മദ്യവും മയക്കുമരുന്നും തന്ന് കുടുക്കി ; ഇന്ത്യന്‍ ബിസിനസുകാരന്‍ ഒത്തുകളിക്കാന്‍ 11 ലക്ഷവും തന്നു: ക്രിക്കറ്റ് താരം

ഒത്തുകളിക്കന്‍ ഇന്ത്യന്‍ ബിസിനസുകാരന്‍ 11 ലക്ഷം വാങ്ങിയെന്ന് വെളിപ്പെടുത്തിയ സിംബാബേ ക്രിക്കറ്റ് താരത്തിന് നിരോധനം. സിംബാബ്‌വേ ബാറ്റ്‌സ്മാന്‍ ബ്രെണ്ടന്‍ ടെയ്‌ലറാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയില്‍ നിന്നും വിലക്ക് നേരിടുന്നത്. ഒത്തുകളിക്കാന്‍ 15,000 ഡോളര്‍ വാങ്ങിയെന്നും തന്നെ ഇതിലേക്ക് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് വലിച്ചിഴയ്ക്കുകയായിരുന്നെന്നും താരം സമ്മതിച്ചതിന് പിന്നാലെയാണ് നടപടി.

2019 ഒക്‌ടോബറിലായിരുന്നു ഇന്ത്യന്‍ ബിസിനസുകാരന്‍ തന്നെ ഇരയാക്കിയതെന്നാണ് താരം പറയുന്നത്. വിവരം അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ അഴിമതി വിരുദ്ധ വിഭാഗത്തില്‍ നിന്നും നാലുമാസത്തോളം മറച്ചുവെച്ചത് സുരക്ഷാപേടി കൊണ്ടായിരുന്നെന്നും താരം പറഞ്ഞു. സിംബാബ്‌വേയില്‍ ഐപിഎല്‍ മാതൃകയില്‍ ഒരു ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ടെയ്‌ലര്‍ ഇന്ത്യയിലേക്ക് വന്നത്. ഇക്കാര്യത്തില്‍ 15,000 ഡോളര്‍ വാഗ്ദാനവും കിട്ടിയിരുന്നു.

അവിടെ ഇരുവരും മദ്യപിച്ചു. പിന്നാലെ അവര്‍ കൊക്കെയ്‌നും പരസ്യമായി വാഗ്ദാനം ചെയ്തു. അവര്‍ പറഞ്ഞതിലെല്ലാം പങ്കെടുക്കുകയും ചെയ്തു. പിറ്റേന്ന രാവിലെ ആ മനുഷ്യന്‍ ഹോട്ടല്‍ റൂമില്‍ എത്തി കഴിഞ്ഞ രാത്രിയില്‍ താന്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ കാണിച്ചു. അവര്‍ക്ക് വേണ്ടി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഒത്തുകളിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. പിന്നെ 15,000 ഡോളര്‍ അക്കൗണ്ടില്‍ ഇട്ടു തരികയും 20,000 ഡോളര്‍ പണി പൂര്‍ത്തിയായ ശേഷം തരാമെന്ന് ഉറപ്പിക്കുകയും ചെയ്തു.

സിംബാബ്‌വേ ക്രിക്കറ്റില്‍ നിന്നും എട്ടു മാസത്തോളം ശമ്പളം കിട്ടാതിരുന്ന സാഹചര്യം കൂടിയായിരുന്നു അതെന്നും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ എടുത്തില്ലായിരുന്നെങ്കില്‍ ഒരിക്കലും താന്‍ ഒത്തുകളിക്ക് കൂട്ടു നില്‍ക്കില്ലായിരുന്നെന്നുമാണ് താരം പറയുന്നത്. സിംബാബ്‌വേയ്ക്കായി 34 ടെസറ്റുകളും 205 ഏകദിനവും 45 ടി20 യും കളിച്ച താരമാണ് ടെയ്‌ലര്‍ സ്‌പെ്തംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക നേരിടുന്ന രണ്ടാമത്തെ സിംബാബ്‌വേ താരമാണ് ടെയലര്‍. നേരത്തേ ഹീത്ത് സ്ട്രീക്കിനെയും ഐസിസി വിലക്കിയിട്ടുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി