ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിടത്തും എത്താതെ വന്നപ്പോള്‍ രാജ്യം വിട്ടു, അമേരിക്കയിലെ പഠനകാലത്ത് അയാള്‍ വീണ്ടും പന്ത് കൈയിലെടുത്തു, ഇപ്പോള്‍ അവരുടെ സൂപ്പര്‍ ഹീറോ!

അമേരിക്കയുടെ ജഴ്‌സിയില്‍ കളിച്ച് പാകിസ്ഥാനെ പരാജയപ്പെടുത്തിയ സൗരഭ് നേത്രവാല്‍ക്കര്‍ എന്ന ഇന്ത്യക്കാരന്റെ കഥ! ഇങ്ങനെയൊരു വിജയഗാഥ നല്‍കുവാന്‍ സ്‌പോര്‍ട്‌സിന് മാത്രമേ സാധിക്കുകയുള്ളൂ ടി-20 ലോകകപ്പ് മാച്ചിന്റെ സൂപ്പര്‍ ഓവറില്‍ പാക്കിസ്ഥാനെ വരിഞ്ഞുകെട്ടിയ സൗരഭിന്റെ ജീവിതകഥ ആരെയും അമ്പരപ്പിക്കുന്നതാണ്.

ഒരുകാലത്ത് മുംബൈ ക്രിക്കറ്റിന്റെ അഭിമാന താരമായിരുന്നു സൗരഭ്. 2010-ലെ അണ്ടര്‍-19 ലോകകപ്പില്‍ കളിച്ച താരം. അന്ന് ഇന്ത്യ പാക്കിസ്ഥാനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. അക്കാലത്ത് സൗരഭിന്റെ സഹതാരങ്ങളായിരുന്ന കെ.എല്‍ രാഹുലും മായങ്ക് യാദവും ജയദേവ് ഉനദ്കട്ടും ഇന്ത്യന്‍ സീനിയര്‍ ടീമിലെ അംഗങ്ങളായി. കൗമാര ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗരഭിന്റെ എതിരാളിയായിരുന്ന ബാബര്‍ അസം പാക്കിസ്ഥാന്റെ നായകനായി വളര്‍ന്നു!

എന്നാല്‍ സൗരഭിന്റെ ക്രിക്കറ്റ് കരിയര്‍ എങ്ങും എത്തിയില്ല. ക്രിക്കറ്റ് ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് സൗരഭ് ഒരു ഘട്ടത്തില്‍ തീരുമാനിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടുന്നതിന് വേണ്ടിയിട്ടാണ് സൗരഭ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലേയ്ക്ക് വിമാനം കയറിയത്. സ്വന്തം ക്രിക്കറ്റ് കിറ്റ് ഇന്ത്യയില്‍ ഉപേക്ഷിച്ചിട്ടാണ് സൗരഭ് പോയത്.

എന്നാല്‍ ക്രിക്കറ്റ് സൗരഭിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമായിരുന്നു. അമേരിക്കയിലെ പഠനകാലത്ത് അയാള്‍ വീണ്ടും പന്ത് കൈയ്യിലെടുത്തു. യു.എസ് ദേശീയ ടീമില്‍ ഇടം നേടി.
വിധി സൗരഭിന് ഒരു അവസരം കൂടി നല്‍കി. പണ്ട് തന്നെ തോല്‍പ്പിച്ച ബാബര്‍ അസമിന്റെ പാക്കിസ്ഥാനെതിരെ കളിക്കാനുള്ള അവസരം സൗരഭിന് ലഭിച്ചു. സൂപ്പര്‍ ഓവറില്‍ 19 റണ്ണുകളാണ് സൗരഭിന് പ്രതിരോധിക്കാനുണ്ടായിരുന്നത്. അത് അയാള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

പണ്ട് ബംഗ്ലാദേശ് എന്ന രാജ്യം ഫുട്‌ബോള്‍ സ്‌നേഹികളുടെ പ്രദേശമായിരുന്നു. 1999-ലെ ലോകകപ്പില്‍ അവര്‍ പാക്കിസ്ഥാനെ അട്ടിമറിച്ചു. അതോടെ ബംഗ്ലാദേശ് ക്രിക്കറ്റിനെ പ്രണയിച്ചുതുടങ്ങി. ഇന്നത്തെ ബംഗ്ലാദേശില്‍ ക്രിക്കറ്റ് ഒരു മതം പോലെയാണ്!

യു.എസ്.എ ആ വഴി പിന്തുടരുമോ? അങ്ങനെ സംഭവിച്ചാല്‍ സൗരഭിനെ ലോകം എങ്ങനെയാണ് ഓര്‍ക്കുക? വലിയൊരു ചരിത്രത്തിന്റെ ആദ്യ അദ്ധ്യായം എഴുതിയവന്‍ എന്ന നിലയില്‍ ആയിരിക്കില്ലേ സൗരഭ് അറിയപ്പെടുന്നത്!?

ഒരിക്കല്‍ തോറ്റുപോയവന്‍ ഇപ്രകാരം ഉദിച്ചുയരുന്നത് എത്രമേല്‍ സന്തോഷം തരുന്ന കാര്യമാണ്! പ്രിയപ്പെട്ട ക്രിക്കറ്റേ, ഇനിയും ഇത്തരം കഥകള്‍ സമ്മാനിക്കൂ…

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ