ലോക കപ്പിലെ നിര്‍ണായക മത്സരം ; അതിസാരം ബാധിച്ച സച്ചിന്‍ അടിവസ്ത്രത്തില്‍ ടിഷ്യൂവെച്ചു കളി ക്കാനെത്തി ; 97 റണ്‍സും അടിച്ചു

ക്രിക്കറ്റിലെ മഹാനായ താരമായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ക്രിക്കറ്റിനെക്കുറിച്ച് ഇതിനകം അനേകം കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അതിലുപരി ക്രിക്കറ്റിലെ അസാധാരണ അനുഭവങ്ങള്‍ താരത്തിന്റെ ആത്മകഥയിലൂടെ അനേകം ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ചിലതെല്ലാം അദ്ദേഹത്തിന് ലജ്ജിപ്പിക്കുന്നതാണെങ്കിലും ആരാധകര്‍ക്ക് അവ വിസ്മയാവഹവും മാന്ത്രികവുമാണ്. എന്തുകൊണ്ടാണ് സച്ചിന്‍ ക്രിക്കറ്റില്‍ ദീര്‍ഘകാലം തുടര്‍ന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവ.

2003 ഐസിസി ലോകപ്പില്‍ ജോഹന്നാസ് ബര്‍ഗില്‍ സച്ചിന്‍ ശ്രീലങ്കയ്ക്ക് എതിരേ കളിച്ചത് വയറിന് അസുഖം ബാധിച്ച നിലയില്‍. എന്നാല്‍ പ്രശ്‌നം സ്വന്തം നിലയ്ക്ക് നേരിട്ട താരം പരിഹാരത്തിനുള്ള വഴിയും സ്വയം കണ്ടെത്തി. വയറിളക്കത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ തന്നെ താരം തീരുമാനിക്കുകയായിരുന്നു. അടിവസ്ത്രത്തില്‍ ടിഷ്യൂ വെച്ചായിരുന്നു താരം മത്സരത്തിനിറങ്ങിയതെന്നാണ് അദ്ദേഹം ആത്മകഥയില്‍ കുറിച്ചത്്. ഇടയ്ക്ക് വയറിന് അസ്വസ്ഥത തോന്നിയതിനാല്‍ ഡ്രിംഗ് ബ്രേക്കിന് താരം ഡ്രസ്സിംഗ് റൂമില്‍ പോകുകയും ചെയ്തു.

ഈ മത്സരത്തില്‍ 97 റണ്‍സാണ് താരം അടിച്ചത്. ഇൗ സ്‌കോറിന്റെ പിന്‍ബലത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ ഇന്ത്യ നിര്‍ണ്ണായക മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടുകയും കളി ജയിക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റില്‍ താരം പിന്നീട് ഏറ്റവും കൂടിയ റണ്‍വേട്ടക്കാരനുമായി മാറി. ഏറ്റവും മികച്ചത് നല്‍കാനുള്ള താരത്തിന്റെ സമര്‍പ്പണ മനോഭാവത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസമായി മാറിയ താരം 2011 ല്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പ് ജേതാക്കളായി മാറുകയും ചെയ്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക