900 കോടി നല്‍കാമെന്ന് ചെല്‍സി; ഗോളടിവീരനെ വിട്ടു നല്‍കാതെ ഇന്റര്‍

യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ താരകൈമാറ്റ ശ്രമങ്ങള്‍ ചൂടുപിടിക്കുകയാണ്. ലീഗുകളിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി ചെലവു ചുരുക്കാന്‍ നിര്‍ബന്ധിതരായ ക്ലബ്ബുകള്‍ പലതും വലിയ താരങ്ങളെ വിറ്റഴിക്കാന്‍ ആലോചിക്കുന്നു. അപാര ഫോമിലുള്ള ബെര്‍ജിയന്‍ ഫോര്‍വേഡ് റൊമേലു ലുകാകുവും പല ടീമുകളുടെയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്.

ഇംഗ്ലീഷ് വമ്പന്‍ ചെല്‍സിയാണ് ലുകാകുവിനെ പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ലുകാകുവിനായി 85 മില്യണ്‍ പൗണ്ടാണ് (ഏകദേശം 900 കോടിയോളം രൂപ) ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന് ചെല്‍സി വാഗ്ദാനം ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടെ, വന്‍തുക കൈയില്‍ കിട്ടുമെങ്കിലും ലുകാകുവിനെ വിട്ടു നല്‍കേണ്ടെന്നാണ് ഇന്ററിന്റെ തീരുമാനം.

കഴിഞ്ഞ സീസണിലെ സീരി എ കിരീടം ഇന്ററിന് നേടിക്കൊടുത്തത് ലുകാകുവിന്റെ ഗോളടി മികവാണ്. 2019ല്‍ ഇന്ററിലെത്തിയ ലുകാകു ക്ലബ്ബിനായി ഇതുവരെ 47 ഗോളുകള്‍ നേടിക്കഴിഞ്ഞു. നേരത്തെ, ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയെ ഡോര്‍ട്ട്മുന്‍ഡിന്റെ യുവ താരം എര്‍ലിംഗ് ഹാലാന്‍ഡിനെ ടീമിലെത്തിക്കാന്‍ ചെല്‍സി നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി