സങ്കടം മാറാതെ വിനീത്; ഷോക്ക് മാറാതെ ആരാധകര്‍; സംഭവിച്ചത് ഇതാണ്‌

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ്‌ സി.കെ. വിനീത്. വിനീതില്ലാത്തൊരു മഞ്ഞപ്പട കേരളത്തിന് സങ്കല്‍പ്പിക്കാനാവില്ല.  ഇന്നലെ നടന്ന മുംബൈ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ 89-0ം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും അതുവഴി റെഡ് കാര്‍ഡും കണ്ട് വിനീത് പുറത്തായപ്പോള്‍ ബ്ലാസ്‌റ്റേഴ്സ് ടീമിനെ മാത്രമല്ല കേരളക്കരയുടെ ആകെയൊന്ന് ഉള്ള് പിടച്ചു.

രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ മത്സരം സമനിലയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് നിര്‍ഭാഗ്യം വിനീതിനെ ചുവപ്പുകാര്‍ഡിന്റെ രൂപത്തില്‍ വന്നു വേട്ടയാടിയത്. വലതു വിങ്ങിലൂടെ പന്തുമായി ക്വാര്‍ട്ടിലേക്ക് കുതിച്ച വിനീതിന് പക്ഷെ പ്രതിരോധത്തെ മറികടക്കാനായില്ല. കിട്ടിയ അവസരം മുതാലാക്കാന്‍ വിനീത് നൈസായി ശ്രമിച്ചതാണ് പക്ഷെ റഫറിയുടെ കണ്ണിലുടക്കി. എന്താണ് സംഭവിച്ചതെന്ന് റഫറി കൃത്യമായി കണ്ടിരുന്നു. പനാല്‍റ്റി ലഭിക്കാന്‍ ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് പക്ഷെ റഫറിയുടെ ചുവപ്പ് കാര്‍ഡാണ് കാണാനായത്.

മുംബൈ സിറ്റിക്കെതിരെ ഗോളടിക്കുമെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. അതിനായി കാത്തിരിയ്ക്കുകയുമായിരുന്നു സ്റ്റേഡിയം മുഴുവന്‍. 14ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസ് സീസണില്‍ ടീമിന്റെ ആദ്യ ഗോള്‍ നേടി. വിങ്ങില്‍ വിനീത് മികച്ച നീക്കങ്ങളിലൂടെ മൈതാനം നിറഞ്ഞ് കളിക്കുകയും ചെയ്തു. എന്നാല്‍ വിനീതിന് ഗോളടിക്കാന്‍ കിട്ടിയ 3 അവസരങ്ങള്‍ പാഴാക്കിയത് ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കി.

28-ാം മിനിറ്റില്‍ വിനീതിന്റെ ഷോട്ട് ഗോളി ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി. 55-ാം മിനിറ്റില്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെ വിനീതിന്റെ ഷോട്ട്. അനാവിശ്യ അഭിനയം നടത്തി വിനീത് രണ്ടാം മഞ്ഞക്കാര്‍ഡ് ചോദിച്ച് മേടിയ്ക്കുകയായിരുന്നു. ഇതോടെ ആര്‍ത്തിരമ്പിയ സ്റ്റേഡിയം നിശബ്ദമായി.

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആഗ്രഹിച്ച ഗോള്‍ പിറന്നെങ്കിലും ആദ്യ വിജയം ബ്ലാസ്റ്റേഴ്സിന് നേടാനാവില്ല.  മുംബൈ സിറ്റി രണ്ടാം പകുതിയില്‍ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ 1-1ന് സമനിലയില്‍ തളക്കുകയായിരുന്നു. മത്സരത്തിന്റെ സമസ്ത മേഘലകളിലും ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും കേരളം ആഗ്രഹിച്ച വിജയം നേടാനായില്ല.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ