"തീരുമാനം എടുക്കേണ്ടത് ക്ലബാണ്, പക്ഷെ ഞങ്ങളുടെ ആഗ്രഹം നിലവിലെ പരിശീലകൻ നിൽക്കണം എന്നാണ്"; താരത്തിന്റെ അഭിപ്രായം ഏറ്റെടുത്ത് ആരാധകർ

പണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് കേൾക്കുമ്പോൾ എതിരാളികൾ ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ഏത് ചെറിയ ടീമിന് വേണമെങ്കിലും വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിൽ ഏറ്റവും മോശമായ ഒരു ടീം ഉണ്ടെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ഇതോടെ പരിശീലകനായ എറിക് ടെൻഹാഗിനെ അവർ പുറത്താക്കിയിരുന്നു. പകരം താൽക്കാലിക പരിശീലകനായി കൊണ്ട് നിസ്റ്റൽറൂയിയെ അവർ നിയമിച്ചിട്ടുണ്ട്.

നിസ്റ്റൽറൂയിയുടെ കീഴിൽ മികച്ച പ്രകടനം യുണൈറ്റഡ് നടത്തുന്നുണ്ട്. മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു തോൽവി പോലും വഴങ്ങേണ്ടി വന്നിട്ടില്ല. രണ്ട് വിജയവും ഒരു സമനിലയുമാണ് മത്സരങ്ങൾ കലാശിച്ചത്. എന്നാൽ പുതിയ പരിശീലകനായി ചുമതല ഏൽക്കുന്നത് റൂബൻ അമോറിമിനെയാണ്. നിലവിലെ പരിശീലകനായ നിസ്റ്റൽറൂയിയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ വ്യക്തതകൾ ഒന്നും വന്നിട്ടില്ല. ഇതിനെ കുറിച്ച് യുണൈറ്റഡിന്റെ ഗോൾകീപ്പറായ ഒനാന സംസാരിച്ചു.

ഒനാന പറയുന്നത് ഇങ്ങനെ:

” ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. അദ്ദേഹം മികച്ച ഒരു വ്യക്തിയും പരിശീലകനുമാണ്. ഒരുപാട് പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഒരുപാട് ഉപദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്യുന്നു”

ഒനാന തുടർന്നു:

“അദ്ദേഹം ചെയ്യുന്നത് ഫന്റാസ്റ്റിക് ആയ കാര്യങ്ങളാണ്. താരങ്ങൾ എല്ലാവരും ഹാപ്പിയാണ്. പക്ഷേ ഇതൊന്നും തീരുമാനിക്കേണ്ടത് ഞങ്ങൾ അല്ലല്ലോ. ക്ലബ്ബാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ക്ലബ്ബ് എടുക്കുന്ന തീരുമാനങ്ങൾ ഞങ്ങൾ അംഗീകരിക്കുകയാണ് ചെയ്യേണ്ടത് “ ഒനാന പറഞ്ഞു.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു