ആരാധകര്‍ക്കും സന്തോഷം....ലോക ഫുട്‌ബോളിലെ ആ രണ്ടു സൂപ്പര്‍ താരങ്ങളും ഖത്തറിലും ലോക കപ്പിന് ഉണ്ടാകും

ആരാധകരെ ത്രില്ലടിപ്പിച്ച് ഒടുവില്‍ ലോകഫുട്‌ബോളിലെ ആ രണ്ടു സൂപ്പര്‍താരങ്ങളും ലോകകപ്പിനുണ്ടാകുമെന്ന് ഉറപ്പാക്കി. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും പോളണ്ടിന്റെ ലെവന്‍ഡോവ്‌സ്‌ക്കിയും ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കും. കഴിഞ്ഞ ദിവസം നടന്ന നിര്‍ണ്ണായക മത്സരത്തില്‍ പോര്‍ച്ചുഗല്‍ മാസിഡോണിയയെയും പോളണ്ട് സ്വീഡനെയുമാണ് പരാജയപ്പെടുത്തിയത്. ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത് ബ്രൂണോഫെര്‍ണാണ്ടസ് ആയിരുന്നു.

ഇറ്റലിയെ ലോകകപ്പില്‍ നിന്നും ചവുട്ടിപ്പുറത്താക്കിയ വടക്കന്‍ മാസിഡോണിയയുടെ ആ കളി പോര്‍ച്ചുഗലിന്റെ അരികില്‍ നടന്നില്ല. ഇരു പകുതികളിലുമായി മാഞ്ചസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളുകളിലായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ആദ്യഗോളിന് ക്രിസ്ത്യാനോ റൊണാള്‍ഡോയും രണ്ടാം ഗോളിന് ജോട്ടയും അസിസ്റ്റ് ചെയ്തു. ഇറ്റലിയെ വീഴ്ത്തി കരുത്തുകാട്ടിയ മാസിഡോണിയയ്ക്ക് പക്ഷേ പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ കോസ്റ്റയെ കളിയില്‍ ഒരിക്കല്‍ പോലും പരീക്ഷിക്കാന്‍ പോലുമായില്ല. ഇതോടെ 37 കാരനായ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കരിയറിലെ ആറാമത്തെയും ഒരുപക്ഷേ അവസാനത്തേയും ലോകകപ്പില്‍ കളിക്കാന്‍ ഖത്തറില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കുകയും ചെയ്തു.

ലോകഫുട്‌ബോളിലെ മറ്റൊരു ഹീറോ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഖത്തറില്‍ കളിക്കാനുണ്ടാകുമെന്ന് ഉറപ്പ് തന്നു. സ്വീഡനെ 2-0 ന് പോളണ്ട് മറികടന്നു. 49 ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി പെനാല്‍റ്റിയില്‍ നിന്നും ഗോള്‍ നേടിയപ്പോള്‍ 72 ാം മിനിറ്റില്‍ സെലിന്‍സ്‌കി ടീമിനായി രണ്ടാം ഗോളും നേടി. കളിയുടെ 80 ാം മിനിറ്റില്‍ സ്വീഡന്‍ ഇതിഹാസതാരം സ്‌ളാട്ടന്‍ ഇബ്രാഹിമോവിക്കിനെ ഇറക്കിയെങ്കിലും പോളണ്ടിന്റെ വിജയം തടയാനായില്ല. പോര്‍ച്ചുഗലും പോളണ്ടും പ്‌ളേ ഓഫില്‍ പെട്ടുപോയത് ആരാധകരുടെ ഹൃദയം തകര്‍ത്തിരുന്നു. പോളണ്ടും പോര്‍ച്ചുഗലും പുറത്തായിരുന്നെങ്കില്‍ ലോകഫുട്‌ബോളിലെ അതികായന്മാരായ ഇറ്റലിയ്ക്ക് പുറമേ ക്രിസ്ത്യാനോ റൊണാള്‍ഡോയേയും ലെവന്‍ഡോവസ്‌ക്കിയെയും ലോകകപ്പിന് നഷ്ടമായേനെ.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തുപോയ ഇറ്റലി വിജയവഴിയില്‍ തിരിച്ചെത്തി. മാസിഡോണിയയോട് തോറ്റ് ലോകകപ്പില്‍ നിന്നും നേരത്തേ പുറത്തായ ഇറ്റലി പോര്‍ച്ചുഗല്‍ പുറത്താക്കിയ തുര്‍ക്കിയെ ചടങ്ങ് പൂര്‍ത്തിയാക്കുന്ന മത്സരത്തില്‍ 3-2 ന് തോല്‍പ്പിച്ചു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം