ജെസല്‍ കര്‍ണേറോ ബ്ലാസ്റ്റേഴ്സ് വിട്ടു; പുതിയ തട്ടകം ബംഗളൂരു

കേരള ബ്ലാസ്റ്റേഴ്സ് നായകനും പ്രതിരോധ താരവുമായ ജെസല്‍ കര്‍ണേറോ ബ്ലാസ്റ്റേഴ്സ് വിട്ടു. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ ബദ്ധവൈരികളായ ബംഗളൂരുവിന്റെ തട്ടകത്തിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. താരവുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ബംഗളൂരു ഒപ്പിട്ടു.

ബ്ലാസ്റ്റേഴ്സിന് ജെസലുമായി കരാര്‍ നീട്ടാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് ഒരു വര്‍ഷത്തെ മാത്രം കരാറായതിനാലാണ് താരം ടീം വിടാന്‍ ഉറപ്പിച്ചത്. 2019ലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബ്ലാസ്റ്റേഴ്സിനായി ആകെ 66 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം ടീമിനായി ആറ് തവണ വലകുലുക്കി.

ക്ലബ്ബിലെത്തിയ കാലത്ത് ടീമിനായി നടത്തിയ അവിസ്മരണീയ പ്രകടനങ്ങള്‍ ജെസലിനെ ടീമിന്റെ നായക സ്ഥാനത്തെത്തിച്ചു. 2021-2011 സീസണില്‍ വുകുമാനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ കലാശപ്പോരിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ജെസലായിരുന്നു ടീമിന്റെ നായകന്‍.

ഐ.എസ്.എല്‍ നോക്കൗട്ടില്‍ ബംഗളൂരുവിനെതിരായ മത്സരമായിരുന്നു ബ്ലാസ്റ്റേഴ്‌സിനായുള്ള ജസലിന്റെ അവസാന മത്സരം. പിന്നീട് നടന്ന സൂപ്പര്‍ കപ്പില്‍ ടീമില്‍ ഇടംപിടിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് താരത്തിന് കളിക്കാനായില്ല

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍