ഏകദിന ക്രിക്കറ്റ് മരിച്ചു എന്നുപറഞ്ഞവർ എവിടെ, നന്നായി കളിച്ചാൽ ആവേശം കാണാം

വ്യാഴാഴ്ച പല്ലേക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഡി/എൽ രീതിയിലൂടെ ശ്രീലങ്ക 26 റൺസിന്റെ അവിസ്മരണീയ വിജയം നേടി. വിജയത്തോടെ പരമ്പര സമനിലയിലെത്തിക്കാനും (1-1) ലങ്കൻ ടീമിന് സാധിച്ചു.

സ്റ്റിക്കി പിച്ചിൽ ബാറ്റിംഗ് ഒട്ടും എളുപ്പം ആയിരുന്നില്ല. റൺസ് നേടാൻ ലങ്കൻ ബാറ്റ്‌സ്‌മാന്മാർ നന്നായി ബുദ്ധിമുട്ടി. ബൗണ്ടറികൾ പിറക്കുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നായി മാറി. എന്തിരുന്നാലും 47.4 ഓവറിൽ 220 റൺസാണ് ലങ്ക ആദ്യം നേടിയത്.

ഓസ്‌ട്രേലിയൻ മറുപടി വേഗത്തിലായിരുന്നു. അതിവേഗം തന്നെ ടീം ലങ്കൻ സ്കോർ മറികടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു കൂട്ടത്തകർച്ചയുടെ തുടക്കം. വാർണർ പുറത്തായതോടെ ആരംഭിച്ച തകർച്ച പിന്നെ തുടർന്നപ്പോൾ ലങ്ക ആവേശ ജയം നേടുകയായിരുന്നു.

മഴമൂലം രണ്ട് മണിക്കൂറിലധികം വൈകിയതിനെ തുടർന്ന് ഓസ്‌ട്രേലിയ 43 ഓവറിൽ 216 എന്ന പുതുക്കിയ വിജയലക്ഷ്യം പിന്തുടരാൻ തുടങ്ങി. ടോപ്പ് ഓർഡറിൽ നിന്നുള്ള മാന്യമായ സംഭാവനകളെത്തുടർന്ന്, സന്ദർശകർ ജയിക്കുമെന്ന് തോന്നിച്ചു എന്നിരുന്നാലും, ശ്രീലങ്കൻ ബൗളർമാരുടെ മികച്ച പോരാട്ടം തകർച്ചയ്ക്ക് കാരണമായി, അവസാന അഞ്ച് വിക്കറ്റുകൾ വെറും 19 റൺസിന് വീണു.

37.1 ഓവറിൽ 189 റൺസിന് ഓസീസ് പുറത്തായി. തൽഫലമായി, 226 വേദിയിൽ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറായി മാറി. കുട്ടി ക്രിക്കറ്റിന്റെ വരവോടെ ഏകദിന മത്സരങ്ങളുടെ ആവേശം കുറഞ്ഞെന്ന് പറഞ്ഞവർക്കുള്ള മറുപടിയായി ലങ്കയുടെ വിജയം. നന്നായി കളിച്ചാൽ ഒരു ആവേശവും കുറയില്ല എന്ന് ലങ്ക കാണിച്ചുകൊടുത്തു എന്നും പറയാം.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ