"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശമായ വർഷം ഉണ്ടെങ്കിൽ അത് ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിനാണ്. പരിക്ക് കാരണം ഒരു വർഷത്തോളമാണ് താരം കളിക്കളത്തിൽ നിന്ന് വിട്ടു നിന്നത്. അതിന് ശേഷം നെയ്മർ അൽ ഹിലാലാലിന്‌ വേണ്ടി തിരികെ എത്തിയെങ്കിലും വീണ്ടും പരിക്കിന്റെ പിടിയിലായി. അടുത്ത വർഷം ജനുവരി വരെ താരത്തിന് വിശ്രമം അനിവാര്യമാണ്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വെച്ച് അൽ ഹിലാൽ അടുത്ത വർഷം നെയ്മറിന്റെ കരാർ പുതുക്കാൻ ശ്രമിക്കില്ല എന്നാണ്. അൽ ഹിലാലിന് വേണ്ടി നെയ്മർ ആകെ 7 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ നെയ്മർ അടുത്ത വർഷം സൗദി ലീഗിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ട്. അടുത്ത സീസണിൽ നെയ്മർ ഏത് ക്ലബ്ബിൽ കളിക്കും എന്നതാണ് ഇനി അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്. ഇതേക്കുറിച്ച് നെയ്മറുടെ പിതാവ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

നെയ്മർ സാന്റോസ് ജൂനിയർ പറയുന്നത് ഇങ്ങനെ:

” നെയ്മറെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ഞങ്ങൾ എല്ലാത്തിനും റെഡിയായിരിക്കുകയാണ്. നെയ്മർ എങ്ങനെയാണ് തിരിച്ചെത്തുക എന്നറിയാൻ വേണ്ടി ട്രാൻസ്ഫർ മാർക്കറ്റ് കാത്തിരിക്കുകയാണ് എന്നത് എനിക്കറിയാം. നെയ്മർ എപ്പോഴും മുൻപത്തേതിനേക്കാൾ കൂടുതൽ ശക്തനായി കൊണ്ടാണ് തിരിച്ചു വരിക. ഇത്തവണയും അതിന് മാറ്റം ഒന്നും ഉണ്ടാവില്ല “ നെയ്മർ സാന്റോസ് ജൂനിയർ പറഞ്ഞു.

നെയ്മർ അടുത്ത ക്ലബായി ലയണൽ മെസിയുടെ ഇന്റർ മിയാമിയിലേക്ക് പോകാൻ സാധ്യത ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ബ്രസീലിയൻ ക്ലബായ സാന്റോസിന് നെയ്മറെ തിരികെ എത്തിക്കാൻ താല്പര്യം ഉണ്ട്. നെയ്മറിനെ പോലെ ബ്രാൻഡ് വാല്യൂ ഉള്ള താരത്തിന് അത്രയും വലിയ തുക സാലറി കൊടുക്കാൻ ടീമിന് സാധിക്കുമോ എന്ന കണ്ടറിയണം.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ