മെസിയെ കൈവിട്ട ബാഴ്‌സ മുങ്ങുന്നു; കുറ്റക്കാരന്‍ ഒരാളെന്ന് കണ്ടെത്തല്‍

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഇതിഹാസ താരം ലയണല്‍ മെസിയെ കൈവിടാന്‍ പ്രേരിതരായ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ കടം പെരുകുന്നു. ക്ലബ് പ്രസിഡന്റ് യുവാന്‍ ലപോര്‍ട്ടയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

1.35 ബില്യണ്‍ യൂറോയുടെ (പതിനൊന്നായിരം കോടിയിലേറെ രൂപ) ബാദ്ധ്യതയാണ് ബാഴ്‌സയ്ക്കുള്ളത്. വരുമാനത്തിന്റെ 103 ശതമാനമാണ് ബാഴ്‌സയുടെ ശമ്പള ബില്‍. മെസിയെ നിലനിര്‍ത്തിയിരുന്നെങ്കില്‍ അതു 110 ശതമാനമായി ഉയര്‍ന്നേനെയെന്ന് ലപോര്‍ട്ടെ പറഞ്ഞു. തന്റെ മുന്‍ഗാമി ജോസഫ് ബാര്‍ത്തമ്യൂവാണ് ബാഴ്‌സയുടെ കടക്കെണിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റു ക്ലബ്ബുകള്‍ കളിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വിനിയോഗിക്കുന്ന തുകയുടെ 20-25 ശതമാനം അധികമാണ് ബാഴ്‌സയ്ക്ക് ചെലവിടേണ്ടി വരുന്നത്. 80 മില്യണ്‍ യൂറോ വായ്പയെടുത്താണ് ബാഴ്‌സ താരങ്ങളുടെ ശമ്പള ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ബാര്‍ത്തമ്യൂവിന്റെ കാലത്ത് കടുത്ത കെടുകാര്യസ്ഥതയാണ് അരങ്ങേറിയതെന്നും മുന്‍ ഭരണസമിതി പറഞ്ഞതെല്ലാം നുണയാണെന്നും ലപോര്‍ട്ട ആരോപിച്ചു.

Latest Stories

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ