900 കോടി നല്‍കാമെന്ന് ചെല്‍സി; ഗോളടിവീരനെ വിട്ടു നല്‍കാതെ ഇന്റര്‍

യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ താരകൈമാറ്റ ശ്രമങ്ങള്‍ ചൂടുപിടിക്കുകയാണ്. ലീഗുകളിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി ചെലവു ചുരുക്കാന്‍ നിര്‍ബന്ധിതരായ ക്ലബ്ബുകള്‍ പലതും വലിയ താരങ്ങളെ വിറ്റഴിക്കാന്‍ ആലോചിക്കുന്നു. അപാര ഫോമിലുള്ള ബെര്‍ജിയന്‍ ഫോര്‍വേഡ് റൊമേലു ലുകാകുവും പല ടീമുകളുടെയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്.

ഇംഗ്ലീഷ് വമ്പന്‍ ചെല്‍സിയാണ് ലുകാകുവിനെ പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ലുകാകുവിനായി 85 മില്യണ്‍ പൗണ്ടാണ് (ഏകദേശം 900 കോടിയോളം രൂപ) ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന് ചെല്‍സി വാഗ്ദാനം ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടെ, വന്‍തുക കൈയില്‍ കിട്ടുമെങ്കിലും ലുകാകുവിനെ വിട്ടു നല്‍കേണ്ടെന്നാണ് ഇന്ററിന്റെ തീരുമാനം.

കഴിഞ്ഞ സീസണിലെ സീരി എ കിരീടം ഇന്ററിന് നേടിക്കൊടുത്തത് ലുകാകുവിന്റെ ഗോളടി മികവാണ്. 2019ല്‍ ഇന്ററിലെത്തിയ ലുകാകു ക്ലബ്ബിനായി ഇതുവരെ 47 ഗോളുകള്‍ നേടിക്കഴിഞ്ഞു. നേരത്തെ, ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയെ ഡോര്‍ട്ട്മുന്‍ഡിന്റെ യുവ താരം എര്‍ലിംഗ് ഹാലാന്‍ഡിനെ ടീമിലെത്തിക്കാന്‍ ചെല്‍സി നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ