BRA V/S ARG: ഈ കണക്കിനാണ് കളിയെങ്കിൽ കൊട്ട നിറച്ച് കിട്ടും; ജയിച്ചെങ്കിലും ബ്രസീലിന് കിട്ടാൻ പോകുന്നത് വമ്പൻ പണി

ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രാജകീയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ബ്രസീൽ. കൊളംബിയക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാനറികൾ വിജയിച്ചത്. മത്സരത്തിലെ 99 ആം മിനിറ്റിൽ വരെ കളി സമനിലയിൽ കലാശിക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് അവസാന നിമിഷം ഗോൾ നേടി വിജയത്തിലെത്തിച്ചത് വിനീഷ്യസ് ജൂനിയറായിരുന്നു.

ഇനി ബ്രസീലിനു മുൻപിലുള്ള കടമ്പ അർജന്റീനയുമായിട്ടുള്ള മത്സരമാണ്. നിലവിൽ തകർപ്പൻ പ്രകടനമാണ് അർജന്റീന നടത്തുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അർജന്റീനയാണ്. 12 മത്സരങ്ങളിൽ നിന്നായി 8 വിജയവും, 3 തോൽവിയും, 1 സമനിലയുമായി 25 പോയിന്റുകളാണ് ടീമിന് ഉള്ളത്.

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ബ്രസീലാണ്. 13 മത്സരങ്ങളിൽ നിന്ന് ആറ് വിജയം നേടി 21 പോയിന്റുകളാണ് ടീമിനുള്ളത്. ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരുന്നത് മെസി നെയ്മർ എന്നിവർ നേർക്കുനേർ കളിക്കുന്ന മത്സരം കാണാനായിരുന്നു. എന്നാൽ പരിക്ക് പറ്റി രണ്ട് ഇതിഹാസങ്ങളും വിട്ടു നിൽക്കുകയാണ്.

കൂടാതെ അർജന്റീനൻ ടീമിൽ ലൗട്ടാരോ മാർട്ടിനെസും കളിക്കുന്നില്ല. എന്തിരുന്നാലും അർജന്റീന മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ബ്രസീലിനെതിരെയുള്ള മത്സരത്തിൽ മുൻ‌തൂക്കം അവർക്ക് തന്നെയായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. മാർച്ച് 26 നാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ