ഐ.പി.എല്‍ പോലെ ലോകോത്തര ടൂര്‍ണമെന്റ് വേദിയില്‍ ഒരു കമന്ററേറ്റര്‍ ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത് എന്ത് കഷ്ടമാണ്

ഇന്നലെ അജിന്‍ക്യ രഹാനെ തകര്‍ത്തടിച്ചു കളിച്ചുകൊണ്ടിരുന്നപ്പോള്‍ കമന്ററേറ്റര്‍ ജതിന്‍ സപ്രു പറയുക ഉണ്ടായി, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ മുന്നില്‍ ഇങ്ങനെ കളിക്കുമ്പോള്‍ അതു ടെസ്റ്റില്‍ രഹാനയെ ഉള്‍പ്പെടാത്തത് പുനരാലോചിക്കാന്‍ ഒരു സന്ദര്‍ഭം ആകുമെന്ന്.

എന്തൊരു ദുര്‍ബലമായ കമന്റ് ആയിരുന്നു അതു. രഹാനെ തന്റെ അവസാന ടെസ്റ്റ് കളിച്ചതു ദക്ഷിണാഫ്രിക്കയുമായി ജനുവരി 2022ല്‍ ആണ്. അന്ന് കോഹ്ലി ആയിരുന്നു ക്യാപ്റ്റന്‍. തുടര്‍ന്നു ലങ്കയുമായി അടുത്ത പരമ്പരയില്‍ ആണ് രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.

രഹാനയെ മാറ്റിയതില്‍ രോഹിതിനു ഒരു പങ്കും ഇല്ല. രഹാനെ ഔട്ട് ഓഫ് ഫോം ആയിരുന്നു.
പോരാത്തതിന് തുടര്‍ച്ചയായി പരാജയവും.സെലക്ടര്‍മാര്‍ ഉന്നം വെച്ചിരിക്കുന്ന ആള്‍ ആയിരുന്നു രഹാനെ. ആ നിസ്സഹായ കെണിയില്‍ അയാള്‍ വീണു. രഹാനെ മാത്രം അല്ല, പൂജാരയും വീണു. പക്ഷെ പൂജാര ശക്തമായി തിരിച്ചു വന്നു.

ഐപിഎല്‍ പോലെ ലോകോത്തര ടൂര്‍ണമെന്റ് വേദിയില്‍ ഒരു കമന്ററേറ്റര്‍ ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത് കഷ്ടം തന്നെ ആണ്.

എഴുത്ത്: എബി മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി