അടി തിരിച്ചടി, അയല്‍ക്കാരെ പിണക്കാതെ ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ തോൽക്കാതെ ജയിച്ച് കൊമ്പന്മാര്‍

ഡെർബിയിൽ എന്നാൽ ഇതാണ്, അടിക്ക് തിരിച്ചടി. ആവേശം അവസാനം മിനിയിട്ട് വരെ അലതല്ലിയ മത്സരത്തിൽ ചെന്നൈയിൻ എഫ് സി- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി മത്സരം സമനിലയിൽ. ഇരുടീമുകളും മൂന്ന് ഗോൾ നേടിയാണ് പോരാട്ടം അവസാനിപ്പിച്ചത്. ആദ്യ പകുതിയിൽ ചെന്നൈ മൂന്ന് ഗോളുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണം നേടി.

ആദ്യ പകുതി

കൊച്ചിയിൽ ഒഴുകി എത്തിയ കാണികൾ ആവേശത്തോടെ ബ്ലാസ്റ്റേഴ്സിന് ജയ് വിളിച്ച് തുടങ്ങിയ സമയം തന്നെ ബ്ലാസ്റ്റേഴ്‌സ് ബോക്സിൽ വലിയ അപകടം നടന്നു. തുടക്കത്തിൽ തന്നെ ആടിയുലഞ്ഞ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കളിയുടെ ഒന്നാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങി. ബോക്‌സിന് പുറത്ത് നിന്നെടുത്ത ഫ്രീകിക്ക് അപകടം ഒന്നും കൂടാതെ കടന്നുപോകുമെന്ന് കരുതിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പിഴക്കുന്നു. റഹീം അലിയുടെ തകർപ്പൻ ഫിനീഷിനൊടുവിൽ ചെന്നൈ ഒരു ഗോളിന് മുന്നിൽ. അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയിൽ ബ്ലാസ്റ്റേഴ്‌സ് ഉണർന്ന് കളിച്ചെങ്കിലും പ്രതിരോധത്തിന് പാളുന്നു കാഴ്ചയും കാണാൻ സാധിച്ചു.

സീസണിൽ ഇതുവരെ തിളങ്ങാതിരുന്ന പെപ്ര തുടക്കം മുതൽ കാണിച്ച ആവേശത്തിന് ഫലം കണ്ടു. താരത്തെ ബോക്‌സിന് ഉള്ളിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ദിമിത്രിയോസ് യാതൊരു ബുദ്ധിമുട്ടും കൂടാതെ വലയിലാക്കി. ഗോൾ വീണത് ഒന്ന് ആഘോഷിക്കാനുള്ള സമയം ബ്ലാസ്റ്റേഴ്‌സ് പ്രതിരിയുദ്ധം നൽകിയില്ല. 13 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് ഉള്ളിൽ നടൻ കൂട്ടപ്പൊരിച്ചിൽ പീൽറ്റിയിൽ കലാശിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പിഴച്ചു. യാതൊരു പിഴവും കൂടാതെ കിക്ക് എടുത്ത മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയ ജോർദാൻ മുറെ പന്ത് വലയിൽ എത്തിച്ചു. എന്താണ് സംഭവിച്ചത് എന്ന വിചിന്തനം നടത്താൻ പോലും യാതൊരു സമയം കൊടുക്കാതെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് മുറെ 24 ആം മിനിറ്റിൽ ടീമിന്റെ മൂന്നാം ഗോൾ നേടുന്നത്.

അതോടെ ബ്ലാസ്റ്റേഴ്‌സ് തളരും എന്ന് കരുതിയവർക്ക് തെറ്റി. പതുക്കെ പതുക്കെ കളിയിലേക്ക് തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് പെപ്രയിലൂടെ രണ്ടാം ഗോൾ കണ്ടെത്തുന്നു. ലുണയുടെ മനോഹരമായ പാസിൽ നിന്ന് സീസണിലെ തന്റെ ആദ്യ ഗോളും ടീമിന് കളിയിലേക്ക് തിരികെ എത്താനുള്ള മാർഗവും തുറന്നു കൊടുത്തു.

രണ്ടാം പകുതി

എങ്ങനെ എങ്കിലും ഒരു സമനില എന്നതിനേക്കാൾ ജയിക്കാനുറച്ച് രണ്ടാം പകുതിയിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മനോഹരമായി തന്നെ കളിച്ചു. അതിന്റെ ഫലം ടീമിന് കിട്ടിയത് കളിയുടെ 59 ആം മിനിറ്റിൽ ദിമിത്രിയോസ് ബോക്‌സിന് പുറത്ത് നിന്നെടുത്ത ഷോട്ട് വലയിൽ.. അതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ചു. എന്നാലും ഭാഗ്യം ടീമിനെ ചതിച്ചു.

കളിയുടെ അവസാന നിമിഷം വരെ ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചപ്പോൾ സമനില ആയിരുന്നു ചെന്നൈ ലക്ഷ്യമിട്ടത്. അതിനാൽ തന്നെ അവർ പ്രതിരോധ സമീപനം സ്വീകരിച്ചു.

ജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് അനേകം അവസരങ്ങൾ ലഭിച്ചെങ്കിലും അതിന് ഫലം ഉണ്ടായില്ല. ഇരുടീമുകളും പ്രതിരോധത്തിൽ ശ്രദ്ധിച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ