"ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം തീരുമാനം" തേർഡ് അമ്പയർ തീരുമാനത്തിൽ ഞെട്ടി താരങ്ങളും ആരാധകരും; തേർഡ് അമ്പയർക്ക് പാളിയാൽ ബദൽ സംവിധാനം ആവശ്യമാണെന്ന് ക്രിക്കറ്റ് ലോകം; സംഭവം ഇങ്ങനെ

വെള്ളിയാഴ്ച ഡി വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ യുപി വാരിയോഴ്‌സിനെതിരായ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) മത്സരത്തിനിടെ ഹെയ്‌ലി മാത്യൂസ് ഉൾപ്പെട്ട തീരുമാനം തങ്ങൾക്ക് അനുകൂലമായത് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ പോലും ഒരു നിമിഷം ഞെട്ടൽ ഉണ്ടാക്കിയെന്ന് പറയാതിരിക്കാൻ സാധിക്കില്ല.

ദീപ്തി ശർമ്മയുടെ ഒരു ഹാഫ് ട്രാക്കർ ഡീപ് സ്‌ക്വയർ ലെഗ് റീജിയണിൽ നിലയുറപ്പിച്ച അഞ്ജലി സർവാണിയുടെ കൈകളിലേക്ക് സുരക്ഷിതമായി എത്തിയപ്പോൾ ഹെയ്‌ലി മാത്യൂസ് പുറത്തായതാണ്. ക്യാച്ച് സുരക്ഷിതമായി എടുത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ അമ്പയർമാർ ഒരു പതിവ് പരിശോധന നടത്തി, അവിടെയാണ് മുഴുവൻ വിവാദവും ആരംഭിച്ചത്. തേർഡ് അമ്പയർ, ഒന്നിലധികം പരിശോധനകൾക്ക് ശേഷം, പന്ത് പതിക്കുമ്പോൾ ഫീല്ഡറുടെ വിരലുകൾ അതിൽ ഇല്ലായിരുന്നു എന്ന നിഗമനത്തിൽ എത്തി.

മെയിൻ അമ്പയർ ഔട്ട് വിധിച്ചിട്ടും ഈ കാരണം കൊണ്ട് താനെ മാത്യൂസ് ഔട്ട് അല്ല എന്ന നിഗമനത്തിൽ എത്താൻ തേർഡ് അമ്പയർക്ക് കാരണമായി. പന്ത് നിലത്ത് പോലും മുട്ടിയില്ലായിരുന്നു എന്ന അവസ്ഥ വന്നിട്ടും എങ്ങനെ അമ്പയർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തു എന്ന ഞെട്ടലിൽ ആയിരുന്നു ആരാധകരും താരങ്ങളും എല്ലാം.

തേർഡ് അമ്പയർ തീരുമാനങ്ങൾ തെറ്റിയാൽ അതിനൊരു പരിഹാര സംവിധാനനം ആവശ്യം ആണെന്നും ആരാധകർ പറയുന്നു. മത്സരത്തിന്റെ കാര്യമെടുത്താൽ മുംബൈ വാരിയോഴ്‌സിനെ തകർത്തെറിഞ്ഞ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി