കേരളം ബ്ലാസ്റ്റേഴ്‌സ് താരം രാഹുലിന്റെ ഫൗൾ പാളി, താടിയെല്ല് ഒടിഞ്ഞ് പഞ്ചാബിന്റെ ലൂക്കാ മജ്‌സെന്; പത്രക്കുറിപ്പ് പുറത്ത് വിട്ട് ക്ലബ്

ഞായറാഴ്ച കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളം ബ്ലാസ്റ്റേഴ്സിനെതിരായ സീസൺ ഓപ്പണറിനിടെ പരിക്കേറ്റ പഞ്ചാബ് എഫ്‌സി ഫോർവേഡ് ലൂക്കാ മജ്‌സെന് 6-8 ആഴ്ചകൾ നഷ്ടമാകും. സ്ലോവേനിയൻ താരത്തിന് താടിയെല്ലിന് രണ്ട് ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നും പഞ്ചാബ് എഫ്‌സി പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ക്ലബ് മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലായിരിക്കും വരും ദിവസങ്ങളിൽ ലൂക്കാ മജ്‌സെന്. പഞ്ചാബ് എഫ് സിയുടെ മെഡിക്കൽ സംഘത്തിന്റെ മെഡിക്കൽ അവസ്ഥകളും ക്ലിയറൻസുകളും അനുസരിച്ച് ശസ്ത്രക്രിയ കഴിഞ്ഞു ആവശ്യമായ വിശ്രമത്തിന് ശേഷം അദ്ദേഹം പ്രവർത്തനത്തിലേക്ക് മടങ്ങുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ വികസനത്തെക്കുറിച്ച് സംസാരിച്ച ഫുട്ബോൾ ഡയറക്ടർ, നിക്കോളാസ് ടോപോളിയാറ്റിസ് കേരളം ബ്ലാസ്റ്റേഴ്‌സ് താരം കെപി രാഹുലിന്റെ പ്രവർത്തിയെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തു.

അദ്ദേഹം പറയുന്നു: “വരാനിരിക്കുന്ന മത്സരങ്ങൾക്കായി ലൂക്കയുടെ സേവനം നഷ്ടപ്പെടുത്തുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് നിരാശാജനകമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഭാഗത്ത് നിന്നുള്ള അനാവശ്യമായ ആക്രമണാത്മക ഫൗളായിരുന്നു അത്. ലൂക്കയുടെ പരിക്കിൽ കലാശിച്ച അത്തരം ഉപകാര ശൂന്യമായ ഫൗളുകൾ ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾ അപലപിക്കുന്നു. കളിയുടെ അത്തരം ആക്രമണ സ്വഭാവത്തെ ആരും പിന്തുണയ്ക്കരുത് എന്നും ഞങ്ങൾ പറഞ്ഞു വെക്കുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.”

ജവഹർ ലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് തോറ്റിരുന്നു. മത്സരത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ സംസാരിച്ചു. “പഞ്ചാബ് വളരെ മികച്ചതായി തന്നെ കളിച്ചു. ആദ്യ പകുതിയുടെ അവസാനം അവർ മികച്ച മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും നമ്മൾ അതിനെ ചെറുത്ത് നിർത്തി.

ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ ഡിഫൻസിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. പക്ഷെ ചില നിർണായക സമയങ്ങളായിൽ ഞങ്ങൾ പരാജയപെട്ടു. കൂടുതൽ സംഖ്യകൾ വെച്ച് ആക്രമിച്ച് കളിക്കേണ്ടതുണ്ട്. ഇനിയുള്ള മത്സരങ്ങൾ ഞങ്ങൾ അതിനു വേണ്ടി തന്നെ പരിശ്രമിക്കും. ഇപ്പോൾ നേരിട്ട തോൽവി അത് അംഗീകരിക്കാൻ ഞങ്ങൾക്ക് കുറച്ച് പ്രയാസമാണ് പക്ഷെ ഞങ്ങൾ തിരിച്ച് വരും” മൈക്കൽ സ്റ്റാഹ്രെ പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്