"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന് ഇപ്പോൾ മോശമായ സമയമാണ്. പരിക്ക് കാരണം ഒരു വർഷത്തോളം അദ്ദേഹം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. തിരികെ അൽ ഹിലാലിന്‌ വേണ്ടി വന്നപ്പോഴും പരിക്ക് സംഭവിച്ച് വിശ്രമത്തിലേക്ക് പോയി. എന്നാൽ ഇനി അൽ ഹിലാലിൽ താരം തുടരാനുള്ള സാധ്യത വളരെ കുറവായിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ടുകൾ.

തന്റെ ഫുട്ബോൾ കാരിയറിൽ ഉടനീളം പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയായിരുന്നു നെയ്മർ. അതുകൊണ്ടുതന്നെ പല ഘട്ടങ്ങളിലും തനിക്ക് ഫുട്ബോളിനോട് മടുപ്പ് തോന്നിയെന്നും ഇട്ടെറിഞ്ഞു പോകാൻ തോന്നി എന്നും നെയ്‌മർ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

നെയ്മർ ജൂനിയറിൽ വാക്കുകൾ ഇങ്ങനെ:

” ചില ദിവസങ്ങളിൽ ഇതെല്ലാം ഇട്ടിറിഞ്ഞു പോകാൻ തോന്നും. എന്റെ കരിയറിനെ ആകെ പിടിച്ചുലച്ച ഒരു പരിക്കാണ് ഇത്. ഞാൻ വളരെയധികം ദുഃഖിതനായിരുന്നു. ആദ്യത്തെ മാസം മാനസികമായി ഞാൻ വളരെയധികം തളർന്നുപോയി. വേദന മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇതെല്ലാം അവസാനിപ്പിക്കാൻ ഞാൻ ആലോചിച്ചിരുന്നു”

നെയ്മർ ജൂനിയർ തുടർന്നു:

“പക്ഷേ എന്റെ കുടുംബവും സുഹൃത്തുക്കളുമാണ് എന്നെ തിരികെ കൊണ്ടുവന്നത്. ഇത്തരം ഒരു പരിക്കിൽ നിന്നും തിരിച്ചുവന്ന് കളിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. കാരണം മാനസികമായും ശാരീരികമായും അത് നമ്മളെ തളർത്തി കളയും. എനിക്കിപ്പോൾ പ്രായം 20 അല്ല. 31ആം വയസ്സിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. പക്ഷേ എന്റെ കുടുംബവും കുട്ടികളും സുഹൃത്തുക്കളുമാണ് എന്നെ മോട്ടിവേറ്റ് ചെയ്യുന്നത് “ നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ