കേരളം ബ്ലാസ്റ്റേഴ്‌സ് താരം രാഹുലിന്റെ ഫൗൾ പാളി, താടിയെല്ല് ഒടിഞ്ഞ് പഞ്ചാബിന്റെ ലൂക്കാ മജ്‌സെന്; പത്രക്കുറിപ്പ് പുറത്ത് വിട്ട് ക്ലബ്

ഞായറാഴ്ച കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളം ബ്ലാസ്റ്റേഴ്സിനെതിരായ സീസൺ ഓപ്പണറിനിടെ പരിക്കേറ്റ പഞ്ചാബ് എഫ്‌സി ഫോർവേഡ് ലൂക്കാ മജ്‌സെന് 6-8 ആഴ്ചകൾ നഷ്ടമാകും. സ്ലോവേനിയൻ താരത്തിന് താടിയെല്ലിന് രണ്ട് ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നും പഞ്ചാബ് എഫ്‌സി പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ക്ലബ് മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലായിരിക്കും വരും ദിവസങ്ങളിൽ ലൂക്കാ മജ്‌സെന്. പഞ്ചാബ് എഫ് സിയുടെ മെഡിക്കൽ സംഘത്തിന്റെ മെഡിക്കൽ അവസ്ഥകളും ക്ലിയറൻസുകളും അനുസരിച്ച് ശസ്ത്രക്രിയ കഴിഞ്ഞു ആവശ്യമായ വിശ്രമത്തിന് ശേഷം അദ്ദേഹം പ്രവർത്തനത്തിലേക്ക് മടങ്ങുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ വികസനത്തെക്കുറിച്ച് സംസാരിച്ച ഫുട്ബോൾ ഡയറക്ടർ, നിക്കോളാസ് ടോപോളിയാറ്റിസ് കേരളം ബ്ലാസ്റ്റേഴ്‌സ് താരം കെപി രാഹുലിന്റെ പ്രവർത്തിയെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തു.

അദ്ദേഹം പറയുന്നു: “വരാനിരിക്കുന്ന മത്സരങ്ങൾക്കായി ലൂക്കയുടെ സേവനം നഷ്ടപ്പെടുത്തുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് നിരാശാജനകമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഭാഗത്ത് നിന്നുള്ള അനാവശ്യമായ ആക്രമണാത്മക ഫൗളായിരുന്നു അത്. ലൂക്കയുടെ പരിക്കിൽ കലാശിച്ച അത്തരം ഉപകാര ശൂന്യമായ ഫൗളുകൾ ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾ അപലപിക്കുന്നു. കളിയുടെ അത്തരം ആക്രമണ സ്വഭാവത്തെ ആരും പിന്തുണയ്ക്കരുത് എന്നും ഞങ്ങൾ പറഞ്ഞു വെക്കുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.”

ജവഹർ ലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് തോറ്റിരുന്നു. മത്സരത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ സംസാരിച്ചു. “പഞ്ചാബ് വളരെ മികച്ചതായി തന്നെ കളിച്ചു. ആദ്യ പകുതിയുടെ അവസാനം അവർ മികച്ച മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും നമ്മൾ അതിനെ ചെറുത്ത് നിർത്തി.

ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ ഡിഫൻസിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. പക്ഷെ ചില നിർണായക സമയങ്ങളായിൽ ഞങ്ങൾ പരാജയപെട്ടു. കൂടുതൽ സംഖ്യകൾ വെച്ച് ആക്രമിച്ച് കളിക്കേണ്ടതുണ്ട്. ഇനിയുള്ള മത്സരങ്ങൾ ഞങ്ങൾ അതിനു വേണ്ടി തന്നെ പരിശ്രമിക്കും. ഇപ്പോൾ നേരിട്ട തോൽവി അത് അംഗീകരിക്കാൻ ഞങ്ങൾക്ക് കുറച്ച് പ്രയാസമാണ് പക്ഷെ ഞങ്ങൾ തിരിച്ച് വരും” മൈക്കൽ സ്റ്റാഹ്രെ പറഞ്ഞു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും