ഒഡീഷാ എഫ്‌സി പരിശീലകനെ പുറത്താക്കി ; റാമിറെസിന പകരം കിനോ ഗാര്‍ഷ്യയെ താത്കാലിക പരിശീലകന്‍

വമ്പന്‍ടീമുകളെ അട്ടിമറിച്ചുകൊണ്ട് മികച്ച തുടക്കം നേടിയിട്ടും അത് കൈവിട്ടു കളഞ്ഞ ഐഎസ്എല്‍ ക്ലബ്ബ് ഒഡീഷാ എഫ്‌സി പരിശീലകനെ പുറത്താക്കി പുതിയതായി ഭാഗ്യം പരീക്ഷിക്കുന്നു. നിലവിലെ പരിശീലകന്‍ കിക്കോ റാമിറെസിനാണ് പണി പോയത്. പകരം കിനോ ഗാര്‍ഷ്യയെ താത്കാലിക പരിശീലകനായി നിയമിച്ചു.

അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ പരാജയപ്പെട്ടത്. ഈ തോല്‍വി കൂടി ഏറ്റുവാങ്ങിയതോടെയാണ് പരിശീലകനെ ഒഡീഷ പുറത്താക്കിയത്. പോയിന്റു പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായ ഒഡീഷ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ നാല് കളികളില്‍ ജയിച്ചെങ്കിലും അഞ്ച് കളികളിലും തോറ്റു.

13 പോയിന്റേ ഒഡീഷയ്ക്ക് നേടാനായുള്ളൂ. ജനുവരി 18 ന് അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒഡിഷയുടെ എതിരാളി. ഇതോടെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം നേടിയാലേ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനാകൂ എന്ന സ്ഥിതിയാണ് ഒഡീഷയ്ക്ക്. ആദ്യ നാലിലെത്താനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് നിലവിലെ പരിശീലകനെ മാറ്റിയത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി