റിസർവ് താരങ്ങൾ അല്ല സൂപ്പർ കപ്പിൽ സീനിയർ ടീം കളിക്കും, പ്രാധാന്യത്തോടെ കാണുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ് ഡയറക്ടർ

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ സംബന്ധിച്ച് ആശങ്കയുടെ ദിവസങ്ങളാണ് അവരുടെ മുന്നിലൂടെ ഇപ്പോൾ കഴിഞ്ഞുപോകുന്നത്. റഫറിയുടെ മോശം തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ബാംഗ്ലൂരുമായി നടന്ന എലിമിനേറ്റർ മാച്ച് ഉപേക്ഷിച്ച് കേരളം മടക്കിയപ്പോൾ അവർ സങ്കടപ്പെട്ടു. നന്നായി കളിച്ചുവന്ന സീസണിൽ ഒരു ഫൈനലും കിരീടവുമൊക്കെ അവർ ആഗ്രഹിച്ചിരുന്നു,. അതിനേക്കാൾ അവരെ സങ്കടപെടുത്തുന്നത് റഫറിയുടെ ഭാഗത്ത് യാതൊരു കുറ്റവും ഇല്ലെന്നുമാണ് കേരളമാണ് കുറ്റക്കാർ എന്നും പറഞ്ഞുളള ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ ഫെഡറേഷന്റെ വിധി വന്നതും കണ്ടതാണ്. തങ്ങൾക്ക് പോയിന്റ് നഷ്ടപ്പെടുമോ, പരിശീലകനെ പുറത്താക്കുമോ എന്നതും അവരെ അലട്ടുന്ന പ്രശ്നങ്ങളാണ്.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ ആവശ്യമായ ഇന്ത്യൻ സുപ്പർ ലീഗ് സംഘടന അവർക്ക് എതിരായ കഠിനമായ തീരുമാനം എടുക്കില്ല എന്നുതന്നെ കരുതാം. തങ്ങളെ ചതിച്ച ബാംഗ്ലൂർ എഫ് സിയെയും സുനിൽ ഛേത്രിയെയുമൊക്കെ നേരിടാൻ അവർ കാത്തിരിക്കുകയാണ് ഇപ്പോൾ. അതിനുള്ള അവസരം കേരളത്തിന്റെ മണ്ണിൽ സൂപ്പർ കപ്പിലൂടെ കേരളത്തിന് കൈവന്നിരിക്കുകയാണ്. അതിൽ റിസേർവ് താരങ്ങളെ ഇറക്കി കേരളം പ്രാധാന്യത്തോടെ കാണുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ ട്വന്റി ഫോർ ന്യൂസിനോട് പറയുന്നത് പ്രകാരം ആ മത്സരങ്ങളെ അദ്ദേഹം ഗൗരവമായി ഞാനും.

വാക്കുകൾ ഇങ്ങനെ: സൂപ്പർ കപ്പിനെ ഞങ്ങൾ പ്രാധാന്യത്തോടെ തന്നെ കാണും. എല്ലാ വിദേശതാരങ്ങളും അവധിക്ക് ശേഷം ഇന്ത്യയിലേക്ക് എത്തും. മാർച്ച് 25ന് താരങ്ങളോട് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. തുടർന്ന്, 26 മുതൽ ഞങ്ങൾ സൂപ്പർ കപ്പിനുള്ള സജ്ജീകരണവും പരിശീലനവും ആരംഭിക്കും. ഗ്രൗണ്ടിന്റെ നിലവാരത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ട് ആകെ മോശം അവസ്ഥയിലാണ്. അവിടെ കളിക്കാൻ താരങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകും.”

ഏപ്രിൽ 16 നാണ് ആരാധകർ കാത്തിരുന്ന ബാംഗ്ലൂർ- കേരളം പോരാട്ടം നടക്കുക.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ