എന്റെ വജ്രായുധത്തെ ഞാൻ അടുത്ത റൗണ്ടിൽ ഇറക്കും, ജർമൻ പരിശീലകന്റെ അപ്ഡേറ്റിൽ കൈയടിച്ച് ആരാധകർ

യൂറോ 2024ൽ തുടക്കം മുതൽക്കേ ശക്തമായ മുന്നേറ്റം നടത്തി റൗണ്ട് ഓഫ് 16ൽ പ്രവേശനം നേടിയ ജർമനി ടീമിൽ പുതിയ ന്യൂസ് പുറത്തു വിട്ടിരിക്കുകയാണ് കോച്ച് ജൂലിയൻ നാഗ്ൽസ്മാൻ. നിലവിൽ 3 കളിയിൽ 2ൽ വിജയിക്കുകയും ഒരു കളിയിൽ സമനിലയും വഴങ്ങിയ ജർമനി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ കളിയിൽ രണ്ട് മഞ്ഞ കാർഡ് വാങ്ങി സസ്പെൻഷൻ നേരിടുന്ന ജോനാഥൻ താഹിന് പകരം ആര് കളിക്കുമെന്ന ചോദ്യത്തിനാണ് നാഗ്ൽസ്മാൻ മറുപടി പറയുന്നത്.

സ്കോട്ലൻഡിനും സ്വിറ്സ്റ്റ്ലാന്റിനുമെതിരെയുള്ള കളികളിൽ തുടർച്ചയായി മഞ്ഞ കാർഡ് വാങ്ങിയതിന്റെ ഫലമായാണ് താഹിനെ സസ്‌പെൻഡ് ചെയ്തത്. സ്‌ലോട്ടിയും (നിക്കോ ഷ്‌ലോട്ടർബാക്കും) വാൾഡിയും (വാൾഡെമർ ആൻ്റൺ) നിലവിൽ താഹിന്റെ പകരക്കാരനായി ഇറങ്ങാൻ മത്സരത്തിലാണെന്നും ഞങ്ങൾക്ക് ഇരുവരെയും സ്വിറ്റ്‌സർലൻഡിനെതിരെ കൊണ്ടുവരാൻ കഴിഞ്ഞില്ലയെന്നും ജൂലിയൻ നാഗ്ൽസ്മാൻ പറഞ്ഞു. രണ്ടുപേരും ഒരുപോലെ യോഗ്യരായതു കൊണ്ട് തന്നെ വലിയ മത്സരം ആ റോളിൽ നടക്കുന്നുണ്ട് എന്ന അദ്ദേഹം ചൂണ്ടികാണിച്ചു.

ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ ഷ്ലോട്ടർബെക്ക്, വിഎഫ്ബി സ്റ്റട്ട്ഗാർട്ടിൻ്റെ ആൻ്റൺ, ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിൻ്റെ റോബിൻ കോച്ച് എന്നിവരോടൊപ്പം പ്രതിരോധത്തിൽ അൻ്റോണിയോ റൂഡിഗറെ കവർ ചെയ്യാനും പങ്കാളിയാക്കാനും ജർമ്മനിക്ക് മറ്റ് മൂന്ന് സെൻ്റർ ബാക്ക് സാധ്യതകൾ കൂടിയുണ്ട്. എല്ലാ സാധ്യതകളും പരീക്ഷിക്കാൻ തന്നെ ഉറച്ചു കൊണ്ടാണ് ജൂലിയൻ നാഗ്ൽസ്മാൻ ടീമിനെ സജ്ജമാക്കുന്നത്.

ഞായറാഴ്ച സ്വിറ്റ്‌സർലൻഡിനെതിരായ സമനിലയിൽ അവസാനിക്കേണ്ടിയിരുന്ന കളി വൈകിയുള്ള സമനില ഗോളോടെ ജർമ്മനി ഗ്രൂപ്പ് എയിൽ ഒന്നാമതായി വിജയിച്ചു. ഈയൊരു വിജയമാണ് റൗണ്ട് ഓഫ് 16ന് അവരെ സജ്ജമാക്കിയത്.. സ്വിസിനെതിരെ, ജർമ്മനി പ്രതിരോധത്തിൽ ദുർബലരായി കാണപ്പെട്ടു, ഈ ദൗർബല്യം കാരണം ഗെയിം വിജയിക്കുന്നതിൽ ജർമനി വളരെയധികം പ്രയാസപ്പെട്ടു.

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും