ചരിത്രനേട്ടം, ഐ ലീഗിനു പിന്നാലെ വനിതാ ലീഗിലും കിരീടം നിലനിര്‍ത്തി ഗോകുലം

ഐ ലീഗിനു പിന്നാലെ വനിതാ ലീഗിലും കിരീടം നിലനിര്‍ത്തി കേരളത്തിന്റെ പ്രിയ ടീം ഗോകുലം കേരള എഫ്‌സി. അവസാന മത്സരത്തില്‍ സേതു എഫ്.സി.യെ 3-1 ന് തോല്‍പ്പിച്ചാണ് ഗോകുലം കിരീടം നിലനിര്‍ത്തിയത്.

ഗോകുലത്തിനായി ആശാലതാ ദേവി (പെനാല്‍ട്ടി 14), എല്‍ഷദായ് അചെയംപോങ് (33), മനീഷാ കല്യണ്‍ (40) എന്നിവര്‍ ഗോള്‍ നേടി. സേതു എഫ്.സി.ക്കായി രേണുദേവിയാണ് (മൂന്ന്) ഗോള്‍ നേടിയത്.

ജയത്തോടെ ഗോകുലം വനിതാ ടീമിന്റെ അപരാജിത കുതിപ്പ് 21 മത്സരങ്ങള്‍ പിന്നിട്ടു. കേരള വനിതാ ലീഗില്‍ കളിച്ച 10 മത്സരത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയായിരുന്നു ഗോകുലത്തിന്റെ കിരീടധാരണം.

കഴിഞ്ഞ 14ന് ഗോകുലത്തിന്റെ പുരുഷ ടീം ഐ ലീഗ് ചാംപ്യന്മാരായിരുന്നു. കഴിഞ്ഞ സീസണിലും പുരുഷ വനിതാ ലീഗ് കിരീടങ്ങള്‍ നേടിയ ഗോകുലം ഇത്തവണയും അപൂര്‍വനേട്ടം ആവര്‍ത്തിച്ചു.

രണ്ട് കിരീടങ്ങളും ഒരുമിച്ചു നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബായി ഇതോടെ ഗോകുലം മാറി. ഈ ജയത്തോടെ വനിതാ എ.എഫ്.സി. കപ്പിന് ഗോകുലം യോഗ്യത നേടി.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ