"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന് ഇപ്പോൾ മോശമായ സമയമാണ്. പരിക്ക് കാരണം ഒരു വർഷത്തോളം അദ്ദേഹം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. തിരികെ അൽ ഹിലാലിന്‌ വേണ്ടി വന്നപ്പോഴും പരിക്ക് സംഭവിച്ച് വിശ്രമത്തിലേക്ക് പോയി. എന്നാൽ ഇനി അൽ ഹിലാലിൽ താരം തുടരാനുള്ള സാധ്യത വളരെ കുറവായിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ടുകൾ.

തന്റെ ഫുട്ബോൾ കാരിയറിൽ ഉടനീളം പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയായിരുന്നു നെയ്മർ. അതുകൊണ്ടുതന്നെ പല ഘട്ടങ്ങളിലും തനിക്ക് ഫുട്ബോളിനോട് മടുപ്പ് തോന്നിയെന്നും ഇട്ടെറിഞ്ഞു പോകാൻ തോന്നി എന്നും നെയ്‌മർ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

നെയ്മർ ജൂനിയറിൽ വാക്കുകൾ ഇങ്ങനെ:

” ചില ദിവസങ്ങളിൽ ഇതെല്ലാം ഇട്ടിറിഞ്ഞു പോകാൻ തോന്നും. എന്റെ കരിയറിനെ ആകെ പിടിച്ചുലച്ച ഒരു പരിക്കാണ് ഇത്. ഞാൻ വളരെയധികം ദുഃഖിതനായിരുന്നു. ആദ്യത്തെ മാസം മാനസികമായി ഞാൻ വളരെയധികം തളർന്നുപോയി. വേദന മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇതെല്ലാം അവസാനിപ്പിക്കാൻ ഞാൻ ആലോചിച്ചിരുന്നു”

നെയ്മർ ജൂനിയർ തുടർന്നു:

“പക്ഷേ എന്റെ കുടുംബവും സുഹൃത്തുക്കളുമാണ് എന്നെ തിരികെ കൊണ്ടുവന്നത്. ഇത്തരം ഒരു പരിക്കിൽ നിന്നും തിരിച്ചുവന്ന് കളിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. കാരണം മാനസികമായും ശാരീരികമായും അത് നമ്മളെ തളർത്തി കളയും. എനിക്കിപ്പോൾ പ്രായം 20 അല്ല. 31ആം വയസ്സിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. പക്ഷേ എന്റെ കുടുംബവും കുട്ടികളും സുഹൃത്തുക്കളുമാണ് എന്നെ മോട്ടിവേറ്റ് ചെയ്യുന്നത് “ നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ