"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശമായ വർഷം ഉണ്ടെങ്കിൽ അത് ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിനാണ്. പരിക്ക് കാരണം ഒരു വർഷത്തോളമാണ് താരം കളിക്കളത്തിൽ നിന്ന് വിട്ടു നിന്നത്. അതിന് ശേഷം നെയ്മർ അൽ ഹിലാലാലിന്‌ വേണ്ടി തിരികെ എത്തിയെങ്കിലും വീണ്ടും പരിക്കിന്റെ പിടിയിലായി. അടുത്ത വർഷം ജനുവരി വരെ താരത്തിന് വിശ്രമം അനിവാര്യമാണ്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വെച്ച് അൽ ഹിലാൽ അടുത്ത വർഷം നെയ്മറിന്റെ കരാർ പുതുക്കാൻ ശ്രമിക്കില്ല എന്നാണ്. അൽ ഹിലാലിന് വേണ്ടി നെയ്മർ ആകെ 7 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ നെയ്മർ അടുത്ത വർഷം സൗദി ലീഗിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ട്. അടുത്ത സീസണിൽ നെയ്മർ ഏത് ക്ലബ്ബിൽ കളിക്കും എന്നതാണ് ഇനി അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്. ഇതേക്കുറിച്ച് നെയ്മറുടെ പിതാവ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

നെയ്മർ സാന്റോസ് ജൂനിയർ പറയുന്നത് ഇങ്ങനെ:

” നെയ്മറെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ഞങ്ങൾ എല്ലാത്തിനും റെഡിയായിരിക്കുകയാണ്. നെയ്മർ എങ്ങനെയാണ് തിരിച്ചെത്തുക എന്നറിയാൻ വേണ്ടി ട്രാൻസ്ഫർ മാർക്കറ്റ് കാത്തിരിക്കുകയാണ് എന്നത് എനിക്കറിയാം. നെയ്മർ എപ്പോഴും മുൻപത്തേതിനേക്കാൾ കൂടുതൽ ശക്തനായി കൊണ്ടാണ് തിരിച്ചു വരിക. ഇത്തവണയും അതിന് മാറ്റം ഒന്നും ഉണ്ടാവില്ല “ നെയ്മർ സാന്റോസ് ജൂനിയർ പറഞ്ഞു.

നെയ്മർ അടുത്ത ക്ലബായി ലയണൽ മെസിയുടെ ഇന്റർ മിയാമിയിലേക്ക് പോകാൻ സാധ്യത ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ബ്രസീലിയൻ ക്ലബായ സാന്റോസിന് നെയ്മറെ തിരികെ എത്തിക്കാൻ താല്പര്യം ഉണ്ട്. നെയ്മറിനെ പോലെ ബ്രാൻഡ് വാല്യൂ ഉള്ള താരത്തിന് അത്രയും വലിയ തുക സാലറി കൊടുക്കാൻ ടീമിന് സാധിക്കുമോ എന്ന കണ്ടറിയണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ