്ടില്ല ” വിൻസെന്റ് ഗാർഷ്യ പറഞ്ഞു.

പോർച്ചുഗൽ ദേശിയ ടീമിന്റെ ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ. വോട്ട് ചെയ്യാൻ ഉള്ള അവകാശം അദ്ദേഹത്തിനുണ്ടെങ്കിലും ഇപ്പോൾ ബാലൺ ഡി ഒറുമായി റൊണാൾഡോ സഹകരിക്കാറില്ല. മുൻപ് ഒരിക്കൽ ബാലൺ ഡി ഓറിന്റെ ക്രെഡിബിലിറ്റി നഷ്ടമായി എന്ന് പറഞ്ഞ താരം കൂടിയാണ് ക്രിസ്റ്റ്യാനോ.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി